റഗ്ബിയിൽ യുഗാന്ത്യം! ഓൾ ബ്ളാക്സിനെ ഞെട്ടിച്ച് ഇംഗ്ലണ്ട്

റഗ്ബി ലോകത്തെ ഒന്നാകെ ഞെട്ടിച്ച് ലോകകപ്പ് സെമിഫൈനലിൽ ന്യൂസിലാൻഡിനെ അട്ടിമറിച്ച് ഇംഗ്ലണ്ട്. റെക്കോർഡ് ജേതാക്കളും നിലവിലെ ജേതാക്കളും ആയ ന്യൂസിലാൻഡ് 2007 നു ശേഷം ഇത് ആദ്യമായാണ് ഒരു ലോകകപ്പ് മത്സരം തോൽക്കുന്നത്. പലരും ഒരവസരവും മത്സരത്തിൽ നൽകാതിരുന്ന ഇംഗ്ലണ്ട് 19-7 എന്ന സ്കോറിന് ആണ് ജയം കണ്ടത്. 1987 ലെ ആദ്യ ലോകകപ്പിന് ശേഷം 32 വർഷങ്ങൾക്ക് ശേഷം ഇത് ആദ്യമായാണ് ഇംഗ്ലണ്ട് ഓൾ ബ്ളാക്സിനെ മറികടക്കുന്നത്. പരിശീലകൻ എഡി ജോൺസിന്റെ തന്ത്രങ്ങൾ ആണ് ഇംഗ്ലീഷ് ജയത്തിൽ നിർണായകമായത്. 2011, 2015 ലോകകപ്പുകൾ ഉയർത്തിയ ഓൾ ബ്ളാക്സിന്റെ ഈ പതിറ്റാണ്ടിലെ സമഗ്രാധിപത്യം ആണ് ഇതോടെ അവസാനിക്കുന്നത്. മത്സരശേഷം രണ്ട് ലോകകപ്പുകളും നേടിയ ഇതിഹാസപരിശീലകൻ സ്റ്റീവ് ഹാൻസൻ നായകനും ഇതിഹാസതാരവും ആയ കിരൻ റീഡ് എന്നിവർ തങ്ങളുടെ കരിയറിനോട് തന്നെ വിട പറഞ്ഞത് റഗ്ബിയിലെ പുതുയുഗ പിറവിയുടെ സൂചനയും ആയി.

കഴിഞ്ഞ 15 വർഷങ്ങളായി ന്യൂസിലാൻഡ് പരിശീലകൻ ആയ സ്റ്റീവ് ഹാൻസൻ റഗ്ബി കണ്ട എക്കാലത്തെയും മഹത്തായ പരിശീലകൻ ആയി ആണ് അറിയപ്പെടുന്നത്. രണ്ടാം മിനിറ്റിൽ തന്നെ മനു തുലിയാഗിയിലൂടെ ട്രൈ നേടി ന്യൂസിലാൻഡിനെ ഞെട്ടിച്ച എഡി ജോൺസിന്റെ ടീം പിന്നീട് തിരിഞ്ഞു നോക്കിയില്ല. ഫ്‌ളൈ ഹാഫ് ജോർജ് ഫോർഡ് 4 പെനാൽട്ടികളുമായി കളം വാണപ്പോൾ ആദ്യപകുതിയിൽ 10-0 ത്തിനു ഇംഗ്ലണ്ട് മുന്നിൽ. രണ്ടാം പകുതിയിൽ 13-0 ത്തിനു പിറകെ നിന്ന ശേഷം ആർഡി സെർവിന്റെ ട്രൈ ന്യൂസിലാൻഡിനു പ്രതീക്ഷ നൽകി. എന്നാൽ വിട്ട് കൊടുക്കാൻ ഇംഗ്ലണ്ട് ഒരുക്കമായിരുന്നില്ല.

വീണ്ടും ഒരു ടീം ട്രൈ നേടിയ അവർ അർഹിച്ച ജയം സ്വന്തമാക്കി. ലോകാവസാനം എന്നു ലോകമെമ്പാടുമുള്ള റഗ്ബി ആരാധകർ വിളിച്ച മത്സരത്തിൽ ജയം ഇംഗ്ലണ്ട് അർഹിച്ചത് തന്നതായിരുന്നു. 2003 ലെ ലോകകപ്പ് ജേതാക്കൾ ആയ ഇംഗ്ലണ്ട് തങ്ങളുടെ രണ്ടാം ലോകകപ്പ് നേടാൻ ആവും ഫൈനലിൽ ശ്രമിക്കുക. ഇത് നാലാം തവണയാണ് ഇംഗ്ലണ്ട് റഗ്ബി ലോകകപ്പ് ഫൈനലിൽ കടക്കുന്നത്. ഓൾ ബ്ളാക്സിനെ മറികടന്നതോടെ കിരീടം നേടാൻ ഏറ്റവും അധികം സാധ്യത ഇംഗ്ലണ്ടിന് തന്നെയാണ്. ഈ തോൽവിയിൽ നിന്നു ഓൾ ബ്ളാക്‌സ് എങ്ങനെയാവും കരകയറുക എന്നാവും വരും ദിനങ്ങളിൽ ഉത്തരം കിട്ടേണ്ട ചോദ്യം. നാളെ നടക്കുന്ന രണ്ടാം സെമിഫൈനലിൽ വെയിൽസ് ദക്ഷിണാഫ്രിക്ക മത്സരവിജയികളെ ആവും ഇംഗ്ലീഷ് പട റഗ്ബി ലോകകപ്പിൽ നേരിടുക.

ഈ ലോകകപ്പ് ഓള്‍റൗണ്ടര്‍മാരുടേതാകും – ക്ലൈവ് ലോയഡ്

2019 ഏകദിന ലോകകപ്പ് ഓള്‍റൗണ്ടര്‍മാര്‍ തിളങ്ങുന്ന ഒന്നായിരിക്കുമെന്ന് അഭിപ്രായപ്പെട്ട് ക്ലൈവ് ലോയഡ്. ബൗളര്‍മാരുടെ ലോകകപ്പാണോ എന്ന ചോദ്യത്തിനാണ് താരം പറഞ്ഞത്. ഈ ലോകകപ്പ് ഓള്‍റൗണ്ടര്‍മാരുടെ ലോകകപ്പാണെന്നാണ് മുന്‍ വിന്‍ഡീസ് താരവും രണ്ട് തവണ ലോകകപ്പ് ജേതാവുമായി ഈ ഇതിഹാസ താരം വ്യക്തമാക്കിയത്.

ഫ്ലാറ്റ് ട്രാക്കുകളില്‍ ബൗളര്‍മാര്‍ക്ക് കാര്യങ്ങള്‍ പ്രതികൂലമാകും എന്നാല്‍ ഓള്‍റൗണ്ടര്‍മാര്‍ തിളങ്ങുമെന്നാണ് തനിക്ക് തോന്നുന്ന്. ഓരോ ടീമുകളിലും ലോകോത്തര ഓള്‍റൗണ്ടര്‍മാരുണ്ടെന്നാണ് വിന്‍ഡീസ് ഇതിഹാസം പറഞ്ഞത്. താന്‍ ശക്തമായി വിശ്വസിക്കുന്നത് ഇത് ഓള്‍റൗണ്ടര്‍മാരുടെ ലോകകപ്പാകുമെന്നാണെന്നും ക്ലൈവ് ലോയഡ് അഭിപ്രായപ്പെട്ടു.

ഞങ്ങള്‍ ഓസ്ട്രേലിയയെ പോലൊരു ടീമല്ല, അതിനാല്‍ ലോകകപ്പ് ജയിക്കുമെന്ന് ഞങ്ങളുടെ ആരാധകരോട് പറയാനാകില്ല

അഫ്ഗാനിസ്ഥാന്റെ ലക്ഷ്യം ലോകകപ്പ് നേടുകയെന്നതല്ല മറിച്ച് മികച്ച ക്രിക്കറ്റ് കളിക്കുകയാണെന്ന് അഭിപ്രായപ്പെട്ട് അഫ്ഗാനിസ്ഥാന്റെ ഇടക്കാല ക്രിക്കറ്റ് ബോര്‍ഡ് സിഇഒ ആയ അസാദ്ദുള്ള ഖാന്‍. തങ്ങള്‍ ലോക ജേതാക്കളായ ഓസ്ട്രേലിയയെ പോലുള്ള ടീമില്ല, അതിനാല്‍ തന്നെ ആരാധകരോട് ലോകകപ്പ് ജയിക്കുമെന്ന് പറയാന്‍ ഞങ്ങള്‍ക്കാകില്ല.

എന്നാല്‍ ലോകകപ്പില്‍ മികച്ച പ്രകടനങ്ങള്‍ ടീമില്‍ നിന്നുണ്ടാകുമെന്ന് ഞങ്ങള്‍ക്ക് പറയാനാകും. അത് മാത്രമാണ് ഇപ്പോള്‍ തങ്ങള്‍ക്ക് ആരാധകര്‍ക്ക് നല്‍കാനാകുന്ന വാക്ക് എന്നും അസാദ്ദുള്ള ഖാന്‍ പറഞ്ഞു.

ലോകകപ്പില്‍ അട്ടിമറികളുമായി അഫ്ഗാനിസ്ഥാന്‍ എത്തുമെന്ന് മൈക്കല്‍ വോണ്‍

അഫ്ഗാനിസ്ഥാന്റെ ചരിത്ര ടെസ്റ്റ് വിജയത്തിനു ശേഷം ടീമിനെ അനുമോദിച്ച് ട്വീറ്റ് ഇട്ട മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍ അഫ്ഗാനിസ്ഥാന്‍ ലോകകപ്പില്‍ അട്ടിമറികള്‍ സൃഷ്ടിക്കുവാന്‍ ശേഷിയുള്ള ടീമാണെന്ന് പറഞ്ഞു. ഒന്നല്ല രണ്ട് ടീമുകളെ വരെ ടീം ടൂര്‍ണ്ണമെന്റില്‍ അട്ടിമറിയ്ക്കുവാനുള്ള സാധ്യത താന്‍ കാണുന്നുണ്ടെന്നാണ് മൈക്കല്‍ വോണ്‍ പറഞ്ഞത്.

കഴിഞ്ഞ വര്‍ഷം നടന്ന ഐസിസി ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ പുറത്താകലില്‍ നിന്ന് ശക്തമായ തിരിച്ചുവരവ് നടത്തി ഫൈനലില്‍ കടന്നാണ് അഫ്ഗാനിസ്ഥാന്‍ ലോകകപ്പിനു യോഗ്യത നേടുന്നത്. മികച്ച പ്രതിഭകളുള്ള ടീമാണ് അഫ്ഗാനിസ്ഥാനെന്നും ടൂര്‍ണ്ണമെന്റിലെ കറുത്ത കുതിരകള്‍ ഇവരാകുമെന്നും വോണ്‍ വ്യക്തമാക്കി.

ഇന്ത്യ-പാക് മത്സരം, കിട്ടിയ അപേക്ഷ 4 ലക്ഷം

ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ലോകകപ്പില്‍ ജൂണ്‍ 16നു നടക്കാനിരിക്കുന്ന മത്സരത്തിന്റെ ടിക്കറ്റിനു വേണ്ടി 4 ലക്ഷം അപേക്ഷകളാണ് ലഭിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കി ഐസിസി. മാഞ്ചസ്റ്റിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടക്കുന്ന മത്സരത്തില്‍ കുറേ അധികം പേര്‍ക്ക് നിരാശരാകേണ്ടിവരുമെന്നാണ് ടൂര്‍ണ്ണമെന്റ് മാനേജിംഗ് ഡയറക്ടര്‍ സ്റ്റീവ് എല്‍വര്‍ത്തി പറഞ്ഞത്. വെറും 25000 കാണികളെയാണ് ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഉള്‍ക്കൊള്ളാനാകുന്നത്. ലഭ്യമായ സീറ്റിലും പതിന്മടങ്ങ് ആവശ്യക്കാരാണ് എത്തിയിരിക്കുന്നതെന്ന് പറഞ്ഞ് സ്റ്റീവ് ഫൈനലിനു 2.7 ലക്ഷത്തിനടുത്ത് അപേക്ഷകരാണ് ഇപ്പോള്‍ വന്നിരിക്കുന്നതെന്ന് പറഞ്ഞു.

എന്നാല്‍ പുല്‍വാമ ഭീകര ആക്രമണത്തെത്തുടര്‍ന്ന് ഇന്ത്യ ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ കളിക്കരുതെന്നാണ് പരക്കെ ഉയര്‍ന്നിരിക്കുന്ന ആവശ്യം. ഇന്ത്യ പാക്കിസ്ഥാനെ വിലക്കുവാന്‍ ഐസിസിയ്ക്ക് കത്ത് നല്‍കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പരന്നിരുന്നുവെങ്കിലും അത് വ്യാജമാണെന്ന് ബിസിസിഐ തന്നെ വ്യക്തമാക്കി. പല മുന്‍ ഇന്ത്യന്‍ താരങ്ങളും മത്സരം ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

ലോകകപ്പിനു ഏറെക്കുറെ ഇപ്പോളുള്ള ടീം തന്നെയാവും തിരഞ്ഞെടുക്കപ്പെടുക: രോഹിത്

ലോകകപ്പ് 2019ലേക്കുള്ള ഇന്ത്യന്‍ ടീമില്‍ വലിയ മാറ്റങ്ങളന്നുമുണ്ടായേക്കില്ലെന്ന് പറഞ്ഞ് രോഹിത് ശര്‍മ്മ. ഇപ്പോള്‍ ഓസ്ട്രേലിയയില്‍ ഏകദിനങ്ങള്‍ കളിയ്ക്കുന്ന ടീമില്‍ വലിയ മാറ്റങ്ങളുണ്ടാകില്ലെന്നാണ് ഇന്ത്യന്‍ ഉപനായകന്‍ പറഞ്ഞത്. എന്നാല്‍ മാച്ച് ഫോമും ഫിറ്റ്നെസ്സുമെല്ലാം പ്രധാന ഘടകമായതിനാല്‍ ഏതാനും മാസങ്ങള്‍ക്ക് ശേഷമുള്ള കാര്യത്തിനു ഇപ്പോളെ ആര്‍ക്കും ഉറപ്പൊന്നും പറയാനാകില്ലെന്നും രോഹിത് പറഞ്ഞു.

ലോകകപ്പിനു മുമ്പ് 13 ഏകദിനങ്ങളാണ് ടീം കളിയ്ക്കാനൊരുങ്ങുന്നത്. അതിനാല്‍ തന്നെ ഇപ്പോളുള്ളത് ഏറെക്കുറെ ലോകകപ്പിനുള്ള ടീമാണ്, ഒന്നോ രണ്ടോ മാറ്റങ്ങള്‍ മാത്രം പ്രതീക്ഷിച്ചാല്‍ മതി, അതിനു അടിസ്ഥാനും ഫോമും പരിക്കുകളും ആയിരിക്കും. വലിയൊരു മാറ്റങ്ങള്‍ ആരും ടീമില്‍ പ്രതീക്ഷിക്കേണ്ടതില്ല. സ്ക്വാഡ് ഇതായിരിക്കുമെന്ന് പറയുന്നുണ്ടെങ്കില്‍ അവസാന ഇലവന്‍ എന്തായിരിക്കുമെന്ന് രോഹിത് പറയുന്നില്ല.

അത് ഇപ്പോള്‍ പറയാനാകുന്ന ഒന്നല്ല. അതിലും വലിയ മാറ്റം വരാന്‍ സാധ്യതയില്ല. പക്ഷേ ഏകദിനങ്ങള്‍ക്ക് പുറമെ ഐപിഎല്‍ കൂടി കഴിയുമ്പോള്‍ മാത്രമേ ഇതില്‍ എല്ലാം വ്യക്തത വരികയുള്ളുവെന്നും രോഹിത് പറഞ്ഞു.

ലോകകപ്പ് ഫിക്സച്ചറുകള്‍ തയ്യാര്‍, ഇന്ത്യ-പാക് പോരാട്ടം ജൂണ്‍ 16നു

ഐസിസി 2019 ക്രിക്കറ്റ് ലോകകപ്പിന്റെ ഫിക്സ്ച്ചറുകള്‍ പുറത്ത് വിട്ടു. മേയ് 30നു ആരംഭിക്കുന്ന ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ നേരിടും. ഓവലിലാണ് മത്സരം. നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയ ജൂണ്‍ 1നു തങ്ങളുടെ കിരീടം നിലനിര്‍ത്തുവാനുള്ള പ്രയാണം ആരംഭിക്കും. ബ്രിസ്റ്റോളില്‍ നടക്കുന്ന ഡേ നൈറ്റ് മത്സരത്തില്‍ അഫ്ഗാനിസ്ഥാനാണ് ഓസ്ട്രേലിയയുടെ എതിരാളികള്‍.

ഇന്ത്യ തങ്ങളുടെ ആദ്യ മത്സരം ജൂണ്‍ 5നു ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് കളിക്കുക. സൗത്താംപ്ടണിലെ ഹാംഷയറിലാണ് മത്സരം. ജൂണ്‍ 16നു ഇന്ത്യ പരമ്പരാഗത വൈരികളായ പാക്കിസ്ഥാനെ നേരിടും. മാഞ്ചെസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡിലാണ് മത്സരം നടക്കുക.

സെമി ഫൈനല്‍ മത്സരങ്ങള്‍ ജൂലൈ 9, 11 തീയ്യതികളില്‍ ഓള്‍ഡ് ട്രാഫോര്‍ഡിലും എഡ്ജ്ബാസ്റ്റണിലുമായി നടക്കും. ഫൈനല്‍ ലോര്‍ഡ്സില്‍ ജൂലൈ 14നു നടക്കും. ലോര്‍ഡ്സില്‍ ഇത് അഞ്ചാം തവണയാണ് ലോകകപ്പ് ഫൈനല്‍ നടക്കുന്നത്. സെമി മുതലുള്ള മത്സരങ്ങള്‍ക്ക് റിസര്‍വ് ദിവസങ്ങളും കരുതലായി പ്രഖ്യാപിച്ചിട്ടുണ്ട്.

ലോകകപ്പ് ടീമില്‍ താനുണ്ടാവുമെന്ന് ഉറപ്പ്: അജിങ്ക്യ രഹാനെ

ഇന്ത്യയുടെ 2019 ഏകദിന ലോകകപ്പ് ടീമില്‍ താന്‍ തീര്‍ച്ചയായും ഉണ്ടാകുമെന്ന തികഞ്ഞ ആത്മവിശ്വാസമുണ്ടെന്ന് അഭിപ്രായപ്പെട്ട് അജിങ്ക്യ രഹാനെ. ഇന്ത്യയുടെ പരിമിത ഓവര്‍ ക്രിക്കറ്റ് ടീമില്‍ ഇടം ഇല്ലെങ്കിലും താരം തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഈ വിശ്വാസമുള്ളതിനാലാണ് താന്‍ ആഭ്യന്തര ക്രിക്കറ്റില്‍ സജീവമായി തന്നെ നില നിന്നതെന്നും രഹാനെ അഭിപ്രായപ്പെട്ടു.

ടെസ്റ്റ് ഇലവനില്‍ ഇപ്പോള്‍ സ്ഥിര സാന്നിദ്ധ്യമായ താരം ഇംഗ്ലണ്ടില്‍ രണ്ട് അര്‍ദ്ധ ശതകങ്ങള്‍ നേടിയിരുന്നു. ലോകകപ്പ് ഇംഗ്ലണ്ടില്‍ നടക്കുന്നു എന്നതിനാലും മുംബൈയ്ക്കായി മികച്ച് നില്‍ക്കുന്നതിനാലും തനിക്ക് ആത്മവിശ്വാസമുണ്ടെന്നാണ് താരം പറയുന്നത്.

Exit mobile version