റോഡ് സേഫ്റ്റി സീരീസിൽ ഇത്തവണ പാകിസ്താൻ ഇതിഹാസങ്ങളും പങ്കെടുക്കും

റോഡ് സേഫ്റ്റി വേൾഡ് സീരീസിന്റെ ആസ്യ രണ്ട് പതിപ്പുകളിലും പങ്കെടുക്കാതിരുന്ന പാകിസ്താൻ ഇത്തവണ ടൂർണമെന്റിന്റെ ഭാഗമാകും. ആറ് ടീമുകൾ പങ്കെടുത്ത ടൂർണമെന്റ് ആദ്യ പതിപ്പിൽ ഇന്ത്യ ശ്രീലങ്കയെ 14 റൺസിന് പരാജയപ്പെടുത്തി കിരീടം നേടിയിരുന്നു.

കാൺപൂർ, ഇൻഡോർ, ഡെറാഡൂൺ, റായ്പൂർ എന്നീ നാല് നഗരങ്ങളിൽ നടന്ന രണ്ടാം സീസണിലും ശ്രീലങ്കയയെ തോൽപ്പിച്ച് ഫൈനലിൽ ഇന്ത്യ കിരീടം നേടി. ഇവന്റിന്റെ കഴിഞ്ഞ രണ്ട് പതിപ്പുകളിൽ പങ്കെടുത്ത ടീമുകളിൽ പാകിസ്ഥാൻ ഉണ്ടായിരുന്നില്ല. ഇംഗ്ലണ്ടിൽ നടക്കാനിരിക്കുന്ന ടൂർണമെന്റിന്റെ പുതിയ പതിപ്പിൽ പാകിസ്താൻ കളിക്കും.

ഇവന്റിനുള്ള തീയതികൾ ഇതുവരെ അന്തിമമാക്കിയിട്ടില്ല, എന്നാൽ ഇത് സെപ്റ്റംബറിൽ ടൂർണമെന്റ് നടത്താൻ ആണ് പദ്ധതി. ഒമ്പത് ടീമുകളാണ് ഈ വർഷത്തെ സീരീസിൽ പങ്കെടുക്കുന്നത്.

മഴ വന്നു, ഇന്ത്യൻ ഇതിഹാസങ്ങളുടെ മത്സരം ഉപേക്ഷിച്ചു

റോഡ് സേഫ്റ്റി സീരീസിൽ ഒരിക്കൽ കൂടെ ഇന്ത്യൻ ഇതിഹാസങ്ങളിടെ മത്സരം മഴ കാരണം മുടങ്ങി. ഇന്ന് ബംഗ്ലാദേശ് ഉയർത്തിയ 122 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യ 29-1 എന്ന സ്കോറിൽ നിൽക്കെ മഴ എത്തി. റെയ്നയും ബദരിനാഥും ആയിരുന്നു ക്രീസിൽ. സച്ചിനും യുവരാജും അടക്കമുള്ള താരങ്ങൾ ഇറങ്ങാനും ഉണ്ടായിരുന്നു. മഴ മാറാത്തതിനാൽ കളി ഉപേക്ഷിക്കാൻ തീരുമാനിച്ചു‌.

ഇന്ന് ആദ്യം ബാറ്റു ചെയ്ത ബംഗ്ലാദേശ് ലെജൻഡ്സിന് ആകെ 121/9 റൺസ് മാത്രമെ എടുക്കാനായുള്ളൂ. 23 റൺസ് എടുത്ത ദിമാൻ ഘോഷും 20 റൺസ് എടുത്ത അഫ്താബ് അഹമ്മദും മാത്രമെ ബംഗ്ലാദേശ് നിരയിൽ കുറച്ചെങ്കിലും പിടിച്ചു നിന്നുള്ളൂ.

ഇന്ത്യക്കായി പ്രഖ്യാൻ ഓജ 3 വിക്കറ്റുകൾ നേടി. അഭിമന്യു മിഥുൻ, വിനയ് കുമാർ എന്നിവർ രണ്ട് വിക്കറ്റും രാഹുൽ ശർമ്മ ഒരു വിക്കറ്റും വീഴ്ത്തി.

തനിക്ക് കിട്ടിയ പ്ലയർ ഓഫ് ദി മാച്ച് പുരസ്കാരം രാജേഷിന് നൽകി സച്ചിൻ

ഇന്നലെ നടന്ന റോഡ് സേഫ്റ്റി ടൂർണമെന്റിൽ ഇന്ത്യ ഇംഗ്ലണ്ടിനെ തോൽപ്പിച്ചപ്പോൾ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് സച്ചിൻ ആയിരുന്നു. എന്നാൽ ഈ മാൻ ഓഫ് ദി മാച്ച് പുരസ്കാരം സച്ചിൻ താൻ അല്ല പകരം കളിയിൽ നന്നായി പന്ത് എറിഞ്ഞ രാജേഷ് പവാർ ആണ് അർഹിക്കുന്നത് എന്ന് പറഞ്ഞു. അതിനു ശേഷം സച്ചിൻ ഈ പുരസ്കാരം രാജേഷിന് കൈമാറുകയും ചെയ്തു‌.

മികച്ച രീതിയിൽ ബൗൾ എറിഞ്ഞ രാജേഷ് ഇന്ത്യക്ക് വേണ്ടി മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. കളി ഇന്ത്യ വലിയ മാർജിനിൽ ജയിക്കാൻ ഈ ബൗളറുടെ പ്രകടനം കാരണമായി. ഇന്നലെ ഓപ്പണർ ആയി എത്തിയ സച്ചിൻ 20 പന്തിൽ നിന്നായി 40 റൺസ് അടിച്ചു കൂട്ടിയിരുന്നു. 3 മികച്ച സിക്സ്റുകളും മൂന്ന് ഫോറും സച്ചിന്റെ ബാറ്റിൽ നിന്ന് പിറന്നു.

ഇന്ത്യൻ ഇതിഹാസങ്ങൾ ഇംഗ്ലണ്ടിനെ തകർത്തു

റോഡ് സേഫ്റ്റി ലെജൻഡ്സ് ലീഗിൽ ഇന്ത്യക്ക് വൻ വിജയം. 40 റൺസിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ തോൽപ്പിച്ചത്. ഇന്ത്യ ഉയർത്തിയ 171 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 130-6 എന്ന സ്കോർ മാത്രമെ എടുത്തുള്ളൂ. ഇന്ത്യക്ക് വേണ്ടി രാജേഷ് പവാർ മൂന്ന് വിക്ക് നേടി. ബിന്നി, ഓജ, ഗോണി എന്നിവർ ഇന്ത്യക്കായി ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.

ഇന്ന് ഇംഗ്ലീഷ് ഇതിഹാസങ്ങൾക്ക് എതിരെ ആദ്യം ബാറ്റു ചെയ്ത ഇന്ത്യൻ ലെജൻഡ്സ് 15 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 170 റൺസ് അടിച്ചെടുത്തു. സച്ചിനും യുവരാജും യൂസുഫ് പഠാനും ആണ് ഇന്ത്യക്കായി തിളങ്ങിയത്.

ഓപ്പണർ ആയി എത്തിയ സച്ചിൻ 20 പന്തിൽ നിന്നായി 40 റൺസ് അടിച്ചു കൂട്ടി. 3 മികച്ച സിക്സ്റുകൾ സച്ചിന്റെ ബാറ്റിൽ നിന്ന് പിറന്നു. പിന്നെ 3 മാസ്റ്റർ സ്ട്രോക്ക് ഫോറുകളും. ഇതിനു ശേഷം വന്ന യൂസുഫ് പഠാൻ 11 പന്തിൽ 27 റൺസ് അടിച്ചു. 3 സിക്സ് ആണ് യൂസുഫ് അടിച്ചത്‌ അവസാനം യുവരാജും തകർത്തതോടെ ഇന്ത്യക്ക് നല്ല സ്കോർ ആയി.

യുവരാജ് 15 പന്തിൽ നിന്ന് 31 റൺസ് എടുത്ത് പുറത്താകാതെ നിന്നു. യുവരാജും 3 സിക്സെടുത്തു. റെയ്ന 12, ഇർഫാൻ 11*, നമാൻ ഓജ 20, ബിന്നി 18 എന്നിവരാണ് ഇന്ത്യയുടെ മറ്റു സ്കോറേഴ്സ്.

ഇന്ന് മഴ കാരണം കളി 15 ഓവർ ആക്കി ചുരുക്കിയിരുന്നു. ഇന്ത്യ ഇപ്പോൾ ശക്തമായ നിലയിൽ ആണ്.

ഇന്ത്യൻ ഇതിഹാസങ്ങളുടെ വെടിക്കെട്ട്, സച്ചിനും യൂസുഫും യുവരാജും തിളങ്ങി

റോഡ് സേഫ്റ്റി ലെജൻഡ്സ് ലീഗിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ. ഇന്ന് ഇംഗ്ലീഷ് ഇതിഹാസങ്ങൾക്ക് എതിരെ ആദ്യം ബാറ്റു ഇന്ത്യൻ ലെജൻഡ്സ് 15 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 170 റൺസ് അടിച്ചെടുത്തു. സച്ചിനും യുവരാജും യൂസുഫ് പഠാനും ആണ് ഇന്ത്യക്കായി തിളങ്ങിയത്.

ഓപ്പണർ ആയി എത്തിയ സച്ചിൻ 20 പന്തിൽ നിന്നായി 40 റൺസ് അടിച്ചു കൂട്ടി. 3 മികച്ച സിക്സ്റുകൾ സച്ചിന്റെ ബാറ്റിൽ നിന്ന് പിറന്നു. പിന്നെ 3 മാസ്റ്റർ സ്ട്രോക്ക് ഫോറുകളും. ഇതിനു ശേഷം വന്ന യൂസുഫ് പഠാൻ 11 പന്തിൽ 27 റൺസ് അടിച്ചു. 3 സിക്സ് ആണ് യൂസുഫ് അടിച്ചത്‌ അവസാനം യുവരാജും തകർത്തതോടെ ഇന്ത്യക്ക് നല്ല സ്കോർ ആയി.

യുവരാജ് 15 പന്തിൽ നിന്ന് 31 റൺസ് എടുത്ത് പുറത്താകാതെ നിന്നു. യുവരാജും 3 സിക്സെടുത്തു. റെയ്ന 12, ഇർഫാൻ 11*, നമാൻ ഓജ 20, ബിന്നി 18 എന്നിവരാണ് ഇന്ത്യയുടെ മറ്റു സ്കോറേഴ്സ്.

ഇന്ന് മഴ കാരണം കളി 15 ഓവർ ആക്കി ചുരുക്കിയിരുന്നു. ഇന്ത്യ ഇപ്പോൾ ശക്തമായ നിലയിൽ ആണ്.

ക്രിക്കറ്റ് ദൈവത്തിന്റെ താണ്ഡവം!! അടിച്ചു തകർത്ത് സച്ചിൻ

റോഡ് സേഫ്റ്റി ലെജൻഡ്സ് ലീഗിൽ ഇതിഹാസ ബാറ്റ്സ്മാൻ സച്ചിൻ തെൻഡുൽക്കറുടെ തകർപ്പൻ പ്രകടനം. ഇന്ന് ഇംഗ്ലീഷ് ഇതിഹാസങ്ങൾക്ക് എതിരെ ഇന്ത്യൻ ലെജൻഡ്സിനു വേണ്ടി ഇറങ്ങിയ സച്ചിൻ ഇപ്പോഴും താൻ പഴയ വീര്യത്തിൽ ആണെന്ന് കാണിച്ചു തന്നു. ഓപ്പണർ ആയി എത്തിയ സച്ചിൻ 20 പന്തിൽ നിന്നായി 40 റൺസ് അടിച്ചു കൂട്ടി.

3 മികച്ച സിക്സ്റുകൾ സച്ചിന്റെ ബാറ്റിൽ നിന്ന് പിറന്നു. പിന്നെ 3 മാസ്റ്റർ സ്ട്രോക്ക് ഫോറുകളും. പവർ പ്ലേയിൽ 4 ഓവറിൽ നിന്ന് 49 റൺസ് അടിക്കാൻ ഇന്ത്യക്ക് ആയി. ഏഴാം ഓവറിൽ സ്കൊഫീൽഡിന്റെ പന്തിൽ ആണ് സച്ചിൻ പുറത്തായത്‌ ഇന്ന് മഴ കാരണം കളി 15 ഓവർ ആക്കി ചുരുക്കിയിരുന്നു. ഇന്ത്യ ഇപ്പോൾ ശക്തമായ നിലയിൽ ആണ്.

ദക്ഷിണാഫ്രിക്ക ഇതിഹാസങ്ങൾ ന്യൂസിലാൻഡിനെ തകർത്തു

റോഡ് സേഫ്റ്റി ക്രിക്കറ്റ് സീരീസിൽ ദക്ഷിണാഫ്രിക്കയ്ക്ക് 9 വിക്കറ്റ് വിജയം. ന്യൂസിലൻഡിനെ നേരിട്ട ദക്ഷിണാഫ്രിക്ക ഇതിഹാസങ്ങൾ വളരെ അനായാസം ആണ് ഇന്ന് ജയിച്ചത്. ഇന്ന് ആദ്യം ബാറ്റി ചെയ്ത ന്യൂസിലൻഡിന് 99 റൺസ് മാത്രമേ എടുക്കാനെ ആയുള്ളൂ. 48 റൺസ് എടുത്ത ബ്രൗൺലി മാത്രമെ ന്യൂസിലാൻഡിനായി തിളങ്ങിയുള്ളൂ‌. റോസ് ടെയ്ലർ അടക്കം ബാക്കി ന്യൂസിലൻഡ് ബാറ്റ്സ്മാന്മാർ ഒക്കെ പരാജയപ്പെട്ടു.

ദക്ഷിണാഫ്രിക്കക്ക് ആയി ജൊഹാൻ ബോത നാലു വിക്കറ്റുകൾ വീഴ്ത്തി. ഷബലല മൂന്ന് വിക്കറ്റും വീഴ്ത്തി.

ദക്ഷിണാഫ്രിക്കയ്ക്ക് ആയി പുറ്റിക്ക് 51 റൺസും പീറ്റേഴ്സൺ 29 റൺസും എടുത്തും. ഇരുവരും ക്രീസിൽ തന്നെ ഉണ്ടായിരുന്നു. വാൻ വൈൽ 14 റൺസ് എടുത്ത് പുറത്തായി.

ദിൽഷന് സെഞ്ച്വറി, ഇതിഹാസങ്ങളുടെ പോരിൽ ശ്രീലങ്ക ഓസ്ട്രേലിയയെ വീഴ്ത്തി

റോഡ്‌ സേഫ്റ്റി ലെജൻഡ്സ് ക്രിക്കറ്റ് ലീഗിൽ ശ്രീലങ്കയ്ക്ക് വിജയം. ഈ ടൂർണമെന്റിലെ ആദ്യ സെഞ്ച്വറി സ്വന്തമാക്കിയ ദിൽഷന്റെ പ്രകടനമാണ് ശ്രീലങ്കയ്ക്ക് ഓസ്ട്രേലിയക്ക് എതിരെ 38 റൺസിന്റെ ജയം നൽകിയത്. ഇന്ന് ആദ്യം ബാറ്റു ചെയ്ത് ശ്രീലങ്ക 20 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ 218 റൺസ് എടുത്തു. ഓപ്പണിങ് വിക്കറ്റിൽ തന്നെ 208 റൺസ് ആണ് ശ്രീലങ്ക എടുത്തത്.

ഓപ്പണർ ആയി ഇറങ്ങിയ ദിൽഷൻ 56 പന്തിൽ 107 റൺസ് എടുത്തു. 14 ഫോറും നാലു സിക്സും അടങ്ങിയതായിരുന്നു ദിൽഷന്റെ ഇന്നിങ്സിൽ. 63 പന്തിൽ 95 റൺസ് എടുത്ത് മുനവീര പുറത്താകാതെ നിന്നു‌‌.

രണ്ടാമത് ബാറ്റു ചെയ്ത ഓസ്ട്രേലിയക്ക് 180 റൺസ് എടുക്കാനെ ആയുള്ളൂ. വാട്സൺ 23 പന്തിൽ 39 റൺസ് എടുത്തു. ശ്രീലങ്കയ്ക്ക് ആയി കുലസേകര നാലു വിക്കറ്റുകൾ വീഴ്ത്തി.

ദക്ഷിണാഫ്രിക്കയെ തകർത്തു കൊണ്ട് ഇന്ത്യൻ ഇതിഹാസങ്ങൾ തുടങ്ങി

റോഡ് സേഫ്റ്റി സീരീസിന്റെ പുതിയ സീസണിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ ഇതിഹാസങ്ങൾക്ക് മികച്ച വിജയം. ഇന്ന് ഇന്ത്യ ഉയർത്തിയ 218 റൺസ് എന്ന വിജയ ലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് 156/9 റൺസ് എടുക്കാൻ ആയുള്ളൂ. ഇന്ത്യ 61 റൺസിന്റെ ജയം സ്വന്തമാക്കി. 38 റൺസുമായി ജോണ്ടി റോഡ്സ് ആണ് അവരുടെ ടോപ് സ്കോറർ ആയത്.

ഇന്ത്യക്കായി രാഹുൽ ഷർമ മൂന്ന് വിക്കറ്റ് എടുത്തു. മുനാഫ് പട്ടേൽ, പ്രഖ്യാൻ ഓഹ്ജ എന്നിവർ രണ്ട് വിക്കറ്റ് വീതവും ഇർഫാൻ ഒരു വിക്കറ്റും എടുത്തു.

ആദ്യം ബാറ്റു ചെയ്തപ്പോൾ സ്റ്റുവർട്ട് ബിന്നിയുടെ വെടിക്കെട്ട് പ്രകടനത്തിന്റെ മികവിൽ ഇന്ത്യ 217/4 റൺസ് എടുത്തു. ബിന്നി 42’പന്തിൽ 82 റൺസ് ആണ് അടിച്ചു കൂട്ടിയത്. താരത്തിന്റെ ഇന്നിങ്സിൽ 6 സിക്സും 5 ഫോറും ഉൾപ്പെടുന്നു.

നമാൻ ഓജയും സച്ചിനും ആയിരുന്നു ഇന്ത്യക്കായി ഇന്ന് ഇന്നിങ്സ് ആരംഭിച്ചത്. ഓജ 21 റൺസ് എടുത്തപ്പോൾ സച്ചിൻ 15 പന്തിൽ 16 റൺസ് മാത്രം എടുത്തു. സച്ചിന്റെ ഇന്നിങ്സിൽ രണ്ട് ഫോർ ഉണ്ടായിരുന്നു. സച്ചിന് പിറകെ വന്ന റെയ്ന ആക്രമിച്ചു കളിച്ചു. റെയ്ന 22 പന്തിൽ 33 റൺസ് എടുത്ത് പുറത്തായി. യുവരാജിന് ആറ് റൺസ് മാത്രമെ എടുക്കാനായുള്ളൂ.

അവസാന ഇറങ്ങിയ യൂസുഫ് പത്താനും ആക്രമിച്ചു കളിച്ചു. പത്താൻ 15 പന്തിൽ 35 റൺസ് എടുത്തു. നാലു സിക്സറുകൾ യൂസുഫ് പറത്തി.

ദക്ഷിണാഫ്രിക്കക്ക് ആയി വാൻ ഡെർ വാർത് രണ്ട് വിക്കറ്റും എന്റിനി, എഡ്ഡി ലൈ എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.

സ്റ്റുവർട്ട് ബിന്നിയുടെ താണ്ഡവം!! പടുകൂറ്റൻ സിക്സറുകളുമായി യൂസുഫ് പഠാനും, ഇന്ത്യക്ക് കൂറ്റൻ സ്കോർ

റോഡ് സേഫ്റ്റി സീരീസിന്റെ പുതിയ സീസണിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ ഇതിഹാസങ്ങൾക്ക് മികച്ച സ്കോർ. സ്റ്റുവർട്ട് ബിന്നിയുടെ വെടിക്കെട്ട് പ്രകടനത്തിന്റെ മികവിൽ ഇന്ത്യ 217/4 റൺസ് എടുത്തു. ബിന്നി 42’പന്തിൽ 82 റൺസ് ആണ് അടിച്ചു കൂട്ടിയത്. താരത്തിന്റെ ഇന്നിങ്സിൽ 6 സിക്സും 5 ഫോറും ഉൾപ്പെടുന്നു.

നമാൻ ഓജയും സച്ചിനും ആയിരുന്നു ഇന്ത്യക്കായി ഇന്ന് ഇന്നിങ്സ് ആരംഭിച്ചത്. ഓജ 21 റൺസ് എടുത്തപ്പോൾ സച്ചിൻ 15 പന്തിൽ 16 റൺസ് മാത്രം എടുത്തു. സച്ചിന്റെ ഇന്നിങ്സിൽ രണ്ട് ഫോർ ഉണ്ടായിരുന്നു. സച്ചിന് പിറകെ വന്ന റെയ്ന ആക്രമിച്ചു കളിച്ചു. റെയ്ന 22 പന്തിൽ 33 റൺസ് എടുത്ത് പുറത്തായി. യുവരാജിന് ആറ് റൺസ് മാത്രമെ എടുക്കാനായുള്ളൂ.

അവസാന ഇറങ്ങിയ യൂസുഫ് പത്താനും ആക്രമിച്ചു കളിച്ചു. പത്താൻ 15 പന്തിൽ 35 റൺസ് എടുത്തു. നാലു സിക്സറുകൾ യൂസുഫ് പറത്തി.

ദക്ഷിണാഫ്രിക്കക്ക് ആയി വാൻ ഡെർ വാർത് രണ്ട് വിക്കറ്റും എന്റിനി, എഡ്ഡി ലൈ എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.

Exit mobile version