ലിസ്റ്റ് എ ക്രിക്കറ്റില്‍ ഏറ്റവും അധികം തവണ “ബാറ്റ് കാരി”ചെയ്ത താരമായി ദിമുത് കരുണാരത്നേ

Sayooj

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് ന്യൂസിലാണ്ടിനെതിരെയുള്ള ലോകകപ്പ് മത്സരത്തില്‍ ശ്രീലങ്കന്‍ നിരയില്‍ അഭിമാനപൂര്‍വ്വമായ പ്രകടനം പുറത്തെടുത്തത് ശ്രീലങ്കന്‍ നായകന്‍ ദിമുത് കരുണാരത്നേ മാത്രമാണ്. ടീം 29.2 ഓവറില്‍ 136 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ ലങ്കന്‍ നായകന്‍ 52 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയായിരുന്നു. ലിസ്റ്റ് എ ക്രിക്കറ്റില്‍ ഏറ്റവും അധികം തവണ ബാറ്റ് കാരി ചെയ്ത താരമെന്ന ബഹുമതി ഇതോടെ ലങ്കയുടെ നായകനെ തേടിയെത്തി. മുദ്ദാസര്‍ നാസറും ഗ്രാന്റ് ഫ്ലവറിനൊപ്പമായിരുന്നു ഇന്നത്തെ ഇന്നിംഗ്സ് വരെ ദിമുത് കരുണാരത്നേയുടെ സ്ഥാനം.

ഇത് മൂന്നാം തവണയാണ് ദിമുത് കരുണാരത്നേ ലിസ്റ്റ് എ ക്രിക്കറ്റില്‍ ഇത്തരം ഇന്നിംഗ്സ് പുറത്തെടുക്കുന്നത്. 2017ലും 2019ലും കാന്‍ഡിയ്ക്ക് വേണ്ടി താരം സമാനമായി രീതിയില്‍ ബാറ്റ് വീശിയിട്ടുണ്ട്. ലോകകപ്പിലും ഈ നേട്ടം സ്വന്തമാക്കുന്ന വെറും രണ്ടാമത്തെ താരമാണ് കരുണാരത്നേ. 1999ല്‍ വിന്‍ഡീസ് താരം റിഡ്‍ലി ജേക്കബ്സ് ആണ് സമാനമായി രീതിയില്‍ തന്റെ ഇന്നിംഗ്സ് മുന്നോട്ട് നയിച്ചത്. അന്ന് ഓസ്ട്രേലിയയ്ക്കെതിരെ ജേക്കബ്സ് 49 റണ്‍സ് നേടി പുറത്താകാതെ നില്‍ക്കുകായയിരുന്നു.