ഈ ആഴ്ചക്ക് അകം കൗലിബലിക്കായി ഓഫർ വന്നില്ല എങ്കിൽ പിന്നെ താരത്തെ വിൽക്കില്ല

ഡിഫൻസ് കൂടുതൽ ശക്തമാക്കാൻ വേണ്ടി കൗലിബലിയെ ടീമിൽ എത്തിക്കാൻ ശ്രമിക്കുന്ന മാഞ്ചസ്റ്റർ സിറ്റിയോ കാര്യങ്ങൾ വേഗത്തിലാക്കാൻ നാപോളി ആവശ്യപ്പെട്ടു. ഈ ആഴ്ച അവസാനിക്കും മുമ്പ് ട്രാൻസ്ഫർ പൂർത്തി ആക്കിയില്ല എങ്കിൽ പിന്നെ കൗലിബലിയെ വിൽക്കില്ല എന്നാണ് നാപോളി പറയുന്നത്. അടുത്ത ആഴ്ച ഇറ്റാലിയൻ ലീഗ് ആരംഭിക്കാൻ ഇരിക്കുകയാണ്. അതിനു മുമ്പ് കൗലിബലിയുടെ കാര്യത്തിൽ അന്തിമ തീരുമാനം ആക്കാൻ ആണ് നാപോളി ഉദ്ദേശിക്കുന്നത്.

ഇതിനകം തന്നെ നേഥൻ എകെയെ സൈൻ ചെയ്തു കഴിഞ്ഞ സിറ്റി യുവതാരത്തിന് പാർട്ണറായാണ് കൗലിബലിയെ ലക്ഷ്യമിടുന്നത്. നാപോളിയുടെ കരുത്തുറ്റ സെന്റർ ബാക്ക് ആയ കൗലിബലിയുമായി മാഞ്ചസ്റ്റർ സിറ്റി കരാർ ധാരണയിൽ ആയിട്ടുണ്ട്. നാപോളിയുടെ പക്ഷെ താരത്തിനു വേണ്ടി 75 മില്യണ് മേലെ ആണ് ആവശ്യപ്പെടുന്നത്. അത് നൽകാൻ ഇതുവരെ സിറ്റി സന്നദ്ധമായിട്ടില്ല.

റെഗുലിയണെ വേണം, പക്ഷെ 30 മില്യൺ നൽകില്ല എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന്

റയൽ മാഡ്രിഡ് ലെഫ്റ്റ് ബാക്കായ സെർജിയോ റെഗുയിലണെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കാൻ അവസരം കിട്ടിയിട്ടും പണം മുടക്കാൻ കൂട്ടാക്കാതെ മാഞ്ചസ്റ്റർ യുണൈറ്റഡ്. റെഗുലിയൺ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് വരാൻ താലപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഒപ്പം റയൽ മാഡ്രിഡ് താരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡിൻ ഓഫർ ചെയ്തതുമാണ്. എന്നാൽ റയൽ ആവശ്യപ്പെടുന്ന 30 മില്യൺ നൽകാൻ ആവില്ല എന്ന് യുണൈറ്റഡ് മാനേജ്മെന്റ് പറയുന്നു.

റെഗുലിയണെ പോലൊരു താരത്തിന് 30 മില്യൺ എന്നത് ചെറിയ തുക ആണ് എന്നാണ് ഫുട്ബോൾ മാർക്കറ്റ് വിലയിരുത്തുന്നത്. എന്നാൽ സാഞ്ചോയെ വാങ്ങാൻ പണം മുടക്കില്ല എന്ന് പറഞ്ഞ അതേ വാശിയിൽ തന്നെയാണ് യുണൈറ്റഡ് റെഗുലിയന്റെ കാര്യത്തിലും നിൽക്കുന്നത്. സീസൺ തുടങ്ങാൻ ഒരാഴ്ച മാത്രമെ ബാക്കിയുള്ളൂ എങ്കിലും യുണൈറ്റഡ് ആകെ ഈ ട്രാൻസ്ഫർ വിൻഡോയിൽ നടത്തിയത് ഒരൊറ്റ സൈനിങ് മാത്രമാണ്.

റെഗുലിയണെ നിലനിർത്താൻ റയലിന് താല്പര്യമില്ല. റെഗുലിയണ് വേണ്ടി രംഗത്ത് ഉണ്ടായിരുന്ന സെവിയ്യ താരത്തെ സ്വന്തമാക്കിന്നതിൽ നിന്ന് പിന്മാറിയിട്ടുമുണ്ട്‌. ഈ സാഹചര്യത്തിൽ റെഗുലിയണെ സ്വന്തമാക്കാൻ ഇത് യുണൈറ്റഡിന് ഒരു സുവർണ്ണാവസരമാണ്. എന്നാൽ എഡ് വൂഡ്വാർഡ് ആ അവസരം മുതലാക്കുമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ വിശ്വസിക്കുന്നില്ല.

യുവന്റസ് താരം മാർകോ പിയറ്റ്സ ഷാൽക്കെയിൽ

യുവന്റസ് സ്ട്രൈക്കെർ മാർകോ പിയറ്റ്സ ലോണിൽ ബുണ്ടസ് ലീഗ്‌ ക്ലബ്ബായ ഷാൽകെയിലേക്കെത്തി. ക്രൊയേഷ്യൻ താരമായ മാർകോ പിയറ്റ്സ 2016 ലാണ് യുവന്റസിലെത്തുന്നത്. ക്രൊയേഷ്യൻ ക്ലബായ എൻകെ ലോക്കോമോട്ടീവയിലൂടെ കളിയാരംഭിച്ച പിയറ്റ്സ പിന്നീട് ഡൈനാമോ സാഗ്രെബിലേക്ക് മാറി. തുടർച്ചയായ രണ്ടു ലീഗ് കിരീടങ്ങൾ നേടിയതിനു ശേഷമാണ് സീരി എയിലേക്ക് മാർകോ പിയറ്റ്സ ചുവട് മാറ്റുന്നത്.

https://twitter.com/s04_en/status/949000186726178816

ക്രൊയേഷ്യക്ക് വേണ്ടി പതിമൂണിന് മത്സരങ്ങൾ കളിച്ചിട്ടുള്ള മാർകോ പിയറ്റ്സ യൂറോ കപ്പിൽ കളിച്ച ടീമിൽ അംഗമായിരുന്നു. ചാമ്പ്യൻസ് ലീഗിലാണ് യുവന്റസിന് വേണ്ടിയുള്ള മാർകോ പിയറ്റ്സയുടെ ആദ്യ ഗോൾ പിറന്നത്. പോർട്ടോയ്‌ക്കെതിയുള്ള ക്വാർട്ടർ ഫൈനലിലായിരുന്നു അത്. പിന്നീട് പരിക്കിന്റെ പിടിയിലായ മാർകോ പിയറ്റ്സ റോയൽ ബ്ലൂസിനു ഒരു മുതൽ കൂട്ടാകുമെന്നാണ് കരുതപ്പെടുന്നത്. 22 കാരനായ മാർകോ പിയറ്റ്സ ഷാൽകെ കോച്ച് ഡൊമിനിക്ക് ട്രേഡ്‌സ്‌കോയുടെ നിർബന്ധപ്രകാരമാണ് ജർമ്മനിയിലേക്കെത്തുന്നത്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version