ഐസിസിയുടെ സാമ്പത്തിക നയം ക്രിക്കറ്റിനെ ബാധിക്കുന്നു – എഹ്സാന്‍ മാനി

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഐസിസിയുടെ ഇപ്പോളത്തെ സാമ്പത്തിക നയം ആണ് ക്രിക്കറ്റിനെ ഏറെ ബാധിക്കുന്നതെന്ന് പറഞ്ഞ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് എഹ്സാന്‍ മാനി. ഇപ്പോളത്തെ സാമ്പത്തിക നയം ഉടച്ച് വാര്‍ത്ത് 92 ടെസ്റ്റ് കളിക്കാത്ത രാജ്യങ്ങള്‍ക്കും ഗുണം ചെയ്യുന്ന രീതിയിലേക്ക് മാറ്റുകയാണ് വേണ്ടതെന്നാണ് എഹ്സാന്‍ മാനി പറയുന്നത്.

ഇപ്പോളത്തെ സാമ്പത്തിക നയത്തിന്റെ ഗുണഭോക്താക്കള്‍ ബിഗ്-3 രാജ്യങ്ങളാണ്. 2014ല്‍ നടപ്പിലാക്കിയ പുതിയ സാമ്പത്തിക നയം പ്രഖ്യാപിച്ച് ശേഷം ഇംഗ്ലണ്ട്, ഇന്ത്യ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങള്‍ക്കാണ് ഫണ്ടുകള്‍ കൂടുതലായി ലഭിയ്ക്കുന്നത്. ഇവരില്‍ നിന്ന് കുറവ് തുക മാത്രമാണ് മറ്റു ടെസ്റ്റ് ടീമുകള്‍ക്ക് ലഭിയ്ക്കുന്നത്. ടെസ്റ്റ് കളിക്കാത്ത രാജ്യങ്ങളുടെ സ്ഥിതി ഇതിലും മോശമാണ്.

പിന്നീട് 2017ല്‍ ഈ സാമ്പത്തിക നയം മാറ്റിയെങ്കിലും ഇപ്പോളും അതിന്റെ ഗുണം ടെസ്റ്റ് കളിക്കാത്ത രാജ്യങ്ങള്‍ക്ക് ലഭിയ്ക്കുന്നില്ലെന്നാണ് എഹ്സാന്‍ മാനിയുടെ വാദം. 2015ന് മുമ്പ് എല്ലാ ടെസ്റ്റ് രാജ്യങ്ങള്‍ക്കും ഐസിസിയുടെ 75% ഫണ്ട് തുല്യമായി ലഭിയ്ക്കുമായിരുന്നുവെന്നും ബാക്കി 25% തുകയായിരുന്നു ടെസ്റ്റ് കളിക്കാത്ത രാജ്യങ്ങള്‍ക്കെന്നും മാനി വ്യക്തമാക്കി.