കോഹ്‍ലിയുടെയും വില്യംസണിന്റെയും ക്യാപ്റ്റൻസിയുടെ പരീക്ഷണമായിരിക്കും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യന്‍ നായകൻ വിരാട് കോഹ്‍ലിയുടെയും ന്യൂസിലാണ്ട് നായകൻ കെയിൻ വില്യംസണിന്റെയും ക്യാപ്റ്റൻസിയുടെ പരീക്ഷണമായിരിക്കും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലെന്ന് പറഞ്ഞ് മുന്‍ ന്യൂസിലാണ്ട് കോച്ചും ആര്‍സിബിയുടെ ക്രിക്കറ്റ് ഡയറക്ടറുമായ മൈക്ക് ഹെസ്സൺ. 2000ൽ ഇന്ത്യയെ പരാജയപ്പെടുത്തി ചാമ്പ്യൻസ് ട്രോഫി വിജയിച്ചതാണ് ന്യൂസിലാണ്ടിന്റെ ഏറ്റവും മികച്ച പ്രകടനം. 2015, 2019 ലോകകപ്പുകളിൽ ഫൈനലിൽ കടന്നുവെങ്കിലും തോല്‍വിയായിരുന്നു ഇരു മത്സരങ്ങളിലും ടീമിന് ഏറ്റു വാങ്ങേണ്ടി വന്നത്.

ഒരു പ്രധാന കിരീടം നേടുവാനുള്ള ന്യൂസിലാണ്ടിന്റെ അവസരം ആണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ. ഇരു താരങ്ങള്‍ക്കുമൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണ് മൈക്കൽ ഹെസ്സൺ. ഇരുവരുംം മികച്ച നായകന്മാരാണെങ്കിലും വ്യത്യസ്തമായ ക്യാപ്റ്റൻസി ശൈലിയാണ് ഇരുവരുടെയും എന്ന് ഹെസ്സൺ പറ‍ഞ്ഞു.

ഈ രണ്ട് ശൈലികളുടെയും പരീക്ഷണമായിരിക്കും ഡബ്ല്യുടിസി ഫൈനലെന്ന് ഹെസ്സൺ വ്യക്തമാക്കി. വിക്കറ്റ് ഓരോ ദിവസവും മാറുമ്പോൾ ഇരുവരുടെയും ക്യാപ്റ്റൻസിയില്‍ വരുത്തുന്ന മാറ്റങ്ങൾ കാണുവാൻ രസമായിരിക്കുമെന്നും ഹെസ്സൺ സൂചിപ്പിച്ചു.