ആഴ്സണൽ കുതിപ്പിന് സൗത്താംപ്ടണിൽ അന്ത്യം

na

Download the Fanport app now!
Appstore Badge
Google Play Badge 1

ആഴ്സണലിന്റെ അപരാജിത കുതിപ്പ് സൗത്താംപ്ടണിൽ അവസാനിച്ചു. പുതിയ പരിശീലകൻ റാൾഫ് ഹാസൻഹട്ടിലിന്റെ കീഴിൽ സൗത്താംപ്ടൻറെ ആദ്യ ജയമാണ് ഇത്. 3- 2 നാണ് ആവേശകരമായ മത്സരത്തിന് ഒടുവിൽ സൗത്താംപ്ടൻ ജയം സ്വന്തമാക്കിയത്.

സ്വപ്ന തുല്ല്യമായ തുടക്കമാണ് സൗത്താംപ്ടൻ നേടിയത്. ആഴ്സണൽ പ്രതിരോധത്തിൽ ഉള്ള പിഴവുകൾ പരമാവധി മുതലെടുത്ത അവർക്ക് 17 ആം മിനുട്ടിൽ ലീഡ് നേടാനായി. ടാർഗേറ്റ്ന്റെ പാസിൽ നിന്ന് ഡാനി ഇങ്‌സ് ആണ് ലീഡ് നേടിയത്. പക്ഷെ മികിതാര്യനിലൂടെ 28 ആം മിനുട്ടിൽ തന്നെ ആഴ്സണൽ തിരിച്ചടിച്ചു. പക്ഷെ ആദ്യ പകുതിക്ക് പിരിയും മുൻപേ തന്നെ സൗത്താംപ്ടൻ ലീഡ് പുനഃസ്ഥാപിച്ചു. ഇത്തവണയും ഇങ്‌സ് തന്നെയാണ് ഗോൾ നേടിയത്.

പരിക്കേറ്റ ബെല്ലറിന് പകരം ലകസെറ്റിനെ ഉൾപ്പെടുത്തിയാണ് ആഴ്സണൽ രണ്ടാം പകുതിയിൽ ഇറങ്ങിയത്. ഈ മാറ്റം 53 ആം മിനുട്ടിൽ ഫലം ചെയ്തു. ലകസറ്റ് ഒരുക്കിയ അവസരത്തിൽ നിന്ന് മികിതാര്യൻ തന്നെയാണ് ഗോൾ നേടിയത്. പിന്നീടും ഇരു ടീമുകൾക്കും അവസരം ലഭിച്ചെങ്കിലും അവസാന ചിരി സൗത്താംപ്ടന്റേത് ആയിരുന്നു. 85 ആം മിനുട്ടിൽ ഷെയിൻ ലോങ് ഒരുക്കിയ അവസരം മുതലാക്കി ചാർളി ഓസ്റ്റിൻ അവരുടെ വിജയ ഗോൾ സ്വന്തമാക്കി.