ക്രൈസ്റ്റ്ചര്‍ച്ചില്‍ വിക്കറ്റുകളുടെ പെരുമഴ, ഒന്നാം ദിവസം വീണത് 14 വിക്കറ്റുകള്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ക്രൈസ്റ്റ്ചര്‍ച്ചില്‍ ഇന്നാരംഭിച്ച ന്യൂസിലാണ്ട്-ശ്രീലങ്ക രണ്ടാം ടെസ്റ്റിന്റെ ഒന്നാം ദിവസം വീണത് 14 വിക്കറ്റുകള്‍. ന്യൂസിലാണ്ട് 178 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ ശ്രീലങ്കയുടെ ഇന്നിംഗ്സില്‍ നാല് വിക്കറ്റ് വീണ കഴിഞ്ഞു. ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ശ്രീലങ്ക 88/4 എന്ന നിലയിലാണ്. 27 റണ്‍സുമായി ആഞ്ചലോ മാത്യൂസും 15 റണ്‍സ് നേടി റോഷെന്‍ സില്‍വയുമാണ് ക്രീസില്‍ നില്‍ക്കുന്നത്. 90 റണ്‍സ് പിന്നിലായാണ് ശ്രീലങ്ക നിലവില്‍ നിലകൊള്ളുന്നത്. ടിം സൗത്തി മൂന്നും കോളിന്‍ ഡി ഗ്രാന്‍ഡോം ഒരു വിക്കറ്റും നേടി. ഒരു ഘട്ടത്തില്‍ ശ്രീലങ്ക 21/3 എന്ന സ്ഥിതിയിലായിരുന്നു.

നേരത്തെ ശ്രീലങ്ക ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. സുരംഗ ലക്മലും ലഹിരു കുമരയും ചേര്‍ന്ന് ന്യൂസിലാണ്ടിനെ തകര്‍ത്തെറിയുകയായിരുന്നു. ഒരു ഘട്ടത്തില്‍ 64/6 എന്ന നിലയിലേക്ക് വീണ കീവികള്‍ 100നു താഴെ ഓള്‍ഔട്ട് ആവുമെന്ന് കരുതിയെങ്കിലും ഏഴാം വിക്കറ്റില്‍ ബിജെ വാട്‍ളിംഗും ടിം സൗത്തിയും ചേര്‍ന്ന് ടീമിനെ കരകയറ്റുകയായിരുന്നു. ഏഴാം വിക്കറ്റില്‍ 108 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. 68 റണ്‍സ് നേടിയ സൗത്തി പുറത്തായി ഏറെ വൈകാതെ ന്യൂസിലാണ്ട് ഇന്നിംഗ്സ് അവസാനിച്ചു. വാട്‍ളിംഗ് 46 റണ്‍സ് നേടി.

ശ്രീലങ്കയ്ക്കായി സുരംഗ ലക്മല്‍ അഞ്ചും ലഹിരു കുമര മൂന്നും വിക്കറ്റ് നേടി.