ശതകത്തിനരികെ എത്തി ക്രെയിഗ് ബ്രാത്‍വൈറ്റ്, വിന്‍ഡീസിനെ വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറ്റി എട്ടാം വിക്കറ്റ് കൂട്ടുകെട്ട്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ആന്റിഗ്വയിലെ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ ആതിഥേയരായ വെസ്റ്റിന്‍ഡീസ് 287/7 എന്ന നിലയില്‍. ഒരു ഘട്ടത്തില്‍ 222/7 എന്ന നിലയിലായിരുന്നു ടീമിനെ 65 റണ്‍സ് കൂട്ടുകെട്ടുമായി ക്രെയിഗ് ബ്രാത്‍വൈറ്റ് – റഖീം കോണ്‍വാല്‍ കൂട്ടുകെട്ടാണ് മുന്നോട്ട് നയിച്ചത്.

ശ്രീലങ്കയേല്പിച്ച കനത്ത പ്രഹരങ്ങള്‍ക്കിടയില്‍ പിടിച്ച് നിന്ന് ബ്രാത്‍വൈറ്റ് തന്റെ ശതകത്തിന് അരികെയാണ് നില്‍ക്കുന്നത്. 99 റണ്‍സ് നേടി ബ്രാത്‍വൈറ്റിന് കൂട്ടായി 43 റണ്‍സുമായി റഖീം കോണ്‍വാല്‍ ആണ് ക്രീസില്‍.

ആദ്യ സെഷനില്‍ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായ വെസ്റ്റിന്‍ഡീസ് ലഞ്ചിന് പിരിയുമ്പോള്‍ 27 ഓവറില്‍ 86/3 എന്ന നിലയിലായിരുന്നുവെങ്കിലും രണ്ടാം സെഷനിലെ ആദ്യ ഓവറില്‍ തന്നെ 49 റണ്‍സ് നേടിയ കൈല്‍ മയേഴ്സിനെ ടീമിന് നഷ്ടമായി.

രണ്ടാം സെഷനില്‍ മൂന്ന് വിക്കറ്റുകള്‍ വീണപ്പോള്‍ ചായയ്ക്കായി ടീമുകള്‍ പിരിയുമ്പോള്‍ വെസ്റ്റിന്‍ഡീസ് 171/5 എന്ന നിലയിലായിരുന്നു.

ജെര്‍മൈന്‍ ബ്ലാക്ക്വുഡ്(18), ജേസണ്‍ ഹോള്‍ഡര്‍(30), അല്‍സാരി ജോസഫ്(29) എന്നിവരോടൊപ്പം ചെറുത്ത് നിന്ന ക്രെയിഗ് ടീം സ്കോര്‍ 222/7 എന്ന നിലയിലേക്ക് എത്തിച്ചു.

തുടര്‍ന്ന് കൂടുതല്‍ വിക്കറ്റ് നഷ്ടമില്ലാതെ ക്രെയിഗ് – റഖീം കൂട്ടുകെട്ട് വെസ്റ്റിന്‍ഡീസിനെ ആദ്യ ദിവസം അവസാനിക്കുന്നതിലേക്ക് എത്തിയ്ക്കുകയായിരുന്നു.