ഭാഗ്യത്തിന്റെ തുണയോട് കൂടി പൊരുതി നിന്ന് ലങ്കന്‍ നായകന്‍, പുറത്താകാതെ നേടിയത് 52 റണ്‍സ്

Sayooj

Download the Fanport app now!
Appstore Badge
Google Play Badge 1

ഓപ്പണറായി ഇറങ്ങി ടീം 29.2 ഓവറില്‍ ഓള്‍ഔട്ട് ആകുമ്പോളും ഒരറ്റത്ത് പിടിച്ച് നില്‍ക്കുവാന്‍ ലങ്കന്‍ നായകനായെങ്കിലും മറുവശത്ത് വിക്കറ്റുകള്‍ തുടരെ വീണത് ലങ്കയ്ക്ക് തിരിച്ചടിയായി. ശ്രീലങ്കയ്ക്ക് വേണ്ടി ഇന്നിംഗ്സ് തീരുന്നത് വരെ ക്രീസില്‍ നിന്ന ദിമുതിനു മത്സരത്തില്‍ രണ്ട് അവസരങ്ങളാണ് ലഭിച്ചത്. ഇന്നിംഗ്സിന്റെ തുടക്കത്തില്‍ ട്രെന്റ് ബോള്‍ട്ടിന്റെ ഓവറില്‍ പന്ത് വിക്കറ്റില്‍ ഇടിച്ചുവെങ്കിലും ബെയിലുകള്‍ തെറിക്കാത്തതിനാല്‍ ദിമുത് രക്ഷപ്പെടുകയായിരുന്നു.

രണ്ടാമത്തെ അവസരം ഇന്നിംഗ്സ് അവസാനിക്കുന്നതിനു തൊട്ട് മുമ്പായിരുന്നു ഫെര്‍ഗൂസണിന്റെ പന്തില്‍ മിച്ചല്‍ സാന്റനര്‍ ഡൈവിംഗ് ക്യാച്ച് പൂര്‍ത്തിയാക്കിയെങ്കിലും ടിവി അമ്പയറുടെ സഹായത്തോടെ താരം പുറത്തല്ലെന്ന് വിധിയ്ക്കുകയായിരുന്നുവെങ്കിലും അടുത്ത പന്തില്‍ തന്നെ മലിംഗ പുറത്തായതോടെ ലങ്കയുടെ ഇന്നിംഗ്സ് അവസാനിക്കുകയായിരുന്നു.

84 പന്തുകള്‍ നേരിട്ട ദിമുത് കരുണാരത്നേ 4 ഫോറാണ് തന്റെ ഇന്നിംഗ്സില്‍ നേടിയത്.