നിര്‍ണ്ണായക മത്സരത്തിന് മുമ്പ് ബംഗ്ലാദേശിന് തലവേദനയായി പരിക്ക്

ഇന്ത്യയ്ക്കെതിരെ ടി20 പരമ്പരയിലെ അവസാനത്തെയും നിര്‍ണ്ണായകവുമായ നാഗ്പൂര്‍ മത്സരത്തിന് മുമ്പ് ബംഗ്ലാദേശിന് വിനയായി പരിക്ക്. ബംഗ്ലാദേശ് നിരയില്‍ മൊസ്ദേക്ക് ഹൊസൈനും മുസ്തഫിസുര്‍ റഹ്മാനും ഇന്നത്തെ മത്സരത്തില്‍ കളിക്കുന്നത് സംശയത്തിലാണെന്നാണ് അറിയുവാന്‍ കഴിയുന്നത്. ഇരു താരങ്ങളും ഇന്നലെ പരിശീലനത്തിന് ഇറങ്ങിയിരുന്നില്ല. ഇരു താരങ്ങളും മൂന്നാം ടി20യില്‍ കളിക്കില്ലെന്ന് തന്നെയാണ് ലഭിയ്ക്കുന്ന വിവരം. നാഗ്പൂരിലെ പിച്ച് സ്പിന്നര്‍മാരെ പിന്തുണയ്ക്കുമെന്നതും ആദ്യ മത്സരത്തില്‍ കാര്യമായ പ്രകടനം പുറത്തെടുക്കുവാന്‍ മുസ്തഫിസുറിന് കഴിയാത്തതും താരത്തിന് പകരം ഒരു സ്പിന്നറെ കളിപ്പിക്കുവാനുള്ള അവസരം ബംഗ്ലാദേശിന് ഈ പരിക്ക് നല്‍കുന്നുണ്ട്.

ഇന്ത്യയിലെ ആദ്യത്തെ ടി20 പരമ്പര വിജയമാണ് നാഗ്പൂരിലെ മത്സരം വിജയിച്ചാല്‍ ബംഗ്ലാദേശിനെ കാത്തിരിക്കുന്നത്. ആദ്യ മത്സരത്തില്‍ ഏഴ് വിക്കറ്റ് വിജയം സ്വന്തമാക്കിയ ടീം രണ്ടാം മത്സരത്തില്‍ രോഹിത് ശര്‍മ്മയ്ക്ക് മുന്നില്‍ നിഷ്പ്രഭമാകുന്ന കാഴ്ചയാണ് കണ്ടത്.

ഈ നേട്ടത്തില്‍ ദ്രാവിഡിനും സച്ചിനൊപ്പമെത്തി കോഹ്‍ലി

വിശാഖപട്ടണത്തില്‍ ഇന്ന് വിന്‍ഡീസിനെതിരെ നേടിയ അര്‍ദ്ധ ശതകം കോഹ്‍ലിയുടെ വേദിയിലെ അഞ്ചാം അര്‍ദ്ധ ശതകമായിരുന്നു. അതും അഞ്ച് ഇന്നിംഗ്സുകളില്‍ നിന്ന്. രാഹുല്‍ ദ്രാവിഡിനും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കുമൊപ്പം ഒരിന്ത്യന്‍ വേദിയില്‍ അഞ്ച് അര്‍ദ്ധ ശതകങ്ങളുമായി കോഹ്‍ലിയും ഒപ്പമെത്തുകയായിരുന്നു. ഇന്ത്യയിലെ ഒരേ വേദികളില്‍ ഏറ്റവും അധികം അര്‍ദ്ധ ശതകങ്ങള്‍ നേടിയതിലെ റെക്കോര്‍ഡ് ഇനി ഈ ബാറ്റിംഗ് ഇതിഹാസങ്ങള്‍ക്കാണുള്ളത്.

കോഹ്‍ലി അഞ്ച് ഇന്നിംഗ്സുകളി നിന്ന് വിശാഖപട്ടണത്ത് ഈ റെക്കോര്‍ഡിട്ടപ്പോള്‍ നാഗ്പൂരിലാണ് രാഹുല്‍ ദ്രാവിഡിന്റെ റെക്കോര്‍ഡ് നേട്ടം. ആറ് ഇന്നിംഗ്സുകളില്‍ നിന്നാണ് രാഹുല്‍ ദ്രാവിഡിന്റെ നേട്ടം. കൊല്‍ക്കത്തയില്‍ 12 ഇന്നിംഗ്സുകളില്‍ നിന്ന് സച്ചിനും അഞ്ച് അര്‍ദ്ധ ശതകങ്ങള്‍ നേടിയിട്ടുണ്ട്.

Exit mobile version