അവസാന പ്രതീക്ഷ റോസ് ടെയിലറിൽ, ന്യൂസിലാണ്ട് പരുങ്ങലില്‍

Sports Correspondent

Ebadothossain
Download the Fanport app now!
Appstore Badge
Google Play Badge 1

ബംഗ്ലാദേശിനെതിരെ രണ്ടാം ഇന്നിംഗ്സിൽ മികച്ച നിലയിൽ നിന്ന് തകര്‍ന്ന് ന്യൂസിലാണ്ട്. 130 റൺസ് ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ബംഗ്ലാദേശിനെതിരെ രണ്ടാം ഇന്നിംഗ്സിൽ ഒരു ഘട്ടത്തിൽ 136/2 എന്ന നിലയിലായിരുന്ന ന്യൂസിലാണ്ടിന് ഒരു റൺസ് പോലും നേടാനാകാതെ 3 വിക്കറ്റുകളാണ് നഷ്ടമായത്.

എബാദോത് ഹൊസൈന്‍ ആണ് ന്യൂസിലാണ്ടിന്റെ നടുവൊടിച്ച പ്രഹരങ്ങള്‍ ഏല്പിച്ചത്. നാലാം ദിവസം കളി അവസാനിക്കുമ്പോള്‍ ന്യൂസിലാണ്ട് 147/5 എന്ന നിലയിലാണ്. വെറും 17 റൺസിന്റെ ലീഡാണ് ന്യൂസിലാണ്ടിന്റെ കൈവശമുള്ളത്. ഒരു ഘട്ടത്തിൽ മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന് തോന്നിപ്പിച്ച നിമിഷങ്ങളിൽ നിന്നാണ് ബംഗ്ലാദേശിന്റെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനം.

37 റൺസ് നേടിയ റോസ് ടെയിലറും 6 റൺസുമായി രചിന്‍ രവീന്ദ്രയുമാണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്. 69 റൺസ് നേടിയ വിൽ യംഗ് ആണ് ടീമിന്റെ ടോപ് സ്കോറര്‍.

ബംഗ്ലാദേശിനായി എബോദത് ഹൊസൈന്‍ നാല് വിക്കറ്റും ടാസ്കിന്‍ അഹമ്മദ് ഒരു വിക്കറ്റും നേടി.