മിത്താലിയുടെ ശതകം, ശ്രീലങ്കയ്ക്കെതിരെ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 253 റണ്‍സ്

ശ്രീലങ്കയ്ക്കെതിരെയുള്ള മൂന്നാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് 253 റണ്‍സ്. മിത്താലി രാജ് നേടിയ ശതകവും സ്മൃതി മന്ഥാനയുടെ അര്‍ദ്ധ ശതകവും ദീപ്തി ശര്‍മ്മയുടെ ബാറ്റിംഗുമാണ് ടീമിനെ 5 വിക്കറ്റ് നഷ്ടത്തില്‍ 253 റണ്‍സ് നേടുവാന്‍ സഹായകരമായത്. മന്ഥാന 51 റണ്‍സ് നേടിയപ്പോള്‍ മിത്താലി രാജ് 125 റണ്‍സുമായി പുറത്താകാതെ നിന്നു. ദീപ്തി ശര്‍മ്മ(38), ഹര്‍മ്മന്‍പ്രീത് കൗര്‍(17) എന്നിവരാണ് റണ്‍സ് കണ്ടെത്തിയ മറ്റു താരങ്ങള്‍.

ഇന്നിംഗ്സിന്റെ രണ്ടാം പന്തില്‍ ജെമീമ റോഡ്രിഗസിനെ നഷ്ടമാകുമ്പോള്‍ ഇന്ത്യ തങ്ങളുടെ അക്കൗണ്ട് തുറന്നിരുന്നില്ല. പിന്നീട് രണ്ടാം വിക്കറ്റില്‍ 102 റണ്‍സുമായി സ്മൃതി മന്ഥാനയും മിത്താലി രാജും ചേര്‍ന്ന് ഇന്ത്യയെ മുന്നോട്ട് നയിക്കുകയായിരുന്നു. ഹര്‍മ്മന്‍പ്രീതിനെയും, ദയാലന്‍ ഹേമലതയെയും നഷ്ടപ്പെട്ട് 154/4 എന്ന നിലയിലേക്ക് വീണ ഇന്ത്യയെ അഞ്ചാം വിക്കറ്റില്‍  92റണ്‍സ് നേടി മിത്താലി-ദീപ്തി ശര്‍മ്മ കൂട്ടുകെട്ടാണ് 250 കടത്തിയത്. 2 പന്തുകള്‍ അവശേഷിക്കെയാണ് ദീപ്തി പുറത്തായത്.

ശ്രീലങ്കയ്ക്കായി ഉദ്ദേശിക പ്രബോധിനി, നീലാക്ഷി ഡി സില്‍വ, ശശികല സിരിവര്‍ദ്ധേനെ, ചാമരി അട്ടപ്പട്ടു, കവിഷ ദില്‍ഹാരി എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

9 വിക്കറ്റ് ജയവുമായി ഇന്ത്യന്‍ വനിതകള്‍

ശ്രീലങ്കയ്ക്കെതിരെ ആദ്യ ഏകദിന മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ശ്രീലങ്കയ്ക്കെതിരെ 9 വിക്കറ്റ് ജയമാണ് ഇന്ത്യ ഗോളില്‍ നേടിയത്. ഗോള്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 98 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ ഇന്ത്യ 19.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. സ്മൃതി മന്ഥാന നേടിയ 73 റണ്‍സാണ് ഇന്ത്യയുടെ ജയം എളുപ്പത്തിലാക്കിയത്. പൂനം റൗത്ത് 24 റണ്‍സ് നേടി പുറത്തായി. ഇനോക രണവീരയ്ക്കാണ് ഇന്നിംഗ്സിലെ ഏക വിക്കറ്റ്.

മാന്‍സി ജോഷി(3), ജൂലന്‍ ഗോസ്വാമി(2), പൂനം യാദവ്(2) എന്നിവര്‍ക്കൊപ്പം ദീപ്തി ശര്‍മ്മ, രാജേശ്വരി ഗായക്വാഡ്, ദയലന്‍ ഹേമലത എന്നിവരും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചപ്പോള്‍ 35.1 ഓവറിനു ശേഷം 98 റണ്‍സ് നേടി ശ്രീലങ്ക ഓള്‍ഔട്ട് ആവുകയായിരുന്നു. 33 റണ്‍സ് നേടിയ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ചാമരി അട്ടപട്ടു ആണ് ടീമിന്റെ ടോപ് സ്കോറര്‍. ശ്രീപാലി വീരകോഡി 26 റണ്‍സ് നേടി പുറത്തായി.

അഞ്ചാം ജയവുമായി സ്റ്റോം, മന്ഥാനയുടെ വക വീണ്ടും ഇടിവെട്ട് ബാറ്റിംഗ്

ടൂര്‍ണ്ണമെന്റിലെ അഞ്ചാം വിജയം കരസ്ഥമാക്കി വെസ്റ്റേണ്‍ സ്റ്റോം. ജയം തുടര്‍ക്കഥയാക്കിയ ടീമിനു വേണ്ടി ഹീത്തര്‍ നൈറ്റ് 76 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ സ്റ്റെഫാനി ടെയിലപ്ഡ 51 റണ്‍സുമായി പുറത്താകാതെ നിന്നു. 25 പന്തില്‍ നിന്ന് 49 റണ്‍സ് നേടി പുറത്തായ സ്മൃതി മന്ഥാന തന്റെ മികച്ച ഫോം ഈ മത്സരത്തിലും തുടര്‍ന്നു. 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സാണ് വെസ്റ്റേണ്‍ സ്റ്റോം നേടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ലാങ്കാഷയര്‍ തണ്ടറിനെ 109 റണ്‍സിനു ടീം ഓള്‍ഔട്ട് ആക്കി. 33 റണ്‍സ് നേടിയ എലെനോര്‍ ത്രെല്‍ക്കെല്‍ഡ് ആണ് തണ്ടറിന്റെ ടോപ് സ്കോറര്‍. ഇന്ത്യന്‍ താരം ഹര്‍മ്മന്‍പ്രീത് കൗര്‍ 8 റണ്‍സ് മാത്രമേ നേടിയുള്ളു. ക്ലെയ്ര‍ നിക്കോളസ് മൂന്നും സ്റ്റെഫാനി ടെയിലര്‍ രണ്ടും വിക്കറ്റ് നേടി ടീമിനെ 76 റണ്‍സ് വിജയത്തിലേക്ക് നയിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഫോം തുടര്‍ന്ന് മന്ഥാന, വീണ്ടും അര്‍ദ്ധ ശതകം

സ്മൃതി മന്ഥാനയുടെ കിടിലന്‍ ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തില്‍ യോര്‍ക്ക്ഷയര്‍ ഡയമണ്ട്സിനെ കീഴടക്കി വെസ്റ്റേണ്‍ സ്റ്റോം. ആദ്യം ബാറ്റ് ചെയ്ത യോര്‍ക്ക്ഷയര്‍ 172/5 എന്ന സ്കോര്‍ നേടിയപ്പോള്‍ 19.2 ഓവറില്‍ വെസ്റ്റേണ്‍ സ്റ്റോം 3 വിക്കറ്റ് നഷ്ടത്തില്‍ ജയം സ്വന്തമാക്കി. ഏഴ് വിക്കറ്റ് വിജയം കരസ്ഥമാക്കിയ ടീമിനു വേണ്ടി സ്മൃതി മന്ഥാന 56 റണ്‍സ് നേടി. ഹീത്തര്‍ നൈറ്റ് 45 റണ്‍സുമായി പുറത്താകാതെ നിന്നു. ഒന്നാം വിക്കറ്റില്‍ സ്മൃതി-റേച്ചല്‍ പ്രീസ്റ്റ്(37) കൂട്ടുകെട്ട് 101 റണ്‍സ് നേടി മികച്ച അടിത്തറയാണ് സ്റ്റോമിനു നല്‍കിയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത യോര്‍ക്ക്ഷയര്‍ ഡയമണ്ട്സ് ബെത്ത് മൂണിയുടെയും(69)-ലൗറന്‍ വിന്‍ഫീല്‍ഡിന്റെയും(48) ബാറ്റിംഗ് പ്രകടനത്തിലാണ് മികച്ച സ്കോര്‍ നേടിയത്. ഒന്നാം വിക്കറ്റില്‍ 119 റണ്‍സ് നേടിയ ശേഷം ടീമിന്റെ സ്കോറിംഗ് റേറ്റ് കുറയുകയായിരുന്നു. മൂന്നോളം ബാറ്റിംഗ് താരങ്ങള്‍ റണ്‍ഔട്ട് രൂപത്തില്‍ പുറത്തായതും ഡയമണ്ട്സിനു തിരിച്ചടിയായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സൂപ്പര്‍ ലീഗില്‍ സ്മൃതി മന്ഥാനയുടെ വേഗതയേറിയ അര്‍ദ്ധ ശതകം

18 പന്തില്‍ നിന്ന് അര്‍ദ്ധ ശതകം നേടി കിയ സൂപ്പര്‍ ലീഗിലെ വേഗതയേറിയ അര്‍ദ്ധ ശതകത്തിനു ഉടമയായി സ്മൃതി മന്ഥാന. റേച്ചല്‍ പ്രീസ്റ്റ് കഴിഞ്ഞ സീസണില്‍ നേടിയ 22 പന്തില്‍ നിന്നുള്ള അര്‍ദ്ധ ശതകത്തെയാണ് ഇന്നത്തെ പ്രകടനത്തിലൂടെ സ്മൃതി മറികടന്നത്. മത്സരം മഴ മൂലം ആറോവറാക്കി ചുരുക്കിയുരുന്നു. വെസ്റ്റേണ്‍ സ്റ്റോം 85 റണ്‍സാണ് 2 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്.

മന്ഥാന 19 പന്തില്‍ 52 റണ്‍സ് നേടി പുറത്താകാതെ നിന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സ്മൃതി മന്ഥാന, ബാറ്റ പവര്‍ അംബാസിഡര്‍

ഇന്ത്യന്‍ വനിത ക്രിക്കറ്റ് താരം സ്മൃതി മന്ഥാനയുമായി കരാറില്‍ ഏര്‍പ്പെട്ട് ബാറ്റ പവര്‍. മിത്താലി രാജിനു ശേഷം മൂന്ന് ശതകങ്ങള്‍ നേടുന്ന താരമാണ് സ്മൃതി മന്ഥാന. ബാറ്റയുടെ സ്പോര്‍ട്സ് ബ്രാന്‍ഡ് ആണ് ബാറ്റ പവര്‍. ബിഗ് ബാഷിന്റെ 2016-17 പതിപ്പിലും പങ്കെടുത്തിട്ടുള്ള താരമാണ് സ്മൃതി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പടു കൂറ്റന്‍ ജയം, ഇന്ത്യന്‍ വനിതകളും ജയം തുടരുന്നു

178 റണ്‍സിന്റെ പടുകൂറ്റന്‍ ജയവുമായി ഇന്ത്യന്‍ വനിതകള്‍ തങ്ങളുടെ ദക്ഷിണാഫ്രിക്കന്‍ ജൈത്രയാത്ര തുടരുന്നു. സ്മൃതി മന്ഥാന നേടിയ ശതവും ഹര്‍മ്മന്‍പ്രീത് കൗര്‍, വേദ കൃഷ്ണമൂര്‍ത്തി എന്നിവരുടെ അര്‍ദ്ധ ശതകങ്ങളും ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 50 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 302 റണ്‍സ് നേടുവാന്‍ സഹായിക്കുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 124 റണ്‍സിനു ഓള്‍ഔട്ട് ആയി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് വേണ്ടി സ്മൃതി(135) റണ്‍സ് നേടിയപ്പോള്‍ ഹര്‍മ്മന്‍പ്രീത്(55*), വേദ കൃഷ്ണമൂര്‍ത്തി(51*) എന്നിവര്‍ പുറത്താകാതെ മികച്ച ബാറ്റിംഗ് പുറത്തെടുത്തു. വേദ കൃഷ്ണമൂര്‍ത്തി 33 പന്തില്‍ നിന്നാണ് 51 റണ്‍സ് നേടിയത്.

ദക്ഷിണാഫ്രിക്കയുടെ നാല് വിക്കറ്റുകളാണ് പൂനം യാദവ് വീഴ്ത്തിയത്. രാജേശ്വരി ഗായക്വാഡ്, ദീപ്തി ശര്‍മ്മ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. ജൂലന്‍ ഗോസ്വാമിയും ഒരു വിക്കറ്റുമായി വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു. ഓപ്പണര്‍ ലിസെല്ലേ ലീയാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. 73 റണ്‍സ് നേടിയ താരം ഏഴാം വിക്കറ്റായാണ് പുറത്തായത്. ദീപ്തി ശര്‍മ്മയാണ് ലീയെ വിക്കറ്റിനു മുന്നില്‍ കുടുക്കിയത്.

ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 88 റണ്‍സിനു ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. ഇന്നത്തെ ജയത്തോടെ ഇന്ത്യ പരമ്പര 2-0നു സ്വന്തമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version