തനിക്ക് ലഭിച്ച ആ സ്വീകരണം താന്‍ ഒരിക്കലും മറക്കില്ല – ഷഫാലി വര്‍മ്മ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് മിന്നും പ്രകടനം നല്‍കിയ താരമാണ് ഷഫാലി വര്‍മ്മ. ഷഫാലിയുടെ ഓപ്പണിംഗ് സ്ഥാനത്തെ വെടിക്കെട്ട് പ്രകടനത്തിന്റെ ബലത്തില്‍ അനായാസം സെമിയിലേക്ക് കടന്ന ഇന്ത്യ സെമിയില്‍ മഴ നിയമത്തിന്റെ ബലത്തില്‍ മുന്നോട്ട് നീങ്ങിയെങ്കിലും ഫൈനലില്‍ ഓസ്ട്രേലിയയോട് തോല്‍വിയേറ്റ് വാങ്ങുകയായിരുന്നു. മത്സരത്തില്‍ ഷഫാലി വേഗം പുറത്തായതും ഇന്ത്യയ്ക്ക് തിരിച്ചടിയായി.

5 ഇന്നിംഗ്സില്‍ നിന്ന് 1633 റണ്‍സ് നേടിയ ഷഫാലിയുടെ മികവില്‍ ഇന്ത്യ അപരാജിതരായാണ് ഫൈനലിലേക്ക് എത്തിയത്. വെറും 17 വയസ്സില്‍ താഴെ മാത്രം പ്രായമുള്ള താരം ഓപ്പണിംഗില്‍ ഇറങ്ങി അടിച്ച് തകര്‍ക്കുകയാണ് പതിവ്. ലോകകപ്പ് കഴിഞ്ഞ് തന്റെ പട്ടണമായ ഹരിയാനയിലെ റോഹ്ടക്കില്‍ എത്തിയ താരത്തിന്റെ ലഭിച്ച സ്വീകരണം താന്‍ ഒരിക്കലും മറക്കില്ലെന്നാണ് ഷഫാലി പറഞ്ഞത്.

താനൊരു സ്വപ്നത്തിലെന്ന പോലെയാണ് ആ കാഴ്ചകളെ കാണുന്നതെന്ന് തനിക്ക് ലഭിച്ച വമ്പന്‍ സ്വീകരണത്തെ ഓര്‍ത്തെടുത്ത് താരം അഭിപ്രായപ്പെട്ടു. പാട്ടും ഡാന്‍സും ധോലിന്റെ ശബ്ദവുമെല്ലാമായി ഒരു ആഘോഷാന്തരീക്ഷമായിരുന്നു. ലോകത്ത് എല്ലാവര്‍ക്കും ലഭിയ്ക്കുന്ന ഭാഗ്യമല്ല ഒരു ലോകകപ്പ് ഫൈനല്‍ കളിക്കുക എന്നത്. ഈ ചെറിയ പ്രായത്തില്‍ മികച്ച ഒരു പറ്റം ക്രിക്കറ്റര്‍മാര്‍ക്കൊപ്പം തനിക്ക് അതിന് സാധിച്ചുവെന്നത് വലിയ കാര്യമായി കാണുന്നുവെന്ന് ഷഫാലി പറഞ്ഞു.