വിന്‍ഡീസിലെ മറ്റ് താരങ്ങളെ പോലെയല്ല താന്‍, തനിക്ക് അല്പ സമയം ക്രീസില്‍ ചെലവഴിക്കേണ്ടതുണ്ട്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

വിന്‍ഡീസ് നിരയിലെ പുതു താരങ്ങളായ ഷിമ്രണ്‍ ഹെറ്റ്മ്യര്‍, നിക്കോളസ് പൂരന്‍, എവിന്‍ ലൂയിസ് എന്നിവരുടെ ബാറ്റിംഗ് ശൈലിയില്‍ നിന്ന് വിഭിന്നമായ ശൈലിയാണ് തന്റേതെന്ന് പറഞ്ഞ് സ്പോര്‍ട്സ് ഹബ്ബില്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം നേടിയ ലെന്‍ഡല്‍ സിമ്മണ്‍സ്. ഈ താരങ്ങള്‍ ആദ്യ പന്ത് മുതല്‍ അടിച്ച് കളിക്കുവാന്‍ ശേഷിയുള്ളവരാണെങ്കില്‍ താന്‍ ക്രീസില്‍ സമയം ചെലവഴിച്ച ശേഷം മാത്രമേ അടിച്ച് കളിക്കുകയുള്ളുവെന്ന് സിമ്മണ്‍സ് പറഞ്ഞു.

താന്‍ പഴയ സ്കൂളാണെന്നും ഏറെ നാള്‍ കൂടി വിന്‍ഡീസ് ടീമില്‍ വീണ്ടും കളിക്കാനായതില്‍ സന്തോഷമുണ്ടെന്നും സിമ്മണ്‍സ് പറഞ്ഞു. ഇന്ത്യയില്‍ ഇന്ത്യയ്ക്കെതിരെ കളിക്കുക എന്നത് വലിയ വെല്ലുവിലിയാണെന്നും താന്‍ തന്റെ ശൈലിയെയും ടീമിലെ റോളിനെയും വ്യക്തമായി മനസ്സിലാക്കുന്നുണ്ടെന്നും സിമ്മണ്‍സ് വ്യക്തമാക്കി.