റീസ് നെൽസനെ സ്വന്തമാക്കാൻ ഫുൾഹാം ശ്രമം

ആഴ്‌സണൽ താരം റീസ് നെൽസനെ സ്വന്തമാക്കാൻ ഫുൾഹാം ശ്രമം തുടങ്ങി. കഴിഞ്ഞ സീസണിലും തങ്ങൾക്ക് ആയി ലോണിൽ കളിച്ച താരത്തെ ലോണിൽ തന്നെ ടീമിൽ എത്തിക്കാൻ ആണ് അവർ ശ്രമിക്കുന്നത്. അടുത്ത സീസണിൽ ഇംഗ്ലീഷ് വിങറെ സ്ഥിരമായി സ്വന്തമാക്കാനുള്ള വ്യവസ്ഥയും ഈ കരാറിൽ ഉണ്ടാവും എന്നാണ് റിപ്പോർട്ട്.

നിലവിൽ ക്ലബുകൾ തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുന്നത് ആയി ആണ് ദ അത്ലറ്റിക് റിപ്പോർട്ടർ ഡേവിഡ് ഓർസ്റ്റെയിൻ റിപ്പോർട്ട് ചെയ്തത്. എങ്കിലും ക്ലബുകൾ തമ്മിൽ ഇത് വരെ കരാറിൽ ധാരണയിൽ എത്തിയിട്ടില്ല. ആഴ്‌സണൽ അക്കാദമി ആയ ഹെയിൽ എന്റിലൂടെ വളർന്നു വന്ന 25 കാരനായ നെൽസനു പലപ്പോഴും പരിക്കുകൾ ആണ് വില്ലൻ ആയത്. അതേസമയം ക്രിസ്റ്റൽ പാലസിൽ നിന്നു എസെയെ സ്വന്തമാക്കാൻ ശ്രമിക്കുന്ന ആഴ്‌സണൽ നെൽസനെ അവർക്ക് കൈമാറാൻ ശ്രമിച്ചേക്കും എന്നും വാർത്തകൾ വന്നിരുന്നു.

ആഴ്‌സണലിന്റെ റീസ് നെൽസണിനെ ഫുൾഹാം സ്വന്തമാക്കി

ട്രാൻസ്ഫർ ഡെഡ്‌ലൈൻ അവസാന മണിക്കൂറുകളിൽ ആഴ്‌സണലിന്റെ മുന്നേറ്റനിര താരം റീസ് നെൽസണിനെ ടീമിൽ എത്തിച്ചു ആഴ്‌സണൽ. താരത്തെ സീസൺ അവസാനം വരെയുള്ള ലോണിൽ ആണ് ഫുൾഹാം ടീമിൽ എത്തിച്ചത്. താരത്തിന്റെ വരവ് അവർ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ഇന്ന് നിരവധി ക്ലബുകൾ ആണ് ആഴ്‌സണലിൽ കളിക്കാൻ അവസരം കുറവായ താരത്തിന് ആയി രംഗത്ത് എത്തിയത്. തുടർന്ന് ആദ്യം ഇപ്സ്വിച് താരവും ആയി കരാർ ധാരണയിൽ എത്തും എന്ന സൂചനകൾ വന്നു. എന്നാൽ ഇത് പരാജയപ്പെട്ട ഉടൻ താരവും ആയി ധാരണയിൽ എത്തിയ ഫുൾഹാം താരത്തെ സ്വന്തമാക്കുക ആയിരുന്നു. നെൽസൺ കൂടി ക്ലബ് വിട്ടതോടെ ഇതിഹാസ പരിശീലകൻ വെങറിന് കീഴിൽ കളിച്ച അവസാന താരവും ആഴ്‌സണൽ വിട്ടു.

വില്യം സലിബ ആഴ്‌സണലിൽ പുതിയ ദീർഘകാല കരാറിൽ ഒപ്പ് വെച്ചു

ആഴ്‌സണലിൽ പുതിയ ദീർഘകാല കരാറിൽ ഒപ്പ് വച്ചു ഫ്രഞ്ച് പ്രതിരോധതാരം വില്യം സലിബ. ലോകത്തിലെ തന്നെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളിൽ ഒരാൾ ആയി പരിഗണിക്കുന്ന 22 കാരൻ 2027 വരെയുള്ള നാലു വർഷത്തേക്കുള്ള കരാറിൽ ആണ് ഒപ്പ് വച്ചത്. ഈ കരാർ ഒരു വർഷത്തേക്ക് നീട്ടാനുള്ള വ്യവസ്ഥയും കരാറിൽ ഉണ്ട്.

നേരത്തെ അംഗീകരിച്ച പ്രകാരം താരത്തിനു പുതിയ കരാർ ആഴ്‌സണൽ നൽകുക ആയിരുന്നു. ഇന്നലെ ഇംഗ്ലീഷ് മുന്നേറ്റനിര താരം റെയ്സ് നെൽസണും ആഴ്സണലിൽ നാലു വർഷത്തെ പുതിയ കരാറിൽ ഒപ്പ് വെച്ചിരുന്നു. നേരത്തെ മാർട്ടിനെല്ലി, സാക എന്നിവർക്ക് പുറമെ അക്കാദമി ഈഥൻ ന്വാനെരിയും ക്ലബിൽ കരാർ പുതുക്കിയിരുന്നു.

റെയ്സ് നെൽസണും ആഴ്സണലിനൊപ്പം തുടരും, 2027വരെ പുതിയ കരാർ

റെയ്സ് നെൽസന്റെ കരാർ പുതുക്കാൻ ആഴ്സണൽ തീരുമാനിച്ചു. ഈ സമ്മറോടെ റെയ്‌സ് നെൽസന്റെ കരാർ അവസാനിക്കാൻ ഇരിക്കുകയായിരുന്നു. ആഴ്സണൽ ദീർഘകാലത്തേക്ക് ഉള്ള കരാർ താരത്തിന് നൽകി. 23കാരൻ 2027വരെ ഇനി എമിറേറ്റ്സ് സ്റ്റേഡിയത്തിൽ ഉണ്ടാകും. ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടൻ വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഈ സീസണിലെ എല്ലാ മത്സരങ്ങളിലുമായി 23-കാരൻ മൂന്ന് ഗോളുകളും മൂന്ന് അസിസ്റ്റുകളും സംഭാവന ചെയ്തു. യുവതാരത്തിന് രണ്ട് വിംഗിലും കളിക്കാൻ കഴിയും. പ്രീമിയർ ലീഗിൽ ആകെ 172 മിനിറ്റ് മാത്രമാണ് പക്ഷെ താരത്തിന് കളിക്കാനായത്. അടുത്ത സീസൺ മുതൽ ടീമിൽ സ്ഥിരാംഗം ആകാൻ കഴിയും എന്ന് താരം പ്രതീക്ഷിക്കുന്നു. കഴിഞ്ഞ ദിവസം സലിബയുടെ കരാറും കേരള ബ്ലാസ്റ്റേഴ്സ് പുതുക്കിയിരുന്നു‌

റെയ്സ് നെൽസൺ ആഴ്സണലിൽ 4 വർഷത്തെ കരാർ ഒപ്പുവെക്കും

റെയ്സ് നെൽസന്റെ കരാർ പുതുക്കാൻ ആഴ്സണൽ തീരുമാനിച്ചു. ഈ സമ്മറോടെ റെയ്‌സ് നെൽസന്റെ കരാർ അവസാനിക്കാൻ ഇരിക്കുകയാണ്. ആഴ്സണൽ ദീർഘകാലത്തേക്ക് താരത്തെ ടീമിൽ നിർത്താൻ ആഗ്രഹിക്കുന്നുണ്ട്. ഇതിനായി 23 കാരനായ താരത്തിന് മുന്നിൽ നാല് വർഷത്തെ കരാർ ആഴ്സണൽ വെച്ചിരുന്നു. ഇപ്പോൾ താരം ആ കരാർ അംഗീകരിച്ചിരിക്കുകയാണ്. ഉടൻ തന്നെ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഈ സീസണിലെ എല്ലാ മത്സരങ്ങളിലുമായി 23-കാരൻ മൂന്ന് ഗോളുകളും മൂന്ന് അസിസ്റ്റുകളും സംഭാവന ചെയ്തു. യുവതാരത്തിന് രണ്ട് വിംഗിലും കളിക്കാൻ കഴിയും. പ്രീമിയർ ലീഗിൽ ആകെ 172 മിനിറ്റ് മാത്രമാണ് പക്ഷെ താരത്തിന് കളിക്കാനായത്. അടുത്ത സീസൺ മുതൽ ടീമിൽ സ്ഥിരാംഗം ആകാൻ കഴിയും എന്ന് താരം പ്രതീക്ഷിക്കുന്നു.

റെയ്സ് നെൽസന്റെ കരാർ പുതുക്കാൻ ആഴ്സണൽ

റെയ്സ് നെൽസന്റെ കരാർ പുതുക്കാനായി ആഴ്സണൽ പ്രൊപ്പോസൽ മുന്നിൽ വെച്ചതായി ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ സമ്മറോടെ റെയ്‌സ് നെൽസന്റെ കരാർ അവസാനിക്കാൻ ഇരിക്കുകയാണ്. എന്നാൽ ആഴ്സണൽ ദീർഘകാലത്തേക്ക് അദ്ദേഹത്തെ ടീമിൽ നിർത്താൻ ആഗ്രഹിക്കുന്നു. 23 കാരനായ താരം ഈ സീസണിൽ അവസരങ്ങൾ കിട്ടാൻ കഷ്ടപ്പെട്ടിരുന്നു. നാല് വർഷത്തെ കരാർ ആണ് ആഴ്സണൽ ഇപ്പോൾ വാഗ്ദാനം ചെയ്തിരിക്കുന്നത്.

ആഴ്സണലുമായി ഒരു പുതിയ കരാർ ഒപ്പിടണം എങ്കിൽ ഫസ്റ്റ് ടീമിൽ തനിക്ക് അവസരം കിട്ടും എന്ന് ഉറപ്പ് നൽകണം എന്നാണ് നെൽസന്റെ ഡിമാൻഡ്. ഈ സീസണിലെ എല്ലാ മത്സരങ്ങളിലുമായി 23-കാരൻ മൂന്ന് ഗോളുകളും മൂന്ന് അസിസ്റ്റുകളും സംഭാവന ചെയ്തു. യുവതാരത്തിന് രണ്ട് വിംഗിലും കളിക്കാൻ കഴിയും. പ്രീമിയർ ലീഗിൽ ആകെ 172 മിനിറ്റ് മാത്രമാണ് താരത്തിന് കളിക്കാനായത്.

Exit mobile version