ആദ്യ ദിവസം 310 റൺസുമായി ബംഗ്ലാദേശ്, ഗ്ലെന്‍ ഫിലിപ്പ്സിന് നാല് വിക്കറ്റ്

ന്യൂസിലാണ്ടിനെതിരെ ആദ്യ ടെസ്റ്റിന്റെ ഒന്നാം ദിവസം ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശിന് 310 റൺസ്. 9 വിക്കറ്റ് നഷ്ടത്തിലാണ് ടീം ഈ സ്കോര്‍ നേടിയത്. 86 റൺസ് നേടിയ ഓപ്പണര്‍ മഹമ്മുദുള്‍ ഹസന്‍ ജോയിയുടെ ബാറ്റിംഗ് മികവിലാണ് ബംഗ്ലാദേശ് ഈ സ്കോര്‍ നേടിയത്. ന്യൂസിലാണ്ടിന് വേണ്ടി ഗ്ലെന്‍ ഫിലിപ്പ്സ് 4 വിക്കറ്റും നേടി.

മോമിനുള്‍ ഹക്ക്, ക്യാപ്റ്റന്‍ നജ്മുള്‍ ഹൊസൈന്‍ ഷാന്റോ എന്നിവര്‍ 37 റൺസ് വീതം നേടിയപ്പോള്‍ ഷഹ്ദത്ത് ഹൊസൈന്‍(24), നൂറുള്‍ ഹസന്‍(29) എന്നിവരാണ് മറ്റു സ്കോറര്‍മാര്‍.

13 റൺസുമായി ഷൊറിഫുള്‍ ഇസ്ലാമും 8 റൺസ് നേടി തൈജുള്‍ ഇസ്ലാമും ആണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്. പത്താം വിക്കറ്റിൽ ഇവര്‍ 20 റൺസ് കൂട്ടിചേര്‍ത്ത് ബംഗ്ലാദേശിനെ 300 റൺസ് കടത്തുകയായിരുന്നു. ന്യൂസിലാണ്ടിനായി ഫിലിപ്പ്സിന് പുറമെ അജാസ് പട്ടേലും കൈൽ ജാമിസണും രണ്ട് വീതം വിക്കറ്റ് നേടി.

നജ്മുള്‍ ഹൊസൈന്‍ ഷാന്റോയ്ക്ക് ശതകം, ബംഗ്ലാദേശ് 362/5 എന്ന നിലയിൽ

അഫ്ഗാനിസ്ഥാനെതിരെ ബംഗ്ലാദേശിന് മികച്ച സ്കോര്‍. ധാക്കയിലെ ഏക ടെസ്റ്റിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ ബംഗ്ലാദേശ് 362/5 എന്ന നിലയിലാണ്. രണ്ടാം വിക്കറ്റിൽ ഷാന്റോ – ജോയ് കൂട്ടുകെട്ട് നേടിയ 212 റൺസ് കൂട്ടുകെട്ടാണ് ബംഗ്ലാദേശ് ഇന്നിംഗ്സിന്റെ അടിത്തറ.

അതിന് ശേഷം വിക്കറ്റുകളുമായി അഫ്ഗാനിസ്ഥാന്‍ തിരിച്ചടിച്ചുവെങ്കിലും ആറാം വിക്കറ്റിൽ മികച്ച കൂട്ടുകെട്ട് അതിശക്തമായ നിലയിലേക്ക് ബംഗ്ലാദേശിനെ നയിച്ചു. 41 റൺസ് നേടി മുഷ്ഫിക്കുര്‍ റഹിമും 43 റൺസ് നേടി മെഹ്ദി ഹസന്‍ മിറാസുമാണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്.

72 റൺസാണ് ഈ കൂട്ടുകെട്ട് ആറാം വിക്കറ്റിൽ ഇതുവരെ നേടിയിട്ടുള്ളത്.

ശ്രീലങ്കയ്ക്ക് മികച്ച മറുപടിയുമായി ബംഗ്ലാദേശ്, തമീമിന് സെഞ്ച്വറി

ചട്ടോഗ്രാം ടെസ്റ്റിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ ബംഗ്ലാദേശ് കരുതുറ്റ നിലയിൽ. ഇന്നത്തെ കളി അവസാനിക്കുമ്പോള്‍ ടീം 318/3 എന്ന നിലയിലാണ്. തമീം ഇക്ബാല്‍ നേടിയ ശതകത്തിനൊപ്പം മഹമ്മുദുള്‍ ഹസന്‍ ജോയ്, മുഷ്ഫിക്കുര്‍ റഹിം, ലിറ്റൺ ദാസ് എന്നിവരുടെ അര്‍ദ്ധ ശതകങ്ങളാണ് ബംഗ്ലാദേശിനെ മുന്നോട്ട് നയിച്ചത്.

തമീം 133 റൺസ് നേടി റിട്ടേര്‍ഡ് ഹര്‍ട്ട് ആയപ്പോള്‍ മഹമ്മുദുള്‍ ഹസന്‍ ജോയ് 58 റൺസ് നേടിയാണ് പുറത്തായത്. നജ്മുള്‍ ഹൊസൈന്‍ ഷാന്റോ, മോമിനുള്‍ ഹക്ക് എന്നിവരുടെ വിക്കറ്റും ടീമിന് നഷ്ടമായി.

53 റൺസുമായി മുഷ്ഫിക്കുര്‍ റഹിമും 54 റൺസ് നേടി ലിറ്റൺ ദാസും ആണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്. ഇരുവരും 98 റൺസാണ് കൂട്ടിചേര്‍ത്തിട്ടുള്ളത്. ശ്രീലങ്കയ്ക്കായി കസുന്‍ രജിത 2 വിക്കറ്റ് നേടി.

ശ്രീലങ്കയുടെ സ്കോര്‍ മറികടക്കുവാന്‍ ബംഗ്ലാദേശ് ഇനിയും 79 റൺസ് മാത്രം നേടിയാൽ മതി.

ബംഗ്ലാദേശ് 298 റൺസിന് ഓള്‍ഔട്ട്, ശതകം തികച്ച് പത്താം വിക്കറ്റായി പുറത്തായി മഹമ്മുദുള്‍ ഹസന്‍ ജോയ്

ഡര്‍ബന്‍ ടെസ്റ്റിൽ ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിംഗ്സ് 298 റൺസിൽ അവസാനിച്ചു. 137 റൺസ് നേടി അവസാന വിക്കറ്റായി വീണ ഓപ്പണര്‍ മഹമ്മുദുള്‍ ഹസന്‍ ജോയിയുടെ ചെറുത്ത്നില്പാണ് ബംഗ്ലാദേശിനെ ദക്ഷിണാഫ്രിക്കയുടെ സ്കോറിന് 69 റൺസ് അകലെ വരെ എത്തിച്ചത്.

ലിറ്റൺ ദാസ്(41), യാസിര്‍ അലി(22), മെഹ്ദി ഹസന്‍(29) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. ദക്ഷിണാഫ്രിക്കയ്ക്കായി ഇന്ന് വീണ വിക്കറ്റുകളിൽ 3 എണ്ണം വീഴ്ത്തിയത് ലിസാഡ് വില്യംസ് ആയിരുന്നു. സൈമൺ ഹാര്‍മ്മര്‍ ഇന്നലെ നാല് വിക്കറ്റ് നേടി.

ഡർബനിൽ ബംഗ്ലാദേശ് പൊരുതുന്നു

ടാസ്കിന്‍ അഹമ്മദിന്റെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും മൂന്നാം ദിവസം ലഞ്ചിന് പിരിയുമ്പോള്‍ ബംഗ്ലാദേശ് പൊരുതി നിൽക്കുന്നു. ആറാം വിക്കറ്റിൽ മഹമ്മുദുള്‍ ഹസന്‍ ജോയിയും ലിറ്റൺ ദാസും ചേര്‍ന്ന് 82 റൺസ് നേടി ടീമിനെ 183/5 എന്ന നിലയിലേക്ക് എത്തിച്ചിട്ടുണ്ട്.

മഹമ്മുദുള്ള 80 റൺസും ലിറ്റൺ ദാസ് 41 റൺസും നേടിയാണ് ആതിഥേയര്‍ക്കായി ബംഗ്ലാദേശിന് വേണ്ടി ക്രീസിലുള്ളത്. 184 റൺസ് പിന്നിലായാണ് ബംഗ്ലാദേശ് ഇപ്പോളും നിലകൊള്ളുന്നത്.

2015ന് ശേഷം ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി!!! ബംഗ്ലാദേശിന് തലവേദന സൃഷ്ടിച്ച് സൈമൺ ഹാര്‍മ്മര്‍

ഡര്‍ബനിൽ രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ബംഗ്ലാദേശിന് തിരിച്ചടി. സൈമൺ ഹാര്‍മ്മര്‍ ടീമിന്റെ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ബംഗ്ലാദേശിന് നേടാനായത് 98 റൺസ് മാത്രമാണ്.

44 റൺസ് നേടിയ മഹമ്മുദുള്‍ ഹസന്‍ ജോയ് ആണ് ബംഗ്ലാദേശിന്റെ പ്രധാന സ്കോറര്‍. താരത്തിന് കൂട്ടായി ടാസ്കിന്‍ അഹമ്മദ് റൺ എടുക്കാതെ ക്രീസിലുണ്ട്. 38 റൺസ് നേടിയ നജ്മുള്‍ ഹൊസൈന്‍ ഷാന്റോയാണ് മറ്റൊരു പ്രധാന സ്കോറര്‍.

ഒരു ഘട്ടത്തിൽ 80/1 എന്ന നിലയിൽ മുന്നേറുകയായിരുന്ന ബംഗ്ലാദേശിനെ അടുത്തടുത്ത ഓവറുകളിൽ വിക്കറ്റുമായി ഹാര്‍മ്മര്‍ കുഴപ്പത്തിലാക്കുകയായിരുന്നു.

Exit mobile version