ഇന്ത്യന്‍ വിജയം വൈകിപ്പിച്ച് ഓസ്ട്രേലിയന്‍ വാലറ്റം, സ്റ്റാര്‍ക്കിനെ പുറത്താക്കി മത്സരം ഇന്ത്യയ്ക്കനുകൂലമാക്കി ഷമി

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

അഡിലെയ്ഡില്‍ ഇന്ത്യയുടെ ടെസ്റ്റ് വിജയം ഓസ്ട്രേലിയന്‍ വാലറ്റം വൈകിപ്പിക്കുന്നു. 100 ഓവറുകള്‍ പിന്നിടുമ്പോള്‍ ഓസ്ട്രേലിയ 228/7 എന്ന നിലയിലായിരുന്ന ഓസീസിന്റെ അതിജീവനമായി ഓസ്ട്രേലിയന്‍ വാലറ്റം മാറിയിരുന്നു. എട്ടാം വിക്കറ്റില്‍ മിച്ചല്‍ സ്റ്റാര്‍ക്കും-പാറ്റ് കമ്മിന്‍സും 41 റണ്‍സ് നേടി നിലയുറപ്പിച്ചതോടെയാണ് ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്ക ജനിപ്പിക്കുന്ന സ്ഥിതിവിശേഷമായത്. ഇന്ത്യയ്ക്ക് വിജയത്തിനായി 2 വിക്കറ്റുകള്‍ നേടേണ്ടപ്പോള്‍ ഓസ്ട്രേലിയന്‍ വിജയം 94 റണ്‍സ് ഇപ്പോള്‍ നേടേണ്ടത്.

ഇന്നിംഗ്സിലെ 101ാം  ഓവറില്‍ 28 റണ്‍സ് നേടിയ സ്റ്റാര്‍ക്കിനെ പുറത്താക്കി മുഹമ്മദ് ഷമി ഇന്ത്യയെ വീണ്ടും മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. പാറ്റ് കമ്മിന്‍സ് 17 റണ്‍സുമാണ് നേടിയിരിക്കുന്നത്. 104/4 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഓസീസ് നിരയില്‍ ഷോണ്‍ മാര്‍ഷ്(60), ടിം പെയിന്‍(41) എന്നിവരുടെ ചെറുത്ത് നില്പാണ് നിര്‍ണ്ണായകമായത്.

ഇരുവരെയും പുറത്താക്കിയത് ജസ്പ്രീത് ബുംറയായിരുന്നു. ട്രാവിസ് ഹെഡിന്റെ വിക്കറ്റ് ഇഷാന്ത് ശര്‍മ്മ നേടി.