വിലക്കപ്പെട്ട് ഓസീസ് താരങ്ങള്‍ ക്യാപ്റ്റന്മാരായ മത്സരത്തില്‍ വിക്ടോറിയന്‍സിന്റെ രക്ഷകനായി ഷാഹിദ് അഫ്രീദി

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

സില്‍ഹെറ്റ് സിക്സേര്‍സിനെതിരെ കോമില്ല വിക്ടോറിയന്‍സിനു ജയം. ഇന്നലെ നടന്ന മത്സരങ്ങളില്‍ ആദ്യത്തേതില്‍ 4 വിക്കറ്റിന്റെ ജയമാണ് വിക്ടോറിയന്‍സ് സ്വന്തമാക്കിയത്. 20 ഓവറില്‍ നിന്ന് സിക്സേര്‍സ് 127/8 എന്ന സ്കോറാണ് നേടിയത്. 41 റണ്‍സ് നേടിയ നിക്കോളസ് പൂരന്റെ മികവ് മാത്രമാണ് സിക്സേര്‍സിനെ മുന്നോട്ട് നയിച്ചത്. ഡേവിഡ് വാര്‍ണര്‍ 14 റണ്‍സ് നേടി പുറത്തായി. മഹെദി ഹസന്‍, മുഹമ്മദ് ഷാഹിദ്, മുഹമ്മദ് സൈഫുദ്ദീന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ഷാഹിദ് അഫ്രീദി ഒരു വിക്കറ്റ് നേടി.

പന്ത് ചുരണ്ടല്‍ വിവാദത്തെത്തുടര്‍ന്ന് വിലക്ക് നേരിടുന്ന ഓസീസ് താരങ്ങളായ ഡേവിഡ് വാര്‍ണറും സ്റ്റീവന്‍ സ്മിത്തുമാണ് യഥാക്രം സിക്സേര്‍സിനെയും വിക്ടോറിയന്‍സിനെയും നയിച്ചത്. എന്നാല്‍ ഇരു താരങ്ങള്‍ക്കും കാര്യമായ പ്രകടനം പുറത്തെടുക്കുവാന്‍ സാധിച്ചില്ല. വാര്‍ണര്‍ 14 റണ്‍സും സ്മിത്ത് 16 റണ്‍സും നേടി പുറത്താകുകയായിരുന്നു.

128 റണ്‍സ് ലക്ഷ്യം തേടിയിറങ്ങിയ വിക്ടോറിയന്‍സ് ഒരു ഘട്ടത്തില്‍ 97/6 എന്ന നിലയിലേക്ക് വീണിരുന്നു. അവിടെ നിന്ന് 2 പന്തില്‍ നിന്ന് പുറത്താകാതെ 39 റണ്‍സ് നേടിയ അഫ്രീദിയാണ് കളി മാറ്റിയത്. തമീം ഇക്ബാല്‍ 35 റണ്‍സ് നേടി പുറത്തായി. സന്ദീപ് ലാമിച്ചാനെ, അല്‍-അമീന്‍ ഹൊസൈന്‍ എന്നിവര്‍ സിക്സേര്‍സിനു വേണ്ടി രണ്ട് വീതം വിക്കറ്റ് നേടി.