വെടിക്കെട്ട് തുടക്കത്തിനു ശേഷം മൂന്ന് വിക്കറ്റുകള്‍ നഷ്ടമായെങ്കിലും വിജയം ഉറപ്പാക്കി വിന്‍ഡീസ്

ക്രിസ് ഗെയില്‍ 27 പന്തില്‍ നിന്ന് 77 റണ്‍സ് നേടിയ പ്രകടനത്തിന്റെ ബലത്തില്‍ ഇംഗ്ലണ്ടിനെതിരെ വിന്‍ഡീസ് 7 വിക്കറ്റ് ജയം നേടി. 5 ഫോറും 9 സിക്സും അടക്കം ഗെയില്‍ 77 റണ്‍സ് നേടി പുറത്തായ ശേഷം വിന്‍ഡീസിനു 3വിക്കറ്റ് നഷ്ടമായെങ്കിലും ലക്ഷ്യം തീരെ ചെറുതായിരുന്നതിനാല്‍ വിന്‍ഡീസ് 12.1 ഓവറില്‍ ജയത്തിലേക്ക് നീങ്ങുകയായിരുന്നു.

ഒരു വിന്‍ഡീസ് താരം നേടുന്ന ഏറ്റവും വേഗതയേറിയ അര്‍ദ്ധ ശതകം നേടുന്ന താരമായി ക്രിസ് ഗെയില്‍ മാറിയപ്പോള്‍ മാര്‍ക്ക് വുഡ് ഇംഗ്ലണ്ടിനായി രണ്ട് വിക്കറ്റഅ നേടി.

ഗെയില്‍ വെടിക്കെട്ടിനും വിന്‍ഡീസിനെ രക്ഷിയ്ക്കാനായില്ല, റഷീദിനു അഞ്ചും മാര്‍ക്ക് വുഡിനും നാലും വിക്കറ്റ്

ക്രിസ് ഗെയിലിന്റെ താണ്ഡവത്തിനും നാലാം ഏകദിനത്തില്‍ വിന്‍ഡീസിനെ രക്ഷിയ്ക്കാനായില്ല. 419 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ടീം 48 ഓവറില്‍ 389 റണ്‍സിനു പുറത്താകുകയായിരുന്നു. ഓള്‍ഔട്ട് ആവുകയായിരുന്നു. ഗെയില്‍ 97 പന്തില്‍ നിന്ന് 162 റണ്‍സ് നേടി ഇന്നിംഗ്സിലെ അഞ്ചാം വിക്കറ്റായി വീണ ശേഷവും കാര്‍ലോസ് ബ്രാ‍ത്‍വൈറ്റ്(50)-ആഷ്‍ലി നഴ്സ്(43) കൂട്ടുകെട്ട് പൊരുതിയെങ്കിലും ആദില്‍ റഷീദ് അവസാന അഞ്ച് വിക്കറ്റും വീഴ്ത്തി ഇംഗ്ലണ്ടിനു 29 റണ്‍സ് വിജയം നല്‍കി.

സ്കോര്‍ 389/6 എന്ന നിലയില്‍ 48ാം ഓവര്‍ എറിഞ്ഞ റഷീദ് ആ ഓവറില്‍ തന്നെ 4 വിക്കറ്റുകള്‍ വീഴ്ത്തി വിന്‍ഡീസിനെ ഓള്‍ഔട്ട് ആക്കുകയായിരുന്നു. റഷീദ് അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ മാര്‍ക്ക് വുഡിനു നാല് വിക്കറ്റ് ലഭിച്ചു. ആഷ്‍ലി നഴ്സിനെയും കാര്‍ലോസ് ബ്രാത്‍വൈറ്റിനെയും ഓവറിലെ രണ്ട് മൂന്ന് പന്തുകളില്‍ വീഴ്ത്തിയതോടെ ലക്ഷ്യം വിന്‍ഡീസിനു അപ്രാപ്യമാവുകയായിരുന്നു.

വിന്‍ഡീസിനായി ഗെയില്‍ 14 സിക്സുകളും 11 ഫോറും നേടിയാണ് പോരാട്ടം നയിച്ചത്. ഡാരെന്‍ ബ്രാവോ 61 റണ്‍സ് നേടി പുറത്തായി.

മാര്‍ക്ക് വുഡ് ആഷസ് ടീമില്‍ മുതല്‍ക്കൂട്ടാവും – ആന്‍ഡേഴ്സണ്‍

വിന്‍ഡീസിനെതിരെ മൂന്നാം ടെസ്റ്റില്‍ തിളങ്ങി ടീമിന്റെ വിജയത്തില്‍ നിര്‍ണ്ണായക പ്രകടനം പുറത്തെടുത്ത മാര്‍ക്ക് വുഡ് ആഷസിനുള്ള ഇംഗ്ലണ്ട് ടീമിലേക്ക് ഏറെ സാധ്യതയുള്ള താരമാണ് ജെയിംസ് ആന്‍ഡേഴ്സണ്‍. വരുന്ന ആഷസിലേക്കുളള ടീമിനു മുതല്‍ക്കൂട്ടാകുന്ന താരമായി മാറാന്‍ പോകുന്നത് മാര്‍ക്ക് വുഡ് ആവുമെന്നാണ് ഇംഗ്ലണ്ടിന്റെ സീനിയര്‍ പേസ് ബൗളറുടെ അഭിപ്രായം. ടീമിലേക്ക് അവസാന നിമിഷം ഒല്ലി സ്റ്റോണിനു പകരം ടീമിലെത്തിയ താരം തന്റെ അഞ്ച് വിക്കറ്റ് നേട്ടവും മൂന്നാം ടെസ്റ്റില്‍ നേടി.

150 കിലോമീറ്റര്‍ സ്പീഡില്‍ പന്തെറിയുന്ന മാര്‍ക്ക് വുഡ് ടീമിലുള്ളത് ഏറെ ഗുണകരമാണെന്നാണ് ജെയിംസ് ആന്‍ഡേഴ്സണിന്റെ അഭിപ്രായം. സ്റ്റീവ് ഹാര്‍മിന്‍സണ്‍, ആന്‍ഡ്രൂ ഫ്ലിന്റോഫ് എന്നിവരുടെ റിട്ടയര്‍മെന്റിനു ശേഷം ആ ഗണത്തില്‍ പെടുത്താവുന്ന ഒരു താരമാണ് മാര്‍ക്ക് വുഡ് എന്നും ജെയിംസ് ആന്‍ഡേഴ്സണ്‍ പറഞ്ഞത്.

232 റണ്‍സ് ജയവുമായി ഇംഗ്ലണ്ടിനു ആശ്വാസത്തോടെ മടക്കം, ശതകവുമായി പുറത്താകാതെ ചേസ്

പരമ്പര നേരത്തെ തന്നെ കൈവിട്ടിരിന്നുവെങ്കിലും മൂന്നാം ടെസ്റ്റില്‍ ആശ്വാസ ജയം സ്വന്തമാക്കി ഇംഗ്ലണ്ട്. സെയിന്റ് ലൂസിയയില്‍ ഇംഗ്ലണ്ട് 232 റണ്‍സിന്റെ മികച്ച വിജയമാണ് സ്വന്തമാക്കിയത്. മാര്‍ക്ക് വുഡിന്റെ ഒന്നാം ഇന്നിംഗ്സ് മികവിന്റെ ബലത്തിലാണ് ഇംഗ്ലണ്ട് ഈ ജയം പിടിച്ചെടുത്തത്. രണ്ടാം ഇന്നിംഗ്സില്‍ വിന്‍ഡീസിനെ 252 റണ്‍സിനു പുറത്താക്കിയ ഇംഗ്ലണ്ടിനു വേണ്ടി ജെയിംസ് ആന്‍ഡേഴ്സണും മോയിന്‍ അലിയും മൂന്ന് വീതം വിക്കറ്റും ബെന്‍ സ്റ്റോക്സ് രണ്ടും വിക്കറ്റ് നേടി.

റോഷ്ടണ്‍ ചേസ് ഒരറ്റത്ത് പൊരുതി നിന്നുവെങ്കിലും വിന്‍ഡീസ് ടോപ് ഓര്‍ഡര്‍ കൈവിട്ടത്താണ് മത്സരത്തില്‍ വിന്‍ഡീസ് പൊരുതാതെ കീഴടങ്ങുവാന്‍ കാരണം. വാലറ്റത്തില്‍ കെമര്‍ റോച്ചും(29), അല്‍സാരി ജോസഫും(34) ചേസിനൊപ്പം ഉയര്‍ത്തിയ പ്രതിരോധമാണ് ആതിഥേയരെ 252 റണ്‍സിലേക്ക് നയിച്ചത്. 102 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയായിരുന്നു റോഷ്ടണ്‍ ചേസ്. നേരത്തെ വിന്‍ഡീസിന്റെ ഒന്നാം ഇന്നിംഗ്സ് 154 റണ്‍സില്‍ അവസാനിച്ചിരുന്നു.

ജോ റൂട്ട്(122), ജോസ് ബട്‍ലര്‍(56), ജോ ഡെന്‍ലി(69), ബെന്‍ സ്റ്റോക്സ്(48*) എന്നിവരുടെ മികവിലാണ് രണ്ടാം ഇന്നിംഗ്സില്‍ 361/5 എന്ന നിലയില്‍ ഇംഗ്ലണ്ട് ഡിക്ലയര്‍ ചെയ്തത്. ഒന്നാം ഇന്നിംഗ്സില്‍ 277 റണ്‍സാണ് ടീമിനു നേടാനായത്.

142 റണ്‍സ് ലീഡ്, മൂന്നാം ടെസ്റ്റില്‍ മേല്‍ക്കൈ നേടി ഇംഗ്ലണ്ട്

പരമ്പരയില്‍ ആദ്യമായി വിന്‍ഡീസിനെതിരെ മേല്‍ക്കൈ നേടി ഇംഗ്ലണ്ട്. സെയിന്റ് ലൂസിയ ടെസ്റ്റിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സില്‍ 19/0 എന്ന നിലയിലാണ്. മത്സരത്തില്‍ 142 റണ്‍സ് ലീഡാണ് സ്വന്തമാക്കിയിട്ടുള്ളത്. റോറി ബേണ്‍സ്(10*), കീറ്റണ്‍ ജെന്നിംഗ്സ്(8*) എന്നിവരാണ് സന്ദര്‍ശകര്‍ക്കായി ക്രീസിലുള്ളത്.

മത്സരത്തില്‍ 277 റണ്‍സിനു ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സ് അവസാനിച്ചുവെങ്കിലും ടീം വിന്‍ഡീസിനെ 154 റണ്‍സിനു പുറത്താക്കി തിരിച്ചടിയ്ക്കകയായിരുന്നു. മാര്‍ക്ക് വുഡ് അഞ്ചും മോയിന്‍ അലി നാലും വിക്കറ്റ് നേടിയാണ് വിന്‍ഡീസിന്റെ നടുവൊടിച്ചത്. ഒന്നാം വിക്കറ്റില്‍ 57 റണ്‍സ് കൂട്ടുകെട്ട് നേടി ഇംഗ്ലണ്ടിന്റെ സ്കോര്‍ അനായാസം വിന്‍ഡീസ് മറികടക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും ഓവറുകളുടെ വ്യത്യാസത്തില്‍ ടീം തകരുകയായിരുന്നു.

2 റണ്‍സ് നേടുന്നതിനിടെ നാല് വിക്കറ്റുകളാണ് ടോപ് ഓര്‍ഡറില്‍ വിന്‍ഡീസിനു നഷ്ടമായത്. ഓപ്പണര്‍മാരെ മോയിന്‍ അലി പുറത്താക്കിയപ്പോള്‍ അടുത്ത രണ്ട് വിക്കറ്റ് വീഴ്ത്തിയത് മാര്‍ക്ക് വുഡ് ആയിരുന്നു. 41 റണ്‍സ് നേടിയ ജോണ്‍ കാംപെല്‍ ആണ് വിന്‍ഡീസിന്റെ ടോപ് സ്കോറര്‍. ഷെയിന്‍ ഡോവ്റിച്ച് 38 റണ്‍സ് നേടി പുറത്തായി. സ്റ്റുവര്‍ട് ബ്രോഡിനായിരുന്നു വിക്കറ്റ്.

നേരത്തെ ജോസ് ബട്‍ലര്‍-ബെന്‍ സ്റ്റോക്സ് കൂട്ടുകെട്ട് അഞ്ചാം വിക്കറ്റില്‍ നേടിയ 125 റണ്‍സ് കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനെ തിരിച്ചുവരവിന്റെ പാതയിലേക്ക് നയിച്ചത്. എന്നാല്‍ ബട്‍ലര്‍(67), സ്റ്റോക്സ്(79) എന്നിവര്‍ പുറത്തായ ശേഷം ഇംഗ്ലണ്ട് ഇന്നിംഗ്സ് 277 റണ്‍സില്‍ അവസാനിച്ചു. 232/4 എന്ന നിലയില്‍ മുന്നേറുകയായിരുന്നു ഇംഗ്ലണ്ടിന്റെ അവസാന ആറ് വിക്കറ്റുകള്‍ 45 റണ്‍സ് നേടുന്നതിനിടെയാണ് നഷ്ടമായത്.

വിന്‍ഡീസിനായി കെമര്‍ റോച്ച് നാലും ഷാനണ്‍ ഗബ്രിയേല്‍, അല്‍സാരി ജോസഫ്, കീമോ പോള്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

മാര്‍ക്ക് വുഡ് ടെസ്റ്റ് ടീമില്‍, പരിക്കേറ്റ ഒല്ലി സ്റ്റോണിനു പകരക്കാരന്‍

വിന്‍ഡീസ് ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമില്‍ ഒരു മാറ്റം. മാര്‍ക്ക് വുഡ് ആണ് ടീമിലേക്ക് എത്തിയിരിക്കുന്നത്. ഒല്ലി സ്റ്റോണിനു പരിക്കേറ്റതിനെത്തുടര്‍ന്നാണ് ടീമിലേക്ക് മാര്‍ക്ക് വുഡിനെ ഉള്‍പ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ലോര്‍ഡ്സില്‍ പാക്കിസ്ഥാനെതിരെയാണ് വുഡ് അവസാനമായി ഇംഗ്ലണ്ടിനു വേണ്ടി കളിച്ചത്. സ്റ്റോണിനു പകരം ജെയിംസ് ഓവര്‍ട്ടണെ പരിഗണിക്കുമെന്നാണ് പൊതുവേ കരുതപ്പെട്ടിരുന്നതെങ്കിലും വുഡിന്റെ ഉള്‍പ്പെടുത്തില്‍ വലിയൊരു അത്ഭുതമായാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് വൃത്തങ്ങള്‍ വിലയിരുത്തുന്നത്.

ബാര്‍ബഡോസിലെ ആദ്യ ടെസ്റ്റിനു താരത്തെ പരിഗണിക്കുവാന്‍ സാധ്യതയില്ലെന്നാണ് അറിയുന്നത്. വാരാന്ത്യത്തില്‍ മാത്രമേ താരം വിന്‍ഡീസിലെത്തുകയുള്ളുവെന്നതാണ് കാരണം.

22 താരങ്ങളെ നിലനിര്‍ത്തി ചെന്നൈ സൂപ്പര്‍ കിംഗ്സ്, വിട്ട് നല്‍കുന്നത് മൂന്ന് താരങ്ങളെ

കഴിഞ്ഞ വര്‍ഷം കിരീടധാരണം നടത്തിയ ടീമിലെ 22 താരങ്ങളെ നില നിര്‍ത്തി നിലവിലെ ഐപിഎല്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സ്. മൂന്ന് താരങ്ങളെ ടീം നില നിര്‍ത്തേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. ഇതില്‍ ഇംഗ്ലണ്ടിന്റെ പേസ് ബൗളര്‍ മാര്‍ക്ക് വുഡും ഇന്ത്യയുടെ രണ്ട് അണ്‍ക്യാപ്ഡ് താരങ്ങളായ കിഷിത്സ് ശര്‍മ്മ, കനിഷ്ക് സേഥ് എന്നിവര്‍ ഉള്‍പ്പെടുന്നു.

മാര്‍ക്ക് വുഡ് കഴിഞ്ഞ സീസണില്‍ ഒരു മത്സരത്തില്‍ മാത്രമാണ് കളിച്ചത്. താരത്തിനു മത്സരത്തില്‍ നിന്ന് വിക്കറ്റൊന്നും ലഭിച്ചിരുന്നില്ല. അതേ സമയം മറ്റു രണ്ട് താരങ്ങള്‍ക്ക് ചെന്നൈ നിരയില്‍ അവസരം ലഭിച്ചിരുന്നില്ല.

ഡിസംബറില്‍ ഐപിഎല്‍ ലേലം നടക്കാനിരിക്കെ നവംബര്‍ 15നകം ടീമുകള്‍ നിലനിര്‍ത്തേണ്ട താരങ്ങളുടെ പട്ടിക നല്‍കണമെന്നാണ് ഐപിഎല്‍ നിയമാവലി.

Exit mobile version