വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ ഒഡീഷ പരിശീലകൻ പുറത്ത്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഒഡീഷ എഫ് സി അവരുടെ പരിശീലകനായ സ്റ്റുവർട് ബാക്സ്റ്ററെ പുറത്താക്കി. ഇന്നലെ ജംഷദ്പൂരിനെതിരായ മത്സര ശേഷം ഒഡീഷ പരിശീലകൻ സ്റ്റുവർട് ബാക്സ്റ്റർ നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു. ഇതു കണക്കിൽ എടുത്താണ് പുറത്താക്കാനുള്ള തീരുമാനം. ലീഗിൽ അവസാന സ്ഥാനത്താണ് ഒഡീഷ ഉള്ളത് എന്നതും ബാക്സ്റ്ററിന് എതിരായി.

ഇന്നലെ പെനാൾട്ടി ലഭിക്കാത്തതിന് ക്ഷുഭിതനായ ബാക്സ്റ്റർ തന്റെ കളിക്കാർ ബലാത്സംഗം ചെയ്യപ്പെട്ടാലോ അവർ ആരെയെങ്കിലും ബലാത്സംഗം ചെയ്താലോ മാത്രമെ പെനാൾട്ടി കിട്ടാൻ സാധ്യതയുള്ളൂ എന്ന പ്രസ്താവന നടത്തിയിരുന്നു. ഇത് റേപ് ജോക്കുകളുടെ നിലവാരത്തിൽ വരുന്ന പ്രസ്താവന ആണെന്ന് ഉടൻ തന്നെ അദ്ദേഹത്തിനെതിരെ വിമർശനം ഉയർന്നിരുന്നു. ഇതിനെ തുടർന്ന് ക്ലബ് ഔദ്യോഗികമായി മാപ്പു പറഞ്ഞ് രംഗത്ത് എത്തിയിരുന്നു. കോച്ച് പറഞ്ഞത് ക്ലബിന്റെ വാക്കുകൾ അല്ല എന്നും ക്ലബ് പറഞ്ഞിരുന്നു. ഇനി സീസൺ അവസാനം വരെ സഹ പരിശീലകൻ ആയിരിക്കും ഇനി ഒഡീഷയെ നയിക്കുന്നത്.