ചെന്നൈയ്ക്ക് 154 റൺസ് സമ്മാനിച്ച് മോയിനും ജഡേജയും

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

അവസാന രണ്ടോവറിൽ നേടിയ 29 റൺസിന്റെ ബലത്തിൽ സൺറൈസേഴ്സിനെതിരെ 154 റൺസ് നേടി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ടോപ് ഓര്‍ഡറിൽ മോയിന്‍ അലി ഒഴികെ മറ്റാരും കാര്യമായ സംഭാവന നൽകായിരുന്നപ്പോള്‍ ക്യാപ്റ്റന്‍ രവീന്ദ്ര ജഡേജ 15 പന്തിൽ 23 റൺസ് നേടി ചെന്നൈ ക്യാമ്പിൽ ആശ്വാസം നല്‍കുന്ന സ്കോറിലേക്ക് എത്തിക്കുകയായിരുന്നു.

48 റൺസ് നേടിയ മോയിന്‍ അലി ആണ് ചെന്നൈയുടെ ടോപ് സ്കോറര്‍. താരം അവസാന ഓവറുകളിൽ റൺ റേറ്റ് ഉയര്‍ത്തുവാന്‍ ശ്രമിച്ചാണ് പുറത്തായത്. അമ്പാട്ടി റായിഡു 27 റൺസ് നേടിയപ്പോള്‍ റുതുരാജ് ഗായക്വാഡ്(16), റോബിന്‍ ഉത്തപ്പ(15) എന്നിവരും വേഗത്തിൽ മടങ്ങി. 62 റൺസ് മൂന്നാം വിക്കറ്റിൽ നേടി മോയിന്‍ അലിയും അമ്പാട്ടി റായിഡും ചെന്നൈയ്ക്ക് പ്രതീക്ഷ നല്‍കിയെങ്കിലും ഇരുവരും അടുത്തടുത്ത ഓവറുകളിൽ പുറത്തായത് ടീമിന് തിരിച്ചടിയായി.

19 ാം ഓവർ എറിഞ്ഞ നടരാജനെ തന്റെ സ്പെലില്ലെ അവസാന രണ്ട് പന്തിൽ ഒരു ബൗണ്ടറിയും സിക്സും ജഡേജ പായിച്ചപ്പോള്‍ 30 റൺസാണ് നടരാജന്‍ തന്റെ സ്പെല്ലിൽ വഴങ്ങിയത്. സൺറൈസേഴ്സിന് വേണ്ടി വാഷിംഗ്ടൺ സുന്ദറും ടി നടരാജനും 2 വീതം വിക്കറ്റ് നേടി.