ദേശീയ സീനിയര്‍ വനിതാ ഹോക്കി ; രണ്ടാം മത്സരത്തിലും ഗോള്‍ മഴ പെയ്യിച്ച് എസ് എസ് ബിയും സാഗും

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

കൊല്ലം : ദേശീയ സീനിയര്‍ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പിലെ എച്ച് ഗ്രൂപ്പ് മത്സരങ്ങളില്‍ എസ് എസ് ബി(സശസ്ത്രസീമാബെല്‍)ക്കും സാഗി(സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഗുജറാത്ത്-ഹോക്കി അക്കാദമി)ക്കും തുടര്‍ച്ചയായ രണ്ടാം വിജയം. എസ് എസ് ബി(സശസ്ത്രസീമാബെല്‍) ഒന്നിനെതിരെ 16 ഗോളുകള്‍ക്ക് വിദര്‍ഭയെ തരിപ്പണമാക്കി. എസ് എസ് ബി നിരയില്‍ രഞ്ജിത മിന്‍ജ് അഞ്ച് ഗോളും പ്രീതി,കുല്ലു കുമുദിനി എന്നിവര്‍ ഹാട്രിക്കും നേടി. മനീഷ,പ്രീതി സിംഗ്, അന്‍ജിക, മാക്‌സിമ എക്ക, ബിജേദ ലോങ്ജം ദേവി എന്നിവര്‍ ഓരോ ഗോള്‍ വീതവും നേടി. വിദര്‍ഭയുടെ ആശ്വാസ ഗോള്‍ റോഷനി വിലാസ് മെന്‍ഡെയുടെ വകയായിരുന്നു. വിജയത്തോടെ പൂള്ില്‍ നിന്നും എസ് എസ് ബി ക്വാര്‍ട്ടര്‍ ഫൈനല്‍ സാധ്യത സജീവമാക്കി.

പൂളിലെ മറ്റൊരു മത്സരത്തില്‍ സാഗ് (സ്‌പോര്‍ട്‌സ് അതോറിറ്റിഓഫ് ഗുജറാത്ത്-ഹോക്കി അക്കാദമി) ഹിമാചലിനെ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് തകര്‍ത്തു. ശിവാങ്കി സോളങ്കി ഹാട്രിക്ക് നേടിയ മത്സരത്തില്‍ സാനിയ നൊറോണ, പ്രാചിപട്ടേല്‍,മൈത്രി റാം വാല, പരമേശ്വരി ഷാ എന്നിവര്‍ ഓരോ ഗോള്‍ വീതം സ്‌കോര്‍ ചെയ്തു. ഹിമാചല്‍ പ്രദേശിനായി പിങ്കി ആശ്വാസ ഗോള്‍ നേടി. തുടര്‍വിജയത്തോടെ സാഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ സാധ്യത നിലനിര്‍ത്തി. രണ്ടാം തോല്‍വിയോടെ ഹിമാചലും വിദര്‍ഭയും ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി.

28ന് നടക്കുന്ന ഗ്രൂപ്പ് എച്ചിലെ നിര്‍ണായക മത്സരത്തില്‍ സാഗ്-എസ് എസ് ബിയെ നേരിടും. വിജയികള്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടും. രണ്ട് മത്സരത്തില്‍ നിന്നും ആറ് ഗോളുകളുമായി എസ് എസ് ബിയുടെ സ്‌ട്രൈക്കര്‍ രഞ്ജിത മിന്‍ജാണ് ടൂര്‍ണമെന്റില്‍ ഇതേവരെയുള്ള മികച്ച ഗോള്‍ സ്‌കോറര്‍.5 ഗോളുകളുമായി എസ് എസ് ബിയുടെ തന്നെ സ്‌ട്രൈക്കര്‍ പ്രീതിയും സാഗിന്റെ ശിവാംഗി സോളങ്കിയും രണ്ടാമതുണ്ട്. നാളെ(തിങ്കളാഴ്ച)ടൂര്‍ണമെന്റില്‍ മൂന്ന് മത്സരങ്ങള്‍ നടക്കും.