മലിംഗ് ചാമ്പ്യന്‍, വര്‍ഷങ്ങള്‍ക്കായി ഞങ്ങളുടെ മാച്ച് വിന്നര്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ലസിത് മലിംഗയ്ക്ക് പകരം ഹാര്‍ദ്ദിക്കിനു അവസാന ഓവര്‍ കൊടുക്കാമെന്നാണ് താന്‍ ആദ്യം കരുതിയതെങ്കിലും സമാനമായ സ്ഥിതിയിലൂടെ മുമ്പ് കടന്ന് പോയിട്ടുള്ള ഒരാളാവും കൂടുതല്‍ അനുയോജ്യമാവുകയെന്ന തന്റെ ചിന്തയാണ് അവസാന ഓവര്‍ മലിംഗയെ ഏല്പിക്കുവാനുള്ള കാരണമെന്ന് പറഞ്ഞ് മുംബൈയുടെ ഐപിഎല്‍ ജേതാവായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ.

2017ല്‍ മിച്ചല്‍ ജോണ്‍സണ് പന്ത് നല്‍കുവാനുള്ള തന്റെ തീരുമാനവും ഇത്തരത്തിലുള്ളതായിരുന്നു. മലിംഗ ഒരു ചാമ്പ്യന്‍ താരമാണ്, ഞങ്ങള്‍ക്ക് വര്‍ഷങ്ങളായി ഇത്തരം വിജയങ്ങള്‍ നേടി തരുന്നതില്‍ താരം വഹിച്ച പങ്ക് ഏറെ വലുതാണ് എന്നും രോഹിത് പറഞ്ഞു.

താന്‍ ഓരോ മത്സരങ്ങളിലും കൂടുതല്‍ കാര്യങ്ങള്‍ പഠിയ്ക്കുകയാണെന്നും വിജയത്തില്‍ ടീമിന്റെ പങ്കും ഏറെ വലുതാണെന്നും രോഹിത് പറഞ്ഞു. ടീമംഗങ്ങളില്‍ നിന്ന് വേണ്ടത്ര പ്രകടനം വരുന്നില്ലെങ്കില്‍ ക്യാപ്റ്റന്‍ വെറും വിഡ്ഢിയായി ആളുകള്‍ക്ക് തോന്നുമെന്നും രോഹിത് പറഞ്ഞു. മികച്ച ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ ഉടനീളം കളിച്ചതിനാലാണ് ഐപിഎല്‍ പോയിന്റ് പട്ടികയില്‍ തങ്ങള്‍ ഒന്നാമതെത്തിയതെന്നും രോഹിത് ശര്‍മ്മ വ്യക്തമാക്കി.