ലോകകപ്പ് ഫൈനലിൽ ഇന്ത്യയോട് ശ്രീലങ്ക മനഃപൂർവം തോറ്റുകൊടുത്തതാണെന്ന് മുൻ ശ്രീലങ്കൻ കായിക മന്ത്രി

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

2011ലെ ഏകദിന ലോകകപ്പ് ഫൈനലിൽ ശ്രീലങ്ക ഇന്ത്യയോട് മനഃപൂർവം തോറ്റുകൊടുക്കുകയായിരുന്നെന്ന് മുൻ ശ്രീലങ്കൻ കായിക മന്ത്രി മാഹിൻദാനന്ദ അലുതഗമഗേ. 2010 മുതൽ 2015 വരെ മാഹിൻദാനന്ദ അലുതഗമഗേയായിരുന്നു ശ്രീലങ്കയുടെ കായിക മന്ത്രി.

ആ സമയത്ത് മത്സരത്തിൽ നടന്ന വാതുവെപ്പ് പുറത്തുപറയാൻ താൻ തയ്യാറായിരുന്നില്ലെന്നും മുൻ ശ്രീലങ്കൻ കായിക മന്ത്രി പറഞ്ഞു. ഇതിൽ താരങ്ങൾ ഉൾപെട്ടിട്ടില്ലെന്നും എന്നാൽ ടീമിലെ ചില വിഭാഗങ്ങൾ ഇതിന് പിന്തുണ നൽകിയിരുന്നെനും മുൻ കായിക മന്ത്രി പറഞ്ഞു. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യ 6 വിക്കറ്റിന് ശ്രീലങ്കയെ തോൽപ്പിച്ചാണ് ലോക കിരീടം നേടിയത്.

അന്ന് മത്സരത്തിന്റെ കമന്റേറ്ററായി സ്റ്റേഡിയത്തിൽ ഉണ്ടായിരുന്ന മുൻ ക്യാപ്റ്റൻ അർജുന രണതുംഗെ 2017ൽ തന്നെ ഈ ആരോപണവുമായി രംഗത്ത് വന്നിരുന്നു. ഇതിനെ പറ്റി കൂടുതൽ അന്വേഷണം വേണമെന്നാണ് അന്ന് രണതുംഗെ ആവശ്യപ്പെട്ടത്.