മുൻ ആഴ്‌സണൽ താരം നിക്കോളാസ് പെപെ വിയ്യറയലിൽ

ഐവറികോസ്റ്റിന്റെ മുൻ ആഴ്‌സണൽ താരം നിക്കോളാസ് പെപെ സ്പാനിഷ് ലാ ലീഗ ക്ലബ് വിയ്യറയലിൽ ചേർന്നു. ഫ്രാൻസിലെ ലില്ലെയിൽ നിന്നു ആഴ്‌സണൽ റെക്കോർഡ് തുകക്ക് സ്വന്തമാക്കിയ താരം ആയിരുന്ന പെപെക്ക് പക്ഷെ പ്രീമിയർ ലീഗിൽ പ്രതീക്ഷിച്ച പോലെ തിളങ്ങാൻ ആയിരുന്നില്ല.

നിക്കോളാസ് പെപെ

തുടർന്ന് കഴിഞ്ഞ സീസണിൽ താരം തുർക്കി ക്ലബ് ട്രാബ്‌സോനോപോറിൽ ആണ് കളിച്ചത്. എന്നാൽ അവർ താരവും ആയി ഈ വർഷം കരാർ പുതിക്കിയില്ല. ഇതോടെ ഫ്രീ ട്രാൻസ്ഫർ ആയിട്ടാണ് താരം വിയ്യറയലിൽ ചേരുന്നത്. തങ്ങളുടെ മുന്നേറ്റനിര താരം അലക്സാണ്ടർ സോർലോത്തിനെ അത്ലറ്റികോ മാഡ്രിഡിന് വലിയ തുകക്ക് വിറ്റ വിയ്യാറയൽ മുന്നേറ്റം ശക്തമാക്കാൻ ആണ് ശ്രമിക്കുന്നത്.

നിക്കോളാസ് പെപെയുടെ കരാർ റദ്ദാക്കി ആഴ്‌സണൽ, താരം ഇനി തുർക്കിയിൽ

മുമ്പ് ക്ലബ് റെക്കോർഡ് തുകക്ക് ടീമിൽ എത്തിച്ച നിക്കോളാസ് പെപെയുടെ കരാർ റദ്ദാക്കി ആഴ്‌സണൽ. 2019 ൽ ഫ്രഞ്ച് ക്ലബ് ലില്ലെയിൽ നിന്നു അന്നത്തെ ക്ലബ് റെക്കോർഡ് തുകയായ 72 മില്യൺ പൗണ്ടിനു ടീമിൽ എത്തിയ പെപെയുടെ കരാർ ഒരു വർഷം ബാക്കിയുള്ളപ്പോൾ ആണ് ആഴ്‌സണൽ റദ്ദാക്കിയത്. 111 മത്സരങ്ങൾ ക്ലബിന് ആയി കളിച്ച താരം 2020 എഫ്.എ കപ്പ് നേട്ടത്തിൽ നിർണായക പങ്ക് വഹിച്ചിരുന്നു. എന്നാൽ ക്ലബിൽ പ്രതീക്ഷിച്ച പോലെ തിളങ്ങാൻ ഐവറി കോസ്റ്റ് താരത്തിന് ആയില്ല.

28 കാരനായ താരം കഴിഞ്ഞ സീസണിൽ ഫ്രഞ്ച് ക്ലബ് നീസിൽ ലോണിൽ കളിക്കുക ആയിരുന്നു. കഴിഞ്ഞ സീസണിൽ നീസിന് ആയി 28 കളികളിൽ നിന്നു 8 ഗോളുകൾ നേടിയ താരത്തെ പക്ഷെ ക്ലബ് നിലനിർത്തേണ്ടത് ഇല്ല എന്നു തീരുമാനിക്കുക ആയിരുന്നു. ഫ്രീ ഏജന്റ് ആയ താരം നിലവിൽ തുർക്കി ക്ലബ് ആയ ട്രാബ്സോൺസ്പോറിൽ ചേർന്നു. നിലവിൽ ഈ സീസൺ തീരും വരെയുള്ള ചെറിയ കരാറിൽ ആണ് തുർക്കി ക്ലബും ആയി താരം കരാർ ഒപ്പ് വെച്ചത്.

നിക്കോളാസ് പെപെയെ ടീമിൽ നിലനിർത്താൻ ആഴ്‌സണൽ ഒരുങ്ങുന്നത് ആയി റിപ്പോർട്ട്

ഐവറി കോസ്റ്റ് വിങറും മുന്നേറ്റനിര താരവും ആയ നിക്കോളാസ് പെപെയെ ആഴ്‌സണൽ ടീമിൽ നിലനിർത്താൻ ഒരുങ്ങുന്നത് ആയി റിപ്പോർട്ട്. 2019 ൽ ഫ്രഞ്ച് ക്ലബ് ലില്ലെയിൽ നിന്നു അന്നത്തെ ആഴ്‌സണൽ റെക്കോർഡ് ട്രാൻസ്‌ഫർ തുകക്ക് ആണ് താരം ആഴ്‌സണലിൽ എത്തുന്നത്. ക്ലബിൽ തന്റെ പൂർണ മികവിലേക്ക് ഉയരാൻ ആവാത്ത താരത്തെ കഴിഞ്ഞ സീസണിൽ ആഴ്‌സണൽ ലോണിൽ ഫ്രഞ്ച് ക്ലബ് ആയ നീസിലേക്ക് അയച്ചിരുന്നു. അതിനു ശേഷം മടങ്ങിയെത്തിയ താരത്തെ ആഴ്‌സണൽ വിൽക്കും എന്നായിരുന്നു റിപ്പോർട്ടുകൾ.

എന്നാൽ ക്ലബ് വിടാനുള്ള പെപെയുടെ ശ്രമങ്ങൾ വിജയിച്ചില്ല തുടർന്ന് നിലവിൽ താരം ആഴ്‌സണലിൽ പരിശീലനത്തിന് ആയി മടങ്ങിയെത്തി. നിലവിൽ താരവും ആയി മിഖേൽ ആർട്ടെറ്റ ചർച്ചകൾ നടത്തിയ ശേഷം താരത്തെ ടീമിൽ നിലനിർത്തിയേക്കും എന്നാണ് സൂചന. ക്ലബിൽ നന്നായി പൊരുതിയാലും എല്ലാം നൽകിയാലും ബുകയോ സാകയുടെ ബാക്ക് അപ്പ് ആയി താരത്തെ ക്ലബ് നിലനിർത്താൻ ആണ് സാധ്യത എന്നാണ് റിപ്പോർട്ട്. ആഴ്‌സണലിന് ആയി മൊത്തം 112 കളികളിൽ നിന്നു 27 ഗോളുകൾ നേടിയ താരം 2020 ൽ ക്ലബിന് എഫ്.എ കപ്പ് നേടി കൊടുക്കുന്നതിൽ മികച്ച പങ്ക് വഹിച്ചിരുന്നു. ഐവറി കോസ്റ്റിന് ആയി 37 കളികളിൽ നിന്നു 10 ഗോളുകളും താരം നേടിയിട്ടുണ്ട്.

ആഴ്‌സണൽ താരം പെപെയെ സ്വന്തമാക്കാൻ തുർക്കി ക്ലബ് ശ്രമം

ആഴ്‌സണൽ താരം നിക്കോളാസ് പെപെയെ സ്വന്തമാക്കാൻ തുർക്കി വമ്പന്മാർ ആയ ബെസിക്താസ് ശ്രമം. 2019 ൽ ഫ്രഞ്ച് ക്ലബ് ലില്ലെയിൽ നിന്നു അന്നത്തെ ക്ലബ് ട്രാൻസ്ഫർ റെക്കോർഡ് തുകക്ക് ആണ് പെപെ ആഴ്‌സണലിൽ എത്തിയത്. എന്നാൽ ക്ലബിൽ പ്രതീക്ഷിച്ച പ്രകടനം നടത്താൻ ഐവറി കോസ്റ്റ് താരത്തിന് ആയില്ല.

കഴിഞ്ഞ സീസണിൽ അതിനാൽ തന്നെ ഫ്രഞ്ച് ക്ലബ് നീസിൽ ലോണിൽ ആണ് പെപെ കളിച്ചത്. ആഴ്‌സണലിൽ പ്രീ സീസണിന് ആയി മടങ്ങിയെത്തിയ പെപെ എന്നാൽ തന്റെ പ്ലാനിൽ ഇല്ലെന്നു പരിശീലകൻ ആർട്ടെറ്റ വ്യക്തമാക്കുക ആയിരുന്നു. നേരത്തെ താരത്തിന്റെ കരാർ ക്ലബ് റദ്ദാക്കും എന്നും വാർത്തകൾ വന്നിരുന്നു. എന്നാൽ നിലവിൽ തുർക്കി ക്ലബ് താരത്തിനെ സ്വന്തമാക്കാൻ ആയി ആഴ്‌സണലും ആയി ചർച്ചകൾ നടത്തുകയാണ് എന്നാണ് റിപ്പോർട്ട്.

ആഴ്സണൽ വിടാൻ നിക്കോളാസ് പെപ്പെ, നീസിലോട്ടു അടുക്കുന്നു | Report

ആഴ്സണൽ മുന്നേറ്റ താരം നിക്കോളാസ് പെപ്പെയെ ടീമിലേക്കെതിക്കാൻ ഓജിസി നീസ്. ഐവറികോസ്റ്റ് താരത്തെ ലോണിൽ എത്തിക്കാനുള്ള അവരുടെ നീക്കങ്ങൾ മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണെന്ന് ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം പ്രീമിയർ ലീഗ് മത്സരത്തിനുള്ള ടീമിൽ നിന്നും താരത്തെ ആഴ്സ്ണൽ മാറ്റി നിർത്തിയിരുന്നു.

ഫ്രഞ്ച് ലീഗിലേക്കുള്ള താരത്തിന്റെ മടങ്ങിപ്പോക്ക് ഏകദേശം ഉറപ്പായിരിക്കുകയാണ്. ഒരു വർഷത്തെ ലോണിൽ താരത്തെ എത്തിക്കാനാണ് നീസ് ശ്രമിക്കുന്നത്. ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ താരത്തിന്റെ ഭാവിയെ കുറിച്ചു തീരുമാനം എടുക്കേണ്ടത് ആഴ്‌സനലിനും ആവശ്യമാണ്.

ഇരുപതിയെഴുകാരനായ പെപ്പെ 2019ലാണ് ലില്ലേയിൽ നിന്നും റെക്കോർഡ് തുകക്ക് ആഴ്‌സനലിൽ എത്തുന്നത്. ഏകദേശം എഴുപതിയൊൻപതോളം മില്യൺ യൂറോക്കാണ് താരം പ്രീമിയർ ലീഗിലേക്ക് എത്തിയത്. നൂറ്റിപ്പന്ത്രണ്ട് മത്സരങ്ങളിൽ നിന്നും ഇരുപത്തി ഏഴു ഗോളുകൾ ആഴ്സണൽ ജേഴ്സിയിൽ നേടി.

ആദ്യ രണ്ടു സീസണുകളിൽ ടീമിൽ ഇടം പിടിക്കാൻ കഴിഞ്ഞെങ്കിലും ലില്ലേയിലെ ഗോളടി മികവ് ആഴ്സണലിൽ തുടരാൻ ആയില്ല. ഫോം നിലനിർത്താൻ കഴിയാത്തത് തിരിച്ചടി ആയതോടെ കഴിഞ്ഞ സീസണിൽ പലപ്പോഴും ബെഞ്ചിൽ ആയി സ്ഥാനം. ടീമുകൾ തമ്മിലുള്ള ചർച്ചകൾ പൂർത്തിയവുന്നതോടെ കൈമാറ്റത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വരും.

ആഴ്സണലിൽ പുതുയുഗം?

നിക്കോളാസ് പെപ്പയെ റെക്കോർഡ് തുകക്ക് സ്വന്തമാക്കിയ ആഴ്‌സണൽ കൂടുതൽ ശ്രദ്ധേയോടെയും കണിശതയോടെയും ആണ് പുതിയ ഓരോ തീരുമാനങ്ങൾ എടുക്കുന്നത് എന്ന സൂചന ക്ലബ് മാനേജ്‌മെന്റ് കുറെ നാളായി പുറത്ത് വിടുന്നുണ്ട്. ഇത് കൂടുതൽ തെളിയിക്കുന്ന വാർത്തകൾ ആണ് പല അന്താരാഷ്ട്ര മാധ്യമങ്ങളും ആഴ്‌സണലുമായി ബന്ധപ്പെട്ട് പുറത്ത് വിടുന്ന വാർത്തകൾ. കളിക്കാരെ നിലനിർത്തുന്നതിൽ അടക്കം കൂടുതൽ കണിശമായ തീരുമാനങ്ങൾ ആണ് ആഴ്‌സണൽ മാനേജ്‌മെന്റ് പിന്തുടരുന്നത് എന്നതിനുള്ള സൂചന ക്യാപ്റ്റൻ ലോറന്റ് കോഷേലനിയുമായി ഉയർന്ന വിവാദത്തിൽ നിന്നു തന്നെ വ്യക്തമായി. മുമ്പ് പലപ്പോഴും താരങ്ങളെ നിലനിർത്താൻ എല്ലാ പണിയും എടുത്ത് പരാജയപ്പെട്ടു വലിയ നഷ്ടത്തോടെ താരങ്ങളെ നഷ്ടമാകുന്ന കാഴ്ച സ്ഥിരമായിരുന്നു ആഴ്‌സണലിൽ. ഈ അടുത്ത് അലക്സിസ് സാഞ്ചസ്, ആരോൺ റമ്സി തുടങ്ങിയവരെ നഷ്ടപ്പെട്ടത് ഏതാണ്ട് ഈ വിധം ആയിരുന്നു.

എന്നാൽ ഇപ്പോൾ കോഷേലനിയിൽ കണ്ട പോലെ ക്ലബിനു തൃപ്തിപ്പെടുന്ന രീതിയിൽ തുടരാൻ സാധിക്കുന്നവരെ നിലനിർത്തുക ഇല്ലെങ്കിൽ വിൽക്കുക എന്ന സമീപനം ക്ലബ് കണിശമാക്കി. ഇപ്പോഴത്തെ ആഴ്‌സണൽ ടീമിൽ രണ്ട് വർഷത്തെ കരാർ എങ്കിലും ഇല്ലാത്തവർ വളരെ കുറവാണ് എന്നത് ഇതിനു വ്യക്തമായ സൂചനയാണ്. പ്രധാനതാരങ്ങൾ ആയ ലാക്കസെറ്റ, ഒബമയാങ് എന്നിവർക്ക് മുമ്പിൽ ക്ലബ് വലിയ ഓഫറുകൾ മുമ്പോട്ടു വച്ചിട്ടുണ്ട് എന്ന സൂചനകൾ ആണ് ഇപ്പോൾ പുറത്ത് വരുന്നത്. താരങ്ങളെ നഷ്ടമാകാതിരിക്കാനുള്ള മുൻകരുതൽ ആയി വേണം ഇതിനെ കാണാൻ. തുടർച്ചയായ മൂന്നാം വർഷവും യൂറോപ്പ ലീഗ് കളിക്കുന്ന ആഴ്‌സണൽ ഇത്തവണ എന്ത് വിലയും കൊടുത്ത് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ ഉറച്ചാണ് എന്നതിന്റെ സൂചനകൾ ആണ് ക്ലബിന്റെ പുതിയ സമീപനങ്ങൾ. ഒപ്പം യൂറോപ്യൻ മുഖ്യധാരയിലേക്ക് ക്ലബ് മടങ്ങേണ്ട ആവശ്യകതയും ക്ലബ് തിരിച്ചറിയുന്നു.

പെപ്പക്ക് പുറമെ പ്രതിരോധ താരങ്ങളെയും ഇത്തവണ ടീമിൽ എത്തിക്കാൻ ഉള്ള ഊർജിതമായ ശ്രമത്തിൽ ആണ് ആഴ്‌സണൽ. വെറും 40 മില്യൻ യൂറോ മാത്രമേ ആഴ്‌സണൽ ചിലവാക്കൂ എന്ന നിരാശാജനകമായ വാർത്ത ആദ്യം ഞെട്ടിച്ച ആരാശകർക്കും ഇത് വലിയ ഉണർവാണ് പകർന്നത്. പുതിയ താരങ്ങൾ എത്തും എന്നു ഉറപ്പ് പറഞ്ഞ ആഴ്‌സണൽ ഉടമ സ്റ്റാൻ കോരോങ്കയുടെ മകൻ ജോഷ് കോരോങ്ക തന്റെ വാക്ക് പാലിച്ചപ്പോൾ ഉടമകൾക്ക് എതിരായ വലിയ പ്രതിഷേധത്തിനും കുറവ് വന്നിട്ടുണ്ട് ആരാധകർക്ക് ഇടയിൽ. ഒപ്പം റൗൾ സനല്ലെനി, എഡു, തുടങ്ങിയ ആഴ്‌സണൽ മാനേജ്‌മെന്റ് ടീമിന്റേതും പരിശീലകൻ ഉനയ് എമറെയുടേതും പരിശ്രമത്തിന്റെ ഫലങ്ങൾ കൂടിയാണ് ഈ മാറ്റങ്ങൾ. ഇത്തവണ ഇല്ലെങ്കിലും ഒന്നു രണ്ട് ട്രാസ്ഫർ ജാലകങ്ങളിലൂടെ കിരീടപോരാട്ടത്തിനു കെൽപ്പുള്ള ഒരു ടീമിനെ ഉനയ് എമറെക്ക് നൽകാൻ ആഴ്‌സണലിന്റെ മാനേജ്‌മെന്റിനു സാധിക്കും എന്ന് ഏതാണ്ട് ഉറപ്പാണ്‌. സമീപകാലത്തെ കടുത്ത നിരാശകൾക്ക് ശേഷം ആഴ്‌സണലിനെ കാത്തിരിക്കുന്നത് സന്തോഷത്തിന്റെ പുതുയുഗം ആണോ എന്ന് നമുക്ക് കണ്ടു തന്നെ അറിയാം.

Exit mobile version