ഇംഗ്ലണ്ട് ടീമിലേക്ക് ജോഫ്ര ആര്‍ച്ചര്‍ എത്തുമെന്ന് സൂചനകള്‍ നല്‍കി ട്രെവര്‍ ബെയിലിസ്സ്

ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമിലേക്കുള്ള തന്റെ സ്ഥാനം ഉറപ്പിക്കുവാനുള്ള അവസരം ജോഫ്ര ആര്‍ച്ചറിനു ലഭിയ്ക്കുമെന്ന് അറിയിച്ച് ഇംഗ്ലണ്ട് കോച്ച് ട്രെവര്‍ ബെയിലിസ്സ്. വരുന്ന അയര്‍ലണ്ട് പാക്കിസ്ഥാന്‍ പരമ്പരകളിലെ പ്രകടനത്തിലൂടെ താരത്തിനു ലോകകപ്പിനു വേണ്ടിയുള്ള തന്റെ അവകാശവാദം ഉന്നയിക്കാമെന്നാണ് ബെയിലിസ്സ് നല്‍കിയ സൂചന. താരം ഉടന്‍ ഇംഗ്ലണ്ട് ദേശീയ ടീമിലേക്ക് എത്തുമെന്നും ആദ്യ അവസരം മേയില്‍ നടക്കുന്ന അയര്‍ലണ്ട് പാക്കിസ്ഥാന്‍ പരമ്പരയാവുമെന്നും ബെയലിസ്സ് സൂചിപ്പിച്ചു.

ബ്രിട്ടീഷ് പാസ്പോര്‍ട്ട് ഉടമയായ ബാര്‍ബഡോസില്‍ ജനിച്ച ആര്‍ച്ചര്‍ ഏതാനും ആഴ്ചകള്‍ക്കകം ഇംഗ്ലണ്ടിനു വേണ്ടി കളിക്കുവാന്‍ അര്‍ഹനായി മാറും. താരത്തെ ഇംഗ്ലണ്ട് ലോകകപ്പ് സ്ക്വാഡില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമായി ഉയരുന്ന സാഹചര്യത്തിലാണ് ഇംഗ്ലണ്ട് കോച്ച് മനസ്സ് തുറന്നത്. മേയ് 22നു ആണ് ഇംഗ്ലണ്ടിന്റെ അന്തിമ ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപിക്കേണ്ടത്. അതേ സമയം ഏപ്രില്‍ 23 ആണ് സാധ്യത സ്ക്വാഡ് പ്രഖ്യാപിക്കുവാനുള്ള അവസാന തീയ്യതി.

താരം അസാമാന്യ പ്രതിഭയാണെങ്കിലും ടീമില്‍ ഉള്‍പ്പെടുത്തുന്ന പക്ഷം ടീമിന്റെ ഇപ്പോളത്തെ ഘടനയെ ബാധിക്കുവാനുള്ള സാധ്യതയും വളരെയേറെയാണെന്നാണ് ബെയിലിസ്സ് പറഞ്ഞത്. ഇംഗ്ലണ്ടിന്റെ ഇപ്പോളത്തെ ടീം നാല് വര്‍ഷത്തോളം എടുത്ത് രൂപപ്പെടുത്തിയെടുത്താണ്. ഈ സാഹചര്യം വലിയൊരു പ്രശ്നമാണെന്ന് താന്‍ പറയില്ലെങ്കിലും അത് ഗൗനിക്കേണ്ട ഒന്നാണെന്ന് ബെയിലിസ്സ് പറഞ്ഞു.

ജോഫ്ര ആര്‍ച്ചറെ പോലൊരു താരം അത്ര എളുപ്പം ലഭിക്കുന്ന ഒരാളല്ല. മത്സരത്തിന്റെ ഏത് ഘട്ടത്തിലും പന്തെറിയുവാന്‍ പ്രാപ്തനായ വ്യക്തിയാണ് ജോഫ്ര. ന്യൂ ബോളും ഡെത്ത് ഓവറുകളും മാത്രമല്ല മധ്യ ഓവറുകളിലും ഉപയോഗിക്കാവുന്ന അപൂര്‍വ്വം ചില ബൗളര്‍മാരില്‍ ഒരാളാണ് ജോഫ്രയെന്നും ഇംഗ്ലണ്ട് കോച്ച് പറഞ്ഞു.

 

ലോകകപ്പില്‍ വിന്‍ഡീസിനു സാധ്യത: ബെയിലിസ്

ഏകദിന ലോകകപ്പില്‍ ഇന്ത്യയും ഇംഗ്ലണ്ടും പോലെ സാധ്യതയുള്ള ടീം തന്നെയാണ് വിന്‍ഡീസുമെന്ന് അഭിപ്രായപ്പെട്ട് ഇംഗ്ലണ്ട് കോച്ച് ട്രെവര്‍ ബെയിലിസ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഒരു ഏകദിന പരമ്പര പോലും ടീം ജയിച്ചിട്ടില്ലെങ്കിലും ക്രിസ് ഗെയില്‍, ആന്‍ഡ്രേ റസ്സല്‍ പോലുള്ളു താരങ്ങള്‍ ടീമിലേക്ക് മടങ്ങിയെത്തുന്നത് വിന്‍ഡീസിനെ ശക്തരാക്കുന്നുവെന്നും ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പില്‍ സാധ്യതയുള്ള ടീമായി മാറ്റുന്നുവെന്നുമാണ് ഇംഗ്ലണ്ട് കോച്ച് പറയുന്നത്.

ഗെയിലിനും റസ്സലിനുമൊപ്പം ഡാരെന്‍ ബ്രാവോയും ഏകദിന സെറ്റപ്പിലേക്ക് രണ്ട് വര്‍ഷത്തിനു ശേഷം തിരികെ എത്തുന്നുണ്ട്. ക്രിസ് ഗെയിലും ബ്രാവോയും ആദ്യം മുതലേ സ്ക്വാഡിനൊപ്പമുള്ളപ്പോള്‍ വിന്‍ഡീസ് അവസാന രണ്ട് ഏകദിനത്തിലേക്ക് ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്.

ലക്ഷ്യം ലോകകപ്പും ആഷസ് വിജയവും: ട്രെവര്‍ ബെയിലിസ്സ്

ലോകകപ്പ് വിജയവും ആഷസില്‍ ഓസ്ട്രേലിയയെ വീഴ്ത്തി പരമ്പര സ്വന്തമാക്കുകയുമാണ് ഇംഗ്ലണ്ടിന്റെ വരാനിരിക്കുന്ന വലിയ ലക്ഷ്യങ്ങളെന്ന് പറഞ്ഞ് ഇംഗ്ലണ്ട് മുഖ്യ കോച്ച് ട്രെവര്‍ ബെയിലിസ്സ്. ഇംഗ്ലണ്ട് ഇതുവരെ ഒരു അന്താരാഷ്ട്ര 50 ഓവര്‍ ടൂര്‍ണ്ണമെന്റ് വിജയിച്ചിട്ടില്ല. ലോകകപ്പ് ഇംഗ്ലണ്ടിലാണെന്നതിനാല്‍ നാട്ടില്‍ ആ നേട്ടം സ്വന്തമാക്കാനായാല്‍ അത് വലിയൊരു നേട്ടമായിരിക്കും ഇംഗ്ലണ്ട് ക്രിക്കറ്റിനു. അത് സാധിച്ചാല്‍ ആഷസും തിരിച്ച് പിടിക്കാന്‍ ഇംഗ്ലണ്ടിനു കൂടുതല്‍ ആത്മവിശ്വാസമാവുമെന്ന് ബെയിലിസ്സ് പറഞ്ഞു.

സെപ്റ്റംബറില്‍ ഇംഗ്ലണ്ടിന്റെ ചുമതലയില്‍ നിന്ന് സ്വയം ഒഴിവാകാനൊരുങ്ങുന്ന ബെയിലിസ്സ് നാല് വര്‍ഷത്തിനു ശംഷം പടിയിറങ്ങുമ്പോള്‍ ഈ ഇരട്ട നേട്ടം സ്വന്തമാക്കി മടങ്ങാനാകും ആഗ്രഹിക്കുന്നത്.

ഒസാമ പരാമര്‍ശം, അന്വേഷണം തുടരേണ്ടതില്ലെന്ന നിലപാടില്‍ മോയിന്‍ അലി

2015 ആഷസില്‍ തനിക്കെതിരെ ഒരു ഓസ്ട്രേലിയന്‍ താരം ഒസാമയെന്ന് വിളിച്ചെന്ന ആരോപണത്തില്‍ കൂടുതല്‍ അന്വേഷണത്തിനു പോകേണ്ടതില്ലെന്ന നിലപാടുമായി മോയിന്‍ അലി. തന്റെ ആത്മകഥയിലാണ് ഈ പരാമര്‍ശം ഇംഗ്ലണ്ട് താരം ഉന്നയിച്ചത്. അന്നിത് താന്‍ ഇംഗ്ലണ്ട് കോച്ച് ട്രെവര്‍ ബെയിലിസ് വഴി ഓസ്ട്രേലിയന്‍ കോച്ച് ഡാരെന്‍ ലീമാനെ അറിയിച്ചുവെങ്കിലും ആ താരം ഇത് നിഷേധിക്കുകയായിരുന്നു.

ഒരു ഓസ്ട്രേലിയന്‍ പത്രത്തോട് സംസാരിക്കവെയാണ് മോയിന്‍ അലി തന്റെ പുതിയ നിലപാടിനെക്കുറിച്ച് ഇംഗ്ലണ്ട് കോച്ച് ട്രെവര്‍ ബെയിലിസ് അഭിപ്രായപ്പെട്ടത്. മോയിന്‍ അലിയ്ക്ക് ഇതില്‍ കൂടുതല്‍ വിവാദമുണ്ടാക്കണമെന്ന് താല്പര്യമില്ലെന്നും ആര്‍ക്കും പ്രശ്നങ്ങളുണ്ടാക്കമെന്നും താരം ആഗ്രഹിക്കുന്നില്ലെന്നും ബെയിലിസ് അഭിപ്രായപ്പെട്ടു.

മോയിന്‍ ലോകോത്തര സ്പിന്നറെന്ന് ഒരുകാലത്ത് വിശേഷിപ്പിക്കാനാകുമെന്ന കരുതുന്നു: ബെയിലിസ്സ്

സൗത്താംപ്ടണില്‍ ഇംഗ്ലണ്ടിന്റെ വിജയത്തില്‍ മാന്‍ ഓഫ് ദി മാച്ച് പട്ടം സ്വന്തമാക്കിയ മോയിന്‍ അലിയെക്കുറിച്ച് പുകഴ്ത്തി ഇംഗ്ലണ്ട് മുഖ്യ കോച്ച് ട്രെവര്‍ ബെയിലിസ്സ്. ടീമിനു വേണ്ടി ടോപ് ഓര്‍ഡറില്‍ ഇറങ്ങാന്‍ വരെ സന്നദ്ധനായ താരമാണ് മോയിന്‍ അലിയെന്ന് ബെയിലിസ്സ് വിശേഷിപ്പിച്ചു. സൗത്താംപ്ടണ്‍ ടെസ്റ്റ് ഇലവനിലേക്ക് തിരികെ എത്തിയ താരങ്ങളായ മോയിന്‍ അലിയും സാം കറനുമാണ് ഇംഗ്ലണ്ടിനു വേണ്ടി വിജയശില്പികളായി മാറിയത്.

9 വിക്കറ്റുകള്‍ നേടിയ മോയിന്‍ അലി ആദ്യ ഇന്നിംഗ്സില്‍ നിര്‍ണ്ണായകമായ 40 റണ്‍സ് നേടിയിരുന്നു. മോയിന്‍ അലിയുടെ ബൗളിംഗ് പ്രകടനത്തെക്കുറിച്ച് ട്രെവര്‍ ബെയിലിസ്സ് പറഞ്ഞത് ഇപ്രകാരമാണ്. പ്രകടനം വെച്ച് മോയിന്‍ ഇംഗ്ലണ്ടിന്റെ ഒന്നാം നമ്പര്‍ സ്പിന്നറാണെങ്കിലും താരം ഇംഗ്ലണ്ടിന്റെ രണ്ടാം നമ്പര്‍ സ്പിന്നറാണെന്നതാണ് സത്യം. മോയിന്‍ തന്റെ കഴിവിനെപ്പറ്റി കരുതുന്നത് ബൗള്‍ ചെയ്യാനറിയുന്നൊരു ബാറ്റ്സ്മാന്‍ എന്നാണ്.

ഇങ്ങനെയൊക്കെയാണെങ്കിലും ഒരു ബൗളര്‍ എന്ന നിലയില്‍ എന്നും മികവ് പുലര്‍ത്തുവാനും തന്റെ പ്രകടനം മെച്ചപ്പെടുത്തുവാനും ആഗ്രഹിക്കുന്നൊരു താരമാണ് മോയിന്‍ അലി. ഒരു ദിവസം താരത്തെ ലോകോത്തര സ്പിന്നറെന്ന് വിശേഷിപ്പിക്കാനാകുമെന്നും ട്രെവര്‍ ബെയിലിസ്സ് കൂട്ടിചേര്‍ത്തു.

സ്റ്റോക്സിന്റെ അഭാവത്തില്‍ മറ്റാരെങ്കിലും കൂടുതല്‍ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരും: ബെയിലിസ്

ബെന്‍ സ്റ്റോക്സ് ലോര്‍ഡ്സ് ടെസ്റ്റില്‍ നിന്ന് വിട്ട് നില്‍ക്കുമ്പോള്‍ ആ വിടവ് നികത്തേണ്ട അധിക ബാധ്യത മറ്റാരെങ്കിലും ഏറ്റെടുത്തേ മതിയാവുള്ളുവെന്ന് പറഞ്ഞ് ട്രെവര്‍ ബെയിലിസ്. വിരാട് കോഹ്‍ിലയുടേതുള്‍പ്പെടെ വിലപ്പെട്ട് നാല് ഇന്ത്യന്‍ വിക്കറ്റുകളാണ് സ്റ്റോക്സ് എഡ്ജ്ബാസ്റ്റണില്‍ സ്വന്തമാക്കിയത്. എന്നാല്‍ താരം ലോര്‍ഡ്സില്‍ കളിക്കില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. 2017 സെപ്റ്റംബറില്‍ ബ്രിസ്റ്റോള്‍ നിശാ ക്ലബ്ബില്‍ നടന്ന സംഘര്‍ഷത്തിനെത്തുടര്‍ന്ന് താരം ഇന്ന് ആരംഭിക്കുന്ന കോടതി നടപടിയില്‍ പങ്കെടുക്കുന്നതിനാലാണ് ലോര്‍‍ഡ്സ് ടെസ്റ്റ് മത്സരത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടത്. പകരം ക്രിസ് വോക്സ് ടീമില്‍ എത്തി.

താന്‍ അതില്‍ അധികം ചിന്തിക്കുന്നില്ലെന്ന് പറഞ്ഞ് തുടങ്ങിയ ട്രെവര്‍ ബെയിലിസ് മറ്റൊരെങ്കിലും ആ ദൗത്യം ഏറ്റെടുക്കുമെന്ന് പ്രതീക്ഷ പുലര്‍ത്തി. ആ ദൗത്യം ഏറ്റെടുക്കുന്നത് ഒരാള്‍ തന്നെയാവണമെന്നില്ലെന്നും ബെയിലിസ് പറഞ്ഞു. രണ്ടോ മൂന്നോ ആളുകള്‍ ചേര്‍ന്ന് ആ ദൗത്യം ഏറ്റെടുത്ത് കുറച്ചധികം ശ്രമം നടത്തിയാല്‍ സ്റ്റോക്സിന്റെ അഭാവം ടീമിനനുഭവപ്പെടില്ലെന്ന് ഇംഗ്ലണ്ട് കോച്ച് അറിയിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഇന്ത്യയ്ക്ക് കോഹ്‍ലിയ്ക്ക് മേല്‍ അമിതാശ്രയം, ഇംഗ്ലണ്ട് അത് മുതലാക്കണം

ഇന്ത്യയുടെ കോഹ്‍ലിയ്ക്ക് മേലുള്ള അമിതാശ്രയം ലക്ഷ്യം വെച്ച് ഇംഗ്ലണ്ട് ഇനിയുള്ള മത്സരങ്ങളെ സമീപിച്ചാല്‍ പരമ്പര ടീമിനു സ്വന്തമാക്കാമെന്ന് അഭിപ്രായപ്പെട്ട് ഇംഗ്ലണ്ട് കോച്ച് ട്രെവര്‍ ബെയിലിസ്. ആദ്യ മത്സരത്തില്‍ 13 റണ്‍സിന്റെ വിജയം ഇംഗ്ലണ്ട് സ്വന്തമാക്കിയപ്പോള്‍ ഇന്ത്യന്‍ നിരയില്‍ പൊരുതിയത് നായകന്‍ വിരാട് കോഹ്‍ലി മാത്രമാണ്. ഇന്ത്യയുടെ ഈ ദൗര്‍ബല്യത്തെ ചൂഷണം ചെയ്താല്‍ ഇംഗ്ലണ്ടിനു ടെസ്റ്റ് പരമ്പര ജയിക്കാനാവുമെന്നാണ് ബെയിലിസ് പറയുന്നത്.

കോഹ്‍ലി രണ്ട് ഇന്നിംഗ്സിലും ഉയര്‍ന്ന പ്രകടനമാണ് കാഴ്ചവെച്ചത്. അതിനാല്‍ തന്നെ മറ്റു ബാറ്റ്സ്മാന്മാരെ സമ്മര്‍ദ്ദത്തിലാക്കിയാല്‍ അത് തീര്‍ച്ചയായും കോഹ്‍ലിയിലും പ്രതിഫലിക്കും. ഇന്ത്യയുടെ ടോപ് ആറ് ബാറ്റ്സ്മാന്മാര്‍ ലോകോത്തരം തന്നെയാണ് എന്നാല്‍ സമ്മര്‍ദ്ദത്തെ അതിജീവിക്കകു എന്നതാണ് ഏറ്റവും പ്രധാനമെന്നും ഇംഗ്ലണ്ട് കോച്ച് പറഞ്ഞു. ആദ്യ ടെസ്റ്റില്‍ അവര്‍ക്കതിനായില്ല. അതേ സാഹചര്യം സൃഷ്ടിക്കുക എന്നതാവും ഇംഗ്ലണ്ടിന്റെ ലക്ഷ്യമെന്നും ട്രെവര്‍ ബെയിലിസ് പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ആദില്‍ റഷീദ് വീണ്ടും ടെസ്റ്റ് കളിക്കുന്നത് വിദൂരമല്ല: ട്രെവര്‍ ബെയിലിസ്

ആദില്‍ റഷീദ് വീണ്ടും ഇംഗ്ലണ്ട് ടെസ്റ്റ് ടീമില്‍ ഇടം പിടിക്കുവാന്‍ ഏറെ സാധ്യതയുണ്ടെന്ന് പറഞ്ഞ് കോച്ച് ട്രെവര്‍ ബെയിലിസ്. ഇംഗ്ലണ്ടിനു വേണ്ടി ഏകദിനങ്ങളിലും ടി20യിലും മികച്ച പ്രകടനം തുടരുന്ന ആദില്‍ റഷീദ് അവസാനമായി ടെസ്റ്റ് കളിച്ചത് ഇന്ത്യയ്ക്കെതിരെ ഡിസംബര്‍ 2016ലാണ്. ഇപ്പോള്‍ താരം തന്റെ ഏറ്റവും മികച്ച ബൗളിംഗ് ഫോമിലാണെന്നാണ് ട്രെവര്‍ ബെയിലിസ് പറഞ്ഞത്.

താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച രീതിയില്‍ ആദില്‍ റഷീദ് പന്തെറിയുന്നത് ഇപ്പോളാണെന്ന് പറഞ്ഞ ബെയിലിസ് ഈ വര്‍ഷം താരത്തിനു മികച്ച നിയന്ത്രണമാണ് പന്തെറിയുന്നതിലെന്ന് പറഞ്ഞു. ഈ വര്‍ഷം ആദ്യം യോര്‍ക്കഷയറിനു വേണ്ടി വൈറ്റ് ബോളില്‍ മാത്രം കളിക്കുവാന്‍ റഷീദ് കരാര്‍ ഒപ്പിട്ടിരുന്നു. ഇംഗ്ലണ്ട് ടെസ്റ്റ് ടീമിലേക്ക് തിരികെ എത്തുവാനുള്ള താരത്തിന്റെ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയായിരുന്നു ഇത്.

എന്നാല്‍ ഇപ്പോള്‍ കോച്ചിന്റെ വാക്കുകള്‍ താരത്തിനു വീണ്ടും പ്രതീക്ഷ പുലര്‍ത്തുന്നതായി മാറുകയാണ്. ഇപ്പോള്‍ വൈറ്റ്-ബോള്‍ ക്രിക്കറ്റ് മാത്രമാണ് താന്‍ ശ്രദ്ധിക്കുന്നത് എന്ന് പറഞ്ഞ റഷീദ് ഇംഗ്ലണ്ടിനു തന്നെ ടെസ്റ്റിലേക്ക് പരിഗണിക്കുവാന്‍ ആഗ്രഹമുണ്ടെങ്കില്‍ തീരുമാനം പുനഃപരിശോധിക്കുമെന്ന് താരം പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ജോ റൂട്ടിനോട് ഐപിഎല്‍ കളിക്കേണ്ടെന്ന് കോച്ച്

ഐപിഎല്‍ 2018ല്‍ പങ്കെടുക്കരുതെന്ന് ജോ റൂട്ടിനോട് ആവശ്യപ്പെട്ട് കോച്ച് ട്രെവര്‍ ബെയിലിസ്. വരാനിരിക്കുന്ന കടുത്ത മത്സര പരമ്പരകളിനോടൊപ്പം ഐപിഎല്‍ കൂടി ചേരുമ്പോള്‍ താരത്തിനെ അത് വല്ലാതെ ബാധിക്കുമെന്നാണ് ഇംഗ്ലണ്ട് കോച്ച് അഭിപ്രായപ്പെട്ടത്. താരവുമായി ഇത് ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും ഒരു ഇടവേള ജോ റൂട്ടിനു ഏറെ ആവശ്യമാണെന്നുമാണ് ട്രെവറിന്റെ അഭിപ്രായം. വിശ്രമത്തിനു ഏറ്റവും മികച്ച ഉപാധി ഐപിഎല്‍ ഉപേക്ഷിക്കുക എന്നാണെന്നും ട്രെവര്‍ പറഞ്ഞു.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ രണ്ട് തവണ ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ച കോച്ചാണ് ട്രെവര്‍ ബെയിലിസ്. ഇംഗ്ലണ്ടിന്റെ ത്രിരാഷ്ട്ര ടി20 പരമ്പരയില്‍ റൂട്ട് കളിക്കുന്നതിനാല്‍ ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതാവും നല്ലതെന്നാണ് ഇംഗ്ലണ്ട് കോച്ച് അഭിപ്രായപ്പെട്ടത്. ജനുവരി 27, 28 തീയ്യതികളില്‍ നടക്കുന്ന ലേല നടപടികളില്‍ ജോ റൂട്ടിന്റെ പേര് വരുമോ ഇല്ലയോ എന്നതനുസരിച്ച് കോച്ചിന്റെ നിര്‍ദ്ദേശം ഇംഗ്ലണ്ട് നായകന്‍ ചെവികൊള്ളുമോ ഇല്ലയോ എന്നതില്‍ കൂടുതല്‍ വ്യക്തത വരും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

2019 ആഷസിനു ശേഷം കോച്ചിംഗ് സ്ഥാനം ഉപേക്ഷിക്കും: ട്രെവര്‍ ബെയിലിസ്

2019ല്‍ ഇംഗ്ലണ്ടിന്റെ ആഷസ് പരമ്പരയ്ക്ക് ശേഷം താന്‍ ഇംഗ്ലണ്ട് കോച്ച് സ്ഥാനം ഉപേക്ഷിക്കുമെന്ന് മുഖ്യ കോച്ച് ട്രെവര്‍ ബെയിലിസ്. 2019ല്‍ തന്റെ കരാര്‍ അവസാനിക്കുന്നപക്ഷം അത് പുതുക്കേണ്ടതില്ല എന്നാണ് ബെയിലിസിന്റെ അഭിപ്രായം. ഈ തീരൂമാനം താന്‍ ഒരു വര്‍ഷം മുമ്പേ തന്നെ ഇംഗ്ലീഷ് ബോര്‍ഡിനെ അറിയിച്ചതാണെന്നും നടപ്പ് ആഷസ് പരമ്പരയിലെ പരാജയവുമായി ഇതിനു ഒരു ബന്ധവുമില്ലെന്നാണ് ട്രെവര്‍ പറഞ്ഞത്.

ഏകദിനങ്ങളിലും ടി20യിലും ട്രെവറിനു കീഴില്‍ ഇംഗ്ലണ്ട് മികവ് പുലര്‍ത്തുന്നുണ്ടെങ്കിലും ടെസ്റ്റ് പരമ്പരയില്‍ സമാനമായ ഒരു പ്രഭാവമുണ്ടാക്കാന്‍ ഇംഗ്ലണ്ടിനു സാധിച്ചിട്ടില്ല. ടെസ്റ്റില്‍ 2015നു ശേഷം ജയത്തേക്കാള്‍ കൂടുതലും തോല്‍വിയാണെന്നത് ഇംഗ്ലണ്ടിനെ ഏറെ അലട്ടുന്നുണ്ട്. വരാനിരിക്കുന്ന ന്യൂസിലാണ്ട് പര്യടനത്തിലും ടീമില്‍ കാര്യമായ മാറ്റം താന്‍ പ്രതീക്ഷിക്കുന്നില്ല എന്നും ട്രെവര്‍ അഭിപ്രായപ്പെട്ടു.

നേരത്തെ ഓസ്ട്രേലിയന്‍ മുഖ്യ കോച്ച് ഡാരെന്‍ ലേമാനും 2019 ആഷസിനു ശേഷം കോച്ചിംഗ് പദവി ഉപേക്ഷിക്കുമെന്ന് അറിയിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version