സെനഗലീസ് പ്രതിരോധ താരത്തിന് നപോളിയിൽ പുതിയ കരാർ

നാപോളിയുടെ സെനഗലീസ് താരം കൗലിഡു കൗലിബാലി ക്ലബ്ബ്മായി പുതിയ കരാർ ഒപ്പിട്ടു. പുതിയ കരാർ പ്രകാരം 2023 വരെ താരം നാപോളിയിൽ തുടരും. ലോകത്തെ ഏറ്റവും മികച്ച സെൻട്രൽ ഡിഫണ്ടർമാറിൽ ഒരാളെയാണ് താരത്തെ കണക്കാക്കപ്പെടുന്നത്.

27 വയസുകാരനായ താരത്തെ മുൻ നാപോളി പരിശീലകൻ സാറി പരിശീലിപ്പിക്കുന്ന ചെൽസി സ്വന്തമാക്കാൻ ശ്രമം നടത്തിയിരുന്നു. പുതിയ കരാർ പ്രകാരം താരത്തിന്റെ റിലീസ് ക്ലോസ് 100 മില്യൺ യൂറോയോളമാണ് എന്നാണ് റിപ്പോർട്ടുകൾ. ജങ്കിൽ നിന്ന് 2014 ലാണ് താരം നേപ്പിൾസിൽ എത്തുന്നത്.

നാപോളിയുടെ തിരിച്ചു വരവ്, പിറകിൽ നിന്ന് തിരിച്ചടിച്ചു മിലാനെ വീഴ്ത്തി

രണ്ട് ഗോളുകൾക്ക് പിറകിൽ പോയ ശേഷം ശക്തമായി തിരിച്ചടിച്ച നാപോളിക്ക് സീരി എ യിൽ മികച്ച ജയം. 3-2 നാണ് അഞ്ചലോട്ടിയുടെ ടീം തന്റെ പഴയ ശിഷ്യനായ ഗട്ടൂസോയുടെ ടീമിനെ മറികടന്നത്.

മികച്ചൊരു ടീം നീക്കത്തിനൊടുവിൽ മിലാൻ ആദ്യ പകുതിയുടെ 15 ആം മിനുട്ടിൽ തന്നെ ലീഡ് എടുക്കുകയായിരുന്നു. ബോണവേച്ചുറയാണ് ഗോൾ നേടിയത്. രണ്ടാം പകുതിയിൽ കലബ്രിയായിലൂടെ മിലാൻ ലീഡ് രണ്ടാക്കി.

രണ്ടാം ഗോൾ വശങ്ങി 4 മിനുറ്റുകൾക്കകം സിലിൻസ്കിയിലൂടെ നാപോളി ഒരു ഗോൾ മടക്കി. പിന്നീട് 67 ആം മിനിട്ടിലും സിലിൻസ്കി ഗോൾ നേടിയതോടെ സ്കോർ തുല്യവുമായി. രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ മേർട്ടൻസാണ് നാപോളിയുടെ വിജയ ഗോൾ നേടിയത്. 80 ആം മിനുട്ടിൽ വശങ്ങിയ ആ ഗോളിന് മിലാന് മറുപടി നൽകാനായില്ല.

ജയത്തോടെ 6 പോയിന്റുള്ള നാപോളി രണ്ടാം സ്ഥാനത്താണ്. ആദ്യ കളി കളിച്ച മിലാൻ 14 ആം സ്ഥാനത്താണ്.

സിറ്റിക്ക് ചെൽസിയുടെ പ്രഹരം, ജോർജിഞ്ഞോ ചെൽസിയിൽ

സിറ്റി ഉറപ്പിച്ച താരത്തെ ഹൈജാക്ക് ചെയ്ത് ചെൽസി. സിറ്റി ഉറപ്പിച്ച ജോർജിഞ്ഞോയെ  അവസാന മണിക്കൂറുകളിൽ രംഗ പ്രവേശനം ചെയ്ത് ചെൽസി സ്വന്തമാക്കി. നാപോളിയുടെ മുൻ പരിശീലകൻ മൗറീസിയോ സാരിയെ ചെൽസിയിൽ എത്തിക്കുന്ന കരാറിന് ഒപ്പമാണ് ചെൽസി നാപോളി മധ്യനിര താരമായ  ജോർജിഞ്ഞോയെ ടീമിൽ എത്തിക്കുന്നത്.

57 മില്യൺ പൗണ്ടോളം നൽകിയാണ് താരത്തെ ചെൽസി സ്വന്തമാക്കിയത്. 44 മില്യൺ പൗണ്ടിനാണ് സിറ്റി നാപോളിയുമായി ധാരണയിൽ എത്തിയത്. പക്ഷെ ഡീൽ നീണ്ടതോടെ നാപോളിയിൽ സാരിക്ക് കീഴിൽ കളിച്ച താരത്തെ സ്വന്തമാക്കാൻ ചെൽസി പണം എറിഞ്ഞതോടെ സിറ്റിക്ക് പിൻവാങ്ങേണ്ടി വന്നു. പെപ്പ് ഗാർഡിയോളയുടെ ഈ ട്രാൻസ്ഫർ വിൻഡോയിലെ പ്രധാന ലക്ഷ്യമായിരുന്നു ജോർജിഞ്ഞോ.

26 വയസുകാരനായ താരം സാരിക്ക് കീഴിൽ കളിച്ചതോടെയാണ് ശ്രദ്ധ ആകർഷിച്ചത്. 2016 മുതൽ ഇറ്റലി ദേശീയ ടീം അംഗം കൂടിയാണ് താരം. ട്രാൻസ്ഫർ വിൻഡോയിൽ കാര്യമായ ചലനം ഇല്ലാതെ നിന്ന ചെൽസി വരും നാളുകളിൽ കൂടുതൽ താരങ്ങളെ ടീമിൽ എത്തിച്ചേക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മൗറീസിയോ സാരി പരിശീലന തന്ത്രങ്ങൾ ഇനി ചെൽസിക്ക് സ്വന്തം

ചെൽസി ആരാധകരുടെ ക്ഷമ പരീക്ഷിച്ച ട്രാൻസ്ഫർ മാമാങ്കത്തിന് അവസാനം. ഒടുവിൽ മൗറീസിയോ സാരി ചെൽസി പരിശീലകൻ. ക്ലബ്ബിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ നീണ്ട കാലം നിന്ന ആനിശ്ചിതത്വങ്ങൾക്കാണ് അവസാനമായത്. അന്റോണിയോ കോണ്ടേയെ പുറത്താക്കിയാണ് ചെൽസി മുൻ നാപോളി പരിശീലകനെ സ്റ്റാംഫോഡ് ബ്രിഡ്ജിന്റെ ചുമതല ഏൽപ്പിക്കുന്നത്. ചെൽസി ഇതിഹാസം ജിയഫ്രാങ്കോ സോള അദ്ദേഹത്തിന്റെ സഹ പരിശീലകനായും കരാർ ഒപ്പിട്ടിട്ടുണ്ട്.

നാപോളി പരിശീലകനായി കാർലോ ആഞ്ചലോട്ടിയെ നിയമിച്ചതോടെ ചെൽസിക്ക് തടസ്സങ്ങൾ ഇല്ലാതെ സാരിയെ സ്വന്തമാക്കാൻ പറ്റുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും തങ്ങൾക്ക് കീഴിൽ കരാറിലുള്ള സാരിയെ വിട്ട് നൽകാൻ നാപോളി വിസമ്മതിച്ചതോടെ ചെൽസിക്ക് ദീർഘനാൾ പ്രശ്ന പരിഹാരത്തിന് എടുത്തു. ഒടുവിൽ മധ്യനിര താരം ജോർജിഞ്ഞോയെയും സാരിക്കൊപ്പം 65 മില്യൺ പൗണ്ടോളം വരുന്ന തുകയിൽ ചെൽസിക്ക് നൽകാൻ അവർ തീയുമാനിക്കുകയായിരുന്നു.

ആക്രമണ ഫുട്ബോളിന് പേര് കേട്ട സാരി എത്തുന്നതോടെ ചെൽസിയിൽ അത് പുതുയുഗ പിറവിയാകും. പ്രതിരോധത്തിൽ ഊന്നിയുള്ള കളി ശൈലിക്ക് ഏറെ വിമർശങ്ങൾ കേട്ട ചെൽസിയിൽ സാരി തന്റെ ആക്രമണ ഫുട്ബോൾ ഫിലോസഫി തന്നെയാവും അവതരിപ്പിക്കുക. നാപോളിയുടെ ശൈലി യൂറോപ്പിൽ ഏറെ പ്രശസ്തമായിരുന്നു. കരിയറിൽ കാര്യമായ കിരീട നേട്ടങ്ങൾ ഇല്ല എന്നത് പോരായ്മ ആണെങ്കിലും ചെൽസി പോലൊരു ക്ലബ്ബിനോപ്പം അത് സാധ്യമാകും എന്ന് തന്നെയാവും അദ്ദേഹത്തിന്റെ പ്രതീക്ഷ.

നാപോളിക്ക് പുറമെ എംപോളിയെയും സാരി പരിശീലിപിച്ചിട്ടുണ്ട്. പരിശീലകന്റെ കാര്യത്തിൽ തീരുമാനം ആയതോടെ വരും നാളുകളിൽ ചെൽസിയിലേക്ക് കൂടുതൽ കളിക്കാർ എത്തും എന്നാണ് കരുതപ്പെടുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സ്പാനിഷ് താരത്തെ സ്വന്തമാക്കി നാപോളി

സ്പാനിഷ് താരം ഫാബിയൻ റൂയിസിനെ നാപോളി ടീമിൽ എത്തിച്ചു. റയൽ ബെറ്റിസ് താരമായ റൂയിസിനെ 30 മില്യൺ യൂറോ നൽകിയാണ് ഇറ്റാലിയൻ ടീം ടുറിനിൽ എത്തിക്കുന്നത്.

മാഞ്ചസ്റ്റർ സിറ്റിയിലേക്ക് മാറാൻ തയ്യാറെടുക്കുന്ന ജോർജിഞ്ഞോക്ക് പകരക്കാരനായാണ് നാപോളി താരത്തെ കാണുന്നത്. റൂയിസിനെ വരവോടെ ജോർജിഞ്ഞോ സിറ്റിയിലേക്ക് മാറുമെന്ന് ഏതാണ്ട് ഉറപ്പായി.

ബെറ്റിസ് അക്കാദമി വഴി വളർന്ന റൂയിസ് കഴിഞ്ഞ ല ലീഗ സീസണിൽ 34 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 3 ഗോളുകൾ നേടിയ താരം 22 വയസുകാരനാണ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ബെൻസിമയെ റാഞ്ചാൻ നാപോളിയും ആഞ്ചലോട്ടിയും

റയൽ മാഡ്രിഡ് സൂപ്പർ താരം കരീം ബെൻസിമയെ സ്വന്തമാക്കാൻ നാപോളി. നാപോളിയുടെ പുതിയ കോച്ച് കാർലോ ആഞ്ചലോട്ടിയുടെ നിർദ്ദേശ പ്രകാരമാണ് സീരി എ ക്ലബ് ശ്രമിക്കുന്നതെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആഞ്ചലോട്ടി വന്നതിൽ പിന്നെ ഒട്ടേറെ മാറ്റങ്ങളാണ് നാപോളിയിൽ നടന്നു കൊണ്ടിരിക്കുന്നത്. ജോർജ്ജിന്യോയെ സിറ്റിയിലേക്ക് നൽകുന്നതും ഇതിന്റെ ഭാഗമാണ്. അൻപത് മില്യൺ യൂറോയാണ് ബെൻസീമയ്ക്ക് വേണ്ടി റയൽ ഇട്ടിരിക്കുന്ന വിലയെന്നാണ് റിപ്പോർട്ടുകൾ. മുപ്പതുകളിലുള്ള താരത്തിന് അത്രയും തുക നാപോളി നൽകാൻ സാധ്യതയില്ല.

കഴിഞ്ഞ സീസണിൽ റയലിന് വേണ്ടി 12 ഗോളുകളും 11 അസിസ്റ്റുകളുമാണ് ഫ്രഞ്ച് താരത്തിന്റെ സമ്പാദ്യം. ഒരു വർഷം 8.5 മില്യണാണ് റയൽ മാഡ്രിഡിന്റെ ആക്രമണ നിരയിലെ പ്രധാനിയായ ബെൻസീമയ്ക്ക് റയൽ നൽകുന്നത്. BBC എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന റയലിന്റെ ആക്രമണ ത്രയത്തിലെ അംഗമെന്ന നിലയിൽ ഒട്ടേറെ നേട്ടങ്ങൾ റയലിന് വേണ്ടി ബെൻസിമ നേടിക്കൊടുത്തു. 2009 ൽ അൻപത് മില്യൺ ഡോളറിനാണ് ലിയോണിൽ നിന്നും ബെൻസിമ റയലിൽ എത്തുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ലാസിയോയെയും വീഴ്ത്തി നാപോളിയുടെ കുതിപ്പ്, സീരി എ കിരീട പോരാട്ടം കടുക്കുന്നു

ഒരു ഗോളിന് പിറകിൽ പോയ ശേഷം ശക്തമായി തിരിച്ചു വന്ന നാപോളി സീരി എ യിൽ ലാസിയോയെ മറികടന്നു മികച്ച ജയം. സ്വന്തം മൈതാനത്ത് 4-1 നാണ് നാപോളി ലാസിയോയെ മറികടന്നത്. ജയത്തോടെ യുവന്റസിനെ മറികടന്ന് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് മടങ്ങിയെത്താനും നാപോളിക്കായി. നിലവിൽ 24 മത്സരങ്ങൾ പിന്നിട്ടപ്പോൾ നാപോളിക്ക് 63 പോയിന്റും യുവന്റസിന് 62 പോയിന്റുമാണ് ഉള്ളത്.

ആദ്യ പകുതി 3 മിനുറ്റ് പിന്നിട്ടപ്പോൾ തന്നെ ഡി വൃജിന്റെ ഗോളിൽ ലാസിയോ മുന്നിൽ എത്തിയെങ്കിലും 43 ആം മിനുട്ടിൽ ഹൊസെ കല്ലേയോണിന്റെ ഗോളിൽ നാപോളി സമനില കണ്ടെത്തുകയായിരുന്നു. രണ്ടാം പകുതിയിൽ 10 മിനുറ്റ് പിന്നിട്ടപ്പോൾ ലാസിയോ ഡിഫെണ്ടർ ഡോസ് സാന്റോസ് സമ്മാനിച്ച സെൽഫ് ഗോളിൽ നാപോളി ലീഡ് കണ്ടെത്തി. 2 മിനുട്ടുകൾക്ക് അകം മാരിയോ റൂയിയുടെ ഗോളിൽ നാപോളി ലീഡ് രണ്ടാക്കി ഉയർത്തി. 73 ആം മിനുട്ടിൽ മെർട്ടൻസും ഗോൾ നേടിയതോടെ അവർ ജയം ഉറപ്പിക്കുകയും ചെയ്തു. ഗോൾ നേടിയത് ഒഴിച്ചാൽ മൂന്നാം സ്ഥാനക്കാരായ ലാസിയോക്ക് മത്സരത്തിന്റെ ഒരു ഘട്ടത്തിൽ പോലും നാപോളിക്ക് വെല്ലുവിളി ഉയർത്താനായിരുന്നില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഗുലാമിന് വീണ്ടും പരിക്ക്, സീസൺ നഷ്ടമാകുമെന്ന് നാപോളി

നാപോളിയുടെ അൾജീരിയൻ ഡിഫൻഡർ ഫാസി ഗുലാമിന് വീണ്ടും പരിക്ക്. ഇന്നലെ ട്രെയിനിംഗിനിടെയാണ് താരത്തിന് പരിക്ക് പറ്റിയത്. നീ കാപ്പിന് പരിക്കേറ്റ താരത്തിന് ഇനി സീസണിൽ കളിക്കാനാകില്ല എന്നാണ് വാർത്തകൾ. രണ്ടു മാസം മുമ്പ് മുട്ടിന് തന്നെ പരിക്കേറ്റ താരം കഴിഞ്ഞ ആഴ്ചയാണ് പരിക്ക് ഭേദമായി ടീമിനൊപ്പം ചേർന്നത്.

ലാസിയോക്കെതിരെ നടക്കുന്ന മത്സരത്തിന് ഗുലാം തിരിച്ച് ടീമിലെത്തും എന്നാണ് കരുതിയത്. എന്നാൽ പുതിയ പരിക്ക് താരത്തിന് തിരിച്ചടിയായി. മാഞ്ചസ്റ്റർ സിറ്റിക്കെതിരായ ചാമ്പ്യൻസ്ലീഗ് ഗ്രൂപ്പ് ഘട്ട മത്സരത്തിലായിരുന്നു ആദ്യം ഗുലാമിന് പരിക്കേറ്റത്. ഇറ്റാലിയൻ ലീഗിൽ ഇപ്പോഴും ഒന്നാമതുള്ള നാപോളിക്ക് ഗുലാമിന്റെ സീസൺ അവസാനം വരെയുള്ള അഭാവം കടുത്ത വെല്ലുവിളിയാകും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സീരി എ : ജയത്തോടെ നാപോളി ഒന്നാം സ്ഥാനത്ത് മടങ്ങിയെത്തി

ബെനവെന്റോയെ എതിരില്ലാത്ത 2 ഗോളുകൾക്ക് മറികടന്ന് നാപോളി ഇറ്റാലിയൻ സീരി എ ടേബിളിൽ ഒന്നാം സ്ഥാനത് തിരിച്ചെത്തി. ഇന്നലെ ആദ്യം നടന്ന മത്സരത്തിൽ യുവന്റസ് ജയിച്ചതോടെ അവർ പോയിന്റ് ടേബിളിൽ ഒന്നാമത് എത്തിയിരുന്നെങ്കിലും ജയത്തോടെ നാപോളി തങ്ങളുടെ സ്ഥാനം തിരിച്ചു പിടിക്കുകയായിരുന്നു. നിലവിൽ 23 റൗണ്ടുകൾ പിന്നിട്ടപ്പോൾ നാപോളിക്ക് 60 പോയിന്റുണ്ട്, യുവന്റസിന് 59 പോയിന്റാണ് ഉള്ളത്.

20 മിനുറ്റ് പിന്നിട്ടപ്പോൾ ഡ്രെയ്‌സ് മെർട്ടൻസിന്റെ ഗോളിലൂടെയാണ് നാപോളി അകൗണ്ട് തുറന്നത്. രണ്ടാം പകുതി 2 മിനുറ്റ് പിന്നിടയപ്പോൾ ക്യാപ്റ്റൻ ഹാംഷിഖിന്റെ ഗോളിൽ അവർ ലീഡ് രണ്ടാക്കി ഉയർത്തുകയും ചെയ്തു. ലീഗിൽ അവസാന സ്ഥാനക്കാരായ ബെനെവെന്റോ ഒരിക്കൽ പോലും നാപോളി പ്രതിരോധ നിരക്ക് വെല്ലുവിളി ആയില്ല. ജയിച്ചെങ്കിലും 76 ആം മിനുട്ടിൽ മെർട്ടൻസ് പരിക്കേറ്റ് പിന്മാറിയത് നാപോളിക്ക് വരും മത്സരങ്ങളിൽ ആശങ്ക ഉളവാക്കും. താരത്തിന്റെ പരിക്ക് സാരമുള്ളതാണോ അല്ലയോ എന്നത് വരും ദിവസങ്ങളിൽ മാത്രമേ അറിയാൻ സാധികൂ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കോപ്പ ഇറ്റാലിയ : നാപോളി പുറത്ത്

കോപ്പ ഇറ്റാലിയായിൽ നിന്ന് സീരി എ ആദ്യ സ്ഥാനക്കാരായ നാപോളി പുറത്ത്. അറ്റലാന്റയാണ്‌ നാപോളിയെ 1-2 ന് സാൻ പോളോയിൽ നടന്ന മത്സരത്തിൽ മറികടന്നത്. ജയത്തോടെ അറ്റലാന്റ സെമി ഫൈനലിൽ ഇടം നേടി. ഇന്ന് നടക്കുന്ന യുവന്റസ്-ടോറിനോ മത്സരത്തിലെ വിജയികളെയാണ് അവർ സെമി ഫൈനലിൽ നേരിടുക. മിലാനും ലാസിയോയും തമ്മിലാണ് ആദ്യ സെമി മത്സരം.

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 50 ആം മിനുട്ടിൽ ടിമോതി കസ്റ്റാഗ്നേയാണ് അറ്റലാന്റയുടെ ആദ്യ ഗോൾ നേടിയത്. സമനില ഗോളിനായി ശ്രമിച്ച നാപോളി പരിശീലകൻ ഇൻസിഗ്‌നേ, മെർട്ടൻസ്, എന്നിവരെ കളത്തിൽ ഇറക്കിയെങ്കിലും ഫലം ഉണ്ടായില്ല. 81 ആം മിനുട്ടിൽ അലെക്സൻഡ്രോ ഗോമസ് അറ്റലാന്റയുടെ രണ്ടാം ഗോളും നേടിയതോടെ നാപോളിയുടെ പ്രതീക്ഷകൾ ഏതാണ്ട് അതമിച്ചു. 84 ആം മിനുട്ടിൽ ഇൻസിഗ്‌നെയുടെ പാസ്സിൽ മെർട്ടൻസ് ഒരു ഗോൾ മടക്കിയെങ്കിലും പിന്നീടുള്ള ചുരുങ്ങിയ സമയത്തിനുള്ളിൽ ഇറ്റാലിയൻ വമ്പന്മാർക്ക് സമനില ഗോൾ കണ്ടെത്താനായില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version