36 വർഷങ്ങൾക്ക് ശേഷം ലോകകപ്പ് കളിക്കാൻ കാനഡ, സുവർണ തലമുറയുടെ അവസാന ലോകകപ്പിന് ബെൽജിയം

Wasim Akram

Fb Img 1669151238934 01
Download the Fanport app now!
Appstore Badge
Google Play Badge 1

ഖത്തർ ലോകകപ്പ് ഗ്രൂപ്പ് എഫിൽ ബെൽജിയം കാനഡ പോരാട്ടം. നീണ്ട 36 വർഷങ്ങൾക്ക് ശേഷം 1986 നു ശേഷം ഇത് ആദ്യമായാണ് കാനഡ ലോകകപ്പ് കളിക്കാൻ എത്തുന്നത്. ചരിത്രത്തിൽ ഇത് ആദ്യമായാണ് ലോകകപ്പിൽ ബെൽജിയം കാനഡയെ നേരിടുന്നത്. മുമ്പ് ഒരിക്കൽ സൗഹൃദ മത്സരത്തിൽ ഏറ്റുമുട്ടിയപ്പോൾ ബെൽജിയം ആണ് ജയം കണ്ടത്. തങ്ങളുടെ സുവർണ തലമുറയും അവസാന ലോകകപ്പ് ആണ് ബെൽജിയത്തിന് ചിലപ്പോൾ ഇത്. കഴിഞ്ഞ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടി മൂന്നാം സ്ഥാനക്കാർ ആയ അവർക്ക് ഇത്തവണ എങ്കിലും റോബർട്ടോ മാർട്ടിനസിന് കീഴിൽ അത്ഭുതം കാണിക്കാൻ ആവും എന്ന പ്രതീക്ഷയുണ്ട്. പ്രതിരോധത്തിൽ പ്രായം ബെൽജിയത്തെ തളർത്തുന്നുണ്ട്. കോർട്ടോയിസിന് മുന്നിൽ ആൾഡർവിയറൾഡ്, വെർത്തോങൻ എല്ലാവർക്കും പ്രായമായി. ഡെന്റോക്കർ അതിനാൽ തന്നെ അവരുടെ പ്രതിരോധത്തിൽ ഇറങ്ങിയേക്കും.

വിങ് ബാക്ക് ആയി മുനയിയർ, കരാസ്‌കോ എന്നിവർ തിളങ്ങേണ്ടത് അവർക്ക് ആവശ്യമാണ്. മധ്യനിരയിൽ ടിലമൻസ്, വിറ്റ്സൽ എന്നിവർ ഇറങ്ങുമ്പോൾ മുന്നേറ്റത്തിൽ അവസരങ്ങൾ സൃഷ്ടിച്ചും ഗോൾ അടിച്ചും ഡി ബ്രിയുനെ, ഏദൻ ഹസാർഡ് എന്നിവർ ഉണ്ടാവും. ബെൽജിയത്തിന്റെ പ്രധാന എഞ്ചിൻ ആയി വർഷങ്ങളായി കളിക്കുന്ന ഇവർക്ക് വലിയ സഹായം ആവും ഉഗ്രൻ ഫോമിലുള്ള ബ്രൈറ്റണിന്റെ ട്രൊസാർഡിൽ നിന്നു ലഭിക്കുക. മുന്നേറ്റത്തിൽ റോമലു ലുക്കാക്കു പരിക്ക് മൂലം കളിക്കില്ല എന്നത് ബെൽജിയത്തിന് തിരിച്ചടി തന്നെയാണ്. ബാത്ഷുവായിയെ ഉപയോഗിച്ച് ഈ കുറവ് നികത്താൻ ആവും ബെൽജിയം ശ്രമം. അതേസമയം തങ്ങളുടെ സുവർണ തലമുറ യുവതാരങ്ങളുമായും ആണ് കാനഡ എത്തുന്നത്.

1986 ൽ ഒരേ തവണ ലോകകപ്പ് കളിച്ചപ്പോൾ ഒരു ഗോൾ പോലും നേടാൻ ആവാത്ത അവരെ സംബന്ധിച്ചിടത്തോളം ഈ ലോകകപ്പ് ആ റെക്കോർഡ് തിരുത്താനുള്ള വേദിയാണ്. മധ്യനിരയിലേക്ക് കയറി മുന്നേറ്റത്തെ സഹായിച്ചു കളിക്കുന്ന ബയേണിന്റെ അൽഫോൺസോ ഡേവിസ്, ലില്ലെ മുന്നേറ്റതാരം ജോനാഥൻ ഡേവിഡ്, സെയിൽ ലാറിൻ എന്നിവർ ആണ് കാനഡയുടെ പ്രധാന കരുത്ത്. തങ്ങളുടെ മേഖലയിൽ നിന്ന് ഒന്നാമത് ആയി ലോകകപ്പ് യോഗ്യത നേടിയ കാനഡ അവിടെ ഏറ്റവും കൂടുതൽ ഗോൾ നേടുകയും ഏറ്റവും കുറവ് ഗോൾ വഴങ്ങുകയും ചെയ്‌ത ടീം ആയിരുന്നു. മുമ്പ് വനിത ടീമുകളും ആയി ലോകകപ്പിന് എത്തിയ പരിശീലകൻ ജോൺ ഹെർഡ്മാനു കീഴിൽ ആണ് കാനഡ ഇറങ്ങുക. ഇന്ന് അർധരാത്രി ഇന്ത്യൻ സമയം 12.30 അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ ആണ് ഈ മത്സരം നടക്കുക.