ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു, ബിസിസിഐയോട് ശിക്ഷ കാലയളവ് പുനഃപരിശോധിക്കുവാന്‍ സുപ്രീം കോടതി

ഐപിഎല്‍ 2013 കോഴ വിവാദത്തില്‍ മുന്‍ ഇന്ത്യന്‍ താരവും ലോകകപ്പ് ജേതാവുമായ ശ്രീശാന്തിനെതിരെ ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കി സുപ്രീം കോടതി. ശ്രീശാന്തിന്റെ ശിക്ഷാകാലയളവ് പുനഃപരിശോധിക്കുവാന്‍ കോടതി ബിസിസിഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്ന് മാസത്തിനുള്ളില്‍ ഇതിന്മേല്‍ നടപടി വേണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ഐപിഎലില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി കളിക്കുമ്പോളാണ് 2013ല്‍ ഈ സംഭവം നടക്കുന്നത്. മത്സരത്തില്‍ ഓവറുകളില്‍ നിന്ന് നിശ്ചിത റണ്‍സ് വിട്ട് നല്‍കാമെന്ന് സമ്മതിച്ച് ശ്രീശാന്ത് പത്ത് ലക്ഷം രൂപ കൈപറ്റിയെന്നായിരുന്നു ബിസിസിഐയുടെ ആരോപണം. ബിസിസിഐയുടെ വിലക്ക് കേരള ഹൈക്കോടതി ശരിവച്ചതിനെത്തുടര്‍ന്നാണ് ശ്രീശാന്ത് സുപ്രീംകോടതിയില്‍ ഈ വിധിയ്ക്കെതിരെ ഹര്‍ജി നല്‍കിയത്.

സുപ്രീംകോടതി ഇടപ്പെട്ടു, തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ മറ്റു സംസ്ഥാന താരങ്ങളില്ല

തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ അന്യ സംസ്ഥാന താരങ്ങളെ പങ്കെടുപ്പിക്കേണ്ടതില്ലെന്ന് അറിയിച്ച് സുപ്രീം കോടതി. കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റര്‍മാരുടെ അറിയിപ്പ് പ്രകാരം നേരത്തെ ഇത്തരത്തില്‍ താരങ്ങളുടെ പങ്കെടുക്കല്‍ തടഞ്ഞിരുന്നു. ഇതിനെതിരെയാണ് ടിഎന്‍പിഎല്‍ ഭാരവാഹികള്‍ സുപ്രീംകോടതിയെ സമീപിച്ചത്. അതാത് അസോസ്സിയേഷനുകളില്‍ നിന്ന് അനുമതി പത്രം വാങ്ങിച്ചതിനാല്‍ ഇവരുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നായിരുന്നു ടിഎന്‍പിഎലിനു വേണ്ട ഹാജരായ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്.

എന്നാല്‍ ബിസിസിഐ ഭരണഘടനയിലെ ഇതിന്മേലുള്ള നിയമാവലി ചൂണ്ടിക്കാണിച്ചാണ് സിഒഎ അഭിഭാഷകന്‍ എതിര്‍വാദം ഉന്നയിച്ചത്. ഇതിനെ സുപ്രീം കോടതി ശരി വയ്ക്കുകയായിരുന്നു. ഫ്രാഞ്ചൈസികള്‍ക്ക് രണ്ട് പുറം സംസ്ഥാന താരങ്ങളെ പങ്കെടുപ്പിക്കാമെന്ന് നേരത്തെ ടിഎന്‍പിഎല്‍ നിയമങ്ങളില്‍ ഭേദഗതി വരുത്തുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

നാലാഴ്ചയ്ക്കുള്ളില്‍ മറുപടി വേണം: സുപ്രീം കോടതി

ഐപിഎല്‍ 2013ലെ കോഴ വിവാദത്തില്‍ ശ്രീശാന്തിനു വിലക്കേര്‍പ്പെടുത്തിയ ശ്രീശാന്തിന്റെ അപേക്ഷയിന്മേല്‍ നാലാഴ്ചയ്ക്കുള്ളില്‍ ബിസിസിഐയോട് മറുപടി നല്‍കുവാന്‍ ആവശ്യപ്പെട്ട് സുപ്രീം കോടതി. കഴിഞ്ഞ ഓഗസ്റ്റില്‍ കേരള ഹൈക്കോടതി താരത്തിന്റെ വിലക്ക് നീക്കിയിരുന്നു. ബിസിസിഐ വീണ്ടും കൗണ്ടര്‍-അഫിഡവെറ്റ് ഫയല്‍ ചെയ്ത് വിലക്ക് വീണ്ടും പ്രാബല്യത്തില്‍ വരുത്തുകയായിരുന്നു. ഈ തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ ശ്രീശാന്ത് സമീപിച്ചിരുന്നു. ഇതിന്റെ മേലുള്ള വാദം കേള്‍ക്കാമെന്ന് സുപ്രീം കോടതി കഴിഞ്ഞാഴ്ച അറിയിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഇന്ന് ഇത്തരത്തിലൊരു തീരുമാനം സുപ്രീം കോടതി അറിയിച്ചത്.

ഇന്ത്യയ്ക്ക് പുറത്ത് കളിക്കുവാനുള്ള ശ്രമം ശ്രീശാന്ത് നടത്തിയിരുന്നു. തന്നെ വിലക്കിയിരിക്കുന്നത് ബിസിസിഐ ആണ് ഐസിസി അല്ലെന്നായിരുന്നു ശ്രീശാന്തിന്റെ ഭാഷ്യം. എന്നാല്‍ ബിസിസിഐയുടെ ആക്ടിംഗ് സെക്രട്ടറി അമിതാഷ് ചൗധരി ഈ നീക്കത്തെ എതിര്‍ത്തിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version