97 മത്തെ മിനിറ്റിൽ അർജന്റീനയെ അവസാന എട്ടിൽ എത്തിച്ച എമി മാർട്ടിനസ് സേവ്!!!

Wasim Akram

Img 20221204 Wa0253
Download the Fanport app now!
Appstore Badge
Google Play Badge 1

തങ്ങളുടെ പ്രീ ക്വാർട്ടർ മത്സരത്തിൽ പൂർണ ആധിപത്യം പുലർത്തി 2 ഗോളുകൾ നേടി എങ്കിലും അവസാന നിമിഷങ്ങളിൽ അർജന്റീനക്ക് ഓസ്‌ട്രേലിയക്ക് എതിരെ കടുത്ത വെല്ലുവിളി തന്നെയാണ് നേരിടേണ്ടി വന്നത്. അത് വരെ ഒന്നും ചെയ്യാനില്ലാത്ത അർജന്റീന ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനസിന്റെ വലയിലേക്ക് നിർഭാഗ്യം കൊണ്ട് എൻസോ ഫെർണാണ്ടസിന്റെ സെൽഫ് ഗോൾ പിറന്നതോടെ ഓസ്‌ട്രേലിയക്ക് ആവേശമായി. തൊട്ടു പിന്നാലെ ലിസാൻഡ്രോ മാർട്ടിനസിന്റെ അവിശ്വസനീയ ബ്ലോക്ക് സമനില ഗോൾ തടയുന്നതും കണ്ടു.

ഗോൾ വഴങ്ങിയ ശേഷം അപാരമായി കളിക്കുന്ന അർജന്റീനയെ ആണ് പിന്നീട് കണ്ടത്. കൂടുതൽ തുറന്നു കിട്ടിയ ഓസ്‌ട്രേലിയൻ പോസ്റ്റിലേക്ക് മെസ്സിയുടെ നേതൃത്വത്തിൽ അർജന്റീന ആക്രമണങ്ങൾ അഴിച്ചു വിട്ടു. എന്നാൽ മെസ്സി ഒരുക്കി നൽകിയ മൂന്നു സുവർണ അവസരങ്ങൾ പകരക്കാരനായി ഇറങ്ങിയ ലൗടാര മാർട്ടിനസ് പാഴാക്കുന്നത് അവിശ്വസനീയ കാഴ്ച ആയിരുന്നു. ഇടക്ക് മെസ്സിയുടെ ഷോട്ട് ബാറിന് മുകളിലൂടെയും പോയി. ഇതോടെ ഓസ്‌ട്രേലിയ സമനില കണ്ടത്താനുള്ള സൂചനയാണോ ഇതെന്ന് അർജന്റീന ആരാധകർ സംശയിച്ചു. മത്സരത്തിന്റെ ഇഞ്ച്വറി സമയത്തെ അവസാന നിമിഷം 97 മത്തെ മിനിറ്റിൽ ഓസ്‌ട്രേലിയക്ക് ലഭിച്ചത് സുവർണ അവസരം തന്നെ ആയിരുന്നു.

എമി മാർട്ടിനസ്

പകരക്കാരനായി ഇറങ്ങിയ ഗരങ് ഗുവോൾ ഗോൾ കീപ്പർ മാത്രം മുന്നിൽ നിൽക്കെ ലഭിച്ച ക്രോസിൽ നിന്നു മികച്ച ഷോട്ട് ആണ് ഉതിർത്തത്. എന്നാൽ മത്സരത്തിൽ നേരിട്ട ആദ്യ വെല്ലുവിളി അവിശ്വസനീയം ആയി എമി മാർട്ടിനസ് ശാന്തത കൈവിടാതെ രക്ഷിക്കുന്നത് ആണ് അവിടെ ലോകം കണ്ടത്. പന്ത് എമി മാർട്ടിനസ് സേവ് ചെയ്ത ശേഷം നിലത്ത് കിടന്ന മാർട്ടിനസിനെ അർജന്റീന താരങ്ങൾ കിടന്നു കെട്ടിപ്പിടിച്ച രംഗത്തിൽ ഈ സേവ് എത്രത്തോളം പ്രധാനപ്പെട്ടത് ആണെന്ന് ഉണ്ടായിരുന്നു. ടൂർണമെന്റിൽ ആദ്യ മത്സരത്തിലെ വലിയ തിരിച്ചടിക്ക് ശേഷം മാർട്ടിനസും അർജന്റീന പ്രതിരോധവും അവസരത്തിനു ഒത്ത് ഉണരുന്ന കാഴ്‌ചയാണ്‌ കാണുന്നത്. ഇന്ന് 97 മത്തെ മിനിറ്റിൽ എമി മാർട്ടിനസിന്റെ സേവ് ആണ് അർജന്റീനയുടെ പ്രീ ക്വാർട്ടർ ജയം ഉറപ്പിച്ചത്.