ടുട്ടി പാട്രിയറ്റ്സിനെ തകർത്ത് കാഞ്ചി വീരൻസ്

തമിഴ്‌നാട് പ്രീമിയർ ലീഗിൽ വിജയക്കുതിപ്പുമായി കാഞ്ചി വീരൻസ്. ടുട്ടി പാട്രിയറ്റ്സിനെ 58 റൺസിനാണ് കാഞ്ചി വീരൻസ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത കാഞ്ചി വീരൻസ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 193 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ടുട്ടി പാട്രിയറ്റ്സിന് 8 വിക്കറ്റ് നഷ്ടത്തിൽ 135 റൺസെടുക്കാനേ സാധിച്ചുള്ളൂ.

ആദ്യം ബാറ്റ് ചെയ്ത കാഞ്ചി വീരൻസിന് തുടക്കത്തിൽ തന്നെ വിശാൽ വൈദ്യയെ (2) നഷ്ടമായെങ്കിലും സിദ്ധാർത്ഥും (50) അപരജിതും (76*) മികച്ച നിലയിലെത്തിച്ചു. സഞ്ജയ് 4 റൺസെടുത്തപ്പോൾ സതീഷ് 47 റൺസെടുത്ത് പുറത്താവാതെ നിന്നു. വെങ്കടേഷ് 2ഉം തമിൾകുമരൻ ഒരു വിക്കറ്റും നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ടുട്ടി പാട്രിയറ്റ്സ് താമരൈക്കണന്റെ ബൗളിംഗിന് മുന്നിൽ പതറി. താമരൈക്കണ്ണൻ 3 വിക്കറ്റ് നേടി. സുതേഷ് 2ഉം ഹരീഷ്, സിലമ്പരശൻ,സതീഷ് എന്നിവർ ഓരോ വിക്കറ്റും നേടി. ടുട്ടി പാട്രിയറ്റ്സിന്റെ നിരയിൽ അക്ഷയ് ശ്രീനിവാസനും(22) സെന്തിൽനാഥനും മാത്രമാണ് (25) പൊരുതി നോക്കിയത്. നാഥൻ (19) ഉം വിക്കറ്റ്കീപ്പർ കമലേഷുമാണ്(16) രണ്ടക്കം കടന്നത്.

ജൈത്രയാത്ര തുടര്‍ന്ന് ഡിണ്ടിഗല്‍ ഡ്രാഗണ്‍സ്, ടൂട്ടി പാട്രിയറ്റ്സിനെതിരെ 4 വിക്കറ്റ് ജയം

തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ തങ്ങളുടെ മികച്ച ഫോം തുടര്‍ന്ന് ഡിണ്ടിഗല്‍ ഡ്രാഗണ്‍സ്. ഇന്നലെ നടന്ന മത്സരത്തില്‍ ടൂട്ടി പാട്രിയറ്റ്സിനെ കീഴടക്കി ടീം തങ്ങളുടെ നാലാം ജയമാണ് സ്വന്തമാക്കിയത്. അഞ്ച് മത്സരങ്ങളില്‍ നിന്ന് 8 പോയിന്റുമായി ഡിണ്ടിഗല്‍ തന്നെയാണ് പോയിന്റ് പട്ടികയില്‍ മുന്നില്‍. ഇന്നലത്തെ മത്സരത്തില്‍ 4 വിക്കറ്റിന്റെ ജയമാണ് ടീം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ടൂട്ടി പാട്രിയറ്റ്സ് രാജഗോപാല്‍ സതീഷിന്റെ 41 പന്ത് 74 റണ്‍സിന്റെ ബലത്തില്‍ 177 റണ്‍സ് നേടിയിരുന്നു. മലോലന്‍ രംഗരാജന്‍(37), ദിനേശ്(24) എന്നിവരും റണ്‍സ് കണ്ടെത്തി. 8 വിക്കറ്റുകളാണ് ബാറ്റിംഗ് ടീമിനു നഷ്ടമായത്. മോഹന്‍ അഭിനവ് രണ്ടും മുഹമ്മദ്, ആദിത്യ അരുണ്‍, അരു‍ണ്‍ മൊഴി, സിലമ്പരസന്‍ എന്നിവര്‍ ഡിണ്ടിഗലിനായി ഓരോ വിക്കറ്റും നേടി.

ആര്‍ വിവേക്(32 പന്തില്‍ 62), എന്‍ ജഗദീഷന്‍(32) എന്നിവര്‍ക്ക് പുറമേ 36 റണ്‍സുമായി പുറത്താകാതെ നിന്ന മുഹമ്മദിന്റെ പ്രകടനം കൂടിയായപ്പോള്‍ 6 പന്ത് ശേഷിക്കെ 6 വിക്കറ്റ് നഷ്ടത്തില്‍ ഡ്രാഗണ്‍സ് വിജയം നേടി. അതിശയരാജ് ഡേവിഡ്സണ്‍ , സായി കിഷോര്‍ എന്നിവര്‍ രണ്ടും രാജാമണി ജേസുരാജ്, ആകാശ് സുമ്ര എന്നിവര്‍ ഓരോ വിക്കറ്റും നേടി.

36 റണ്‍സും കൃത്യതയോടെ പന്തെറിഞ്ഞ് 12 റണ്‍സിനു ഒരു വിക്കറ്റും നേടിയ മുഹമ്മദ് ആണ് കളിയിലെ താരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

11 റണ്‍സ് ജയം സ്വന്തമാക്കി ടൂട്ടി പാട്രിയറ്റ്സ്

ലൈക കോവൈ കിംഗ്സിനെതിരെ 11 റണ്‍സ് ജയം സ്വന്തമാക്കി ടൂട്ടി പാട്രിയറ്റ്സ്. ഇന്നലെ നടന്ന മത്സരത്തില്‍ ആവേശകരമായ വിജയമാണ് പാട്രിയറ്റ്സ് സ്വന്തമാക്കിയത്. അര്‍ദ്ധ ശതകം നേടിയ ടൂട്ടി ഓപ്പണര്‍ എസ് ദിനേശ് ആണ് കളിയിലെ താരം. ആദ്യം ബാറ്റ് ചെയ്ത ടൂട്ടി പാട്രിയറ്റ്സ് 20 ഓവറില്‍ 182/7 എന്ന സ്കോറാണ് നേടിയത്. ദിനേശ് 59 റണ്‍സും കൗശിക് ഗാന്ധി 43 റണ്‍സും നേടുകയായിരുന്നു.

ഒന്നാം വിക്കറ്റില്‍ 89 റണ്‍സ് നേടി മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ ടൂട്ടി പാട്രിയറ്റ്സിനു നല്‍കിയത്. എന്നാല്‍ കൗശിക് ഗാന്ധിയെയും(25 പന്തില്‍ 43 റണ്‍സ്) സുബ്രമണ്യം ആനന്ദിനെയും തുടരെ നഷ്ടമായ ടീമിനെ അക്ഷയ് ശ്രീനിവാസന്‍(21 പന്തില്‍ 45)-ദിനേശ് കൂട്ടുകെട്ട് മികച്ച നിലയിലേക്ക് നയിക്കുകയായിരുന്നു. രാജഗോപാല്‍ സതീഷ് 9 പന്തില്‍ 18 റണ്‍സുമായി അവസാന ഓവറില്‍ മികച്ച പ്രകടനം നടത്തി.

അവസാന ഓവറുകള്‍ തുടരെ വിക്കറ്റുകള്‍ വീണപ്പോള്‍ 200നു മുകളിലുള്ള സ്കോര്‍ എന്ന പാട്രിയറ്റ്സ് മോഹം സാധ്യമായില്ല. ടി നടരാജന്‍, അജിത് റാം, പ്രശാന്ത് രാജേഷ് എന്നിവര്‍ കോവൈയ്ക്കായി 2 വീതം വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ കോവൈ ബാറ്റ്സ്മാന്മാര്‍ക്ക് തുടക്കം ലഭിച്ചുവെങ്കിലും അത് വലിയ സ്കോറിലേക്ക് മാറ്റുവാന്‍ സാധിക്കാതെ പോയതോടെ ലക്ഷ്യത്തിനു 11 റണ്‍സ് അകലെ വരെയെ ടീമിനു എത്തുവാന്‍ സാധിച്ചുള്ളു. അകില്‍ ശ്രീനാഥ് 35 റണ്‍സുമായി ടീമിന്റെ ടോപ് സ്കോറര്‍ ആയി. ഷാരൂഖ് ഖാന്‍(23), അഭിനവ് മുകുന്ദ്(21), ആന്റണി ദാസ്(20), രവികുമാര്‍ രോഹിത്(25), പ്രശാന്ത് രാജേഷ്(21) എന്നിങ്ങനെ നിരവധി ബാറ്റ്സ്മാന്മാര്‍ ഇരുപതുകളില്‍ പുറത്തായതും ടീമിനു തിരിച്ചടിയായി.

പാട്രിയറ്റ്സിനു വേണ്ടി അതിശയരാജ് ഡേവിഡ്സണ്‍, ആകാശ് സുമ്ര എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് നേടി. 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് മാത്രമേ കോവൈയ്ക്ക് നേടാനായുള്ളു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version