ലഞ്ചിന് തൊട്ട് മുമ്പ് സൗത്തിയുടെ ഇരട്ട പ്രഹരം, ശ്രീലങ്കയുടെ നില പരുങ്ങലില്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

65 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ദിമുത് കരുണാരത്നയേയും റണ്ണൊന്നുമെടുക്കാതെ നിരോഷന്‍ ഡിക്ക്വല്ലയെയും ഒരേ ഓവറില്‍ ടിം സൗത്തി പുറത്താക്കിയപ്പോള്‍ 130/4 എന്ന നിലയില്‍ നിന്ന് 130/6 എന്ന നിലയിലേക്ക് വീണ് ശ്രീലങ്ക. ലഞ്ചിന് ടീമുകള്‍ പിരിയുന്നതിന് തൊട്ട് മുമ്പാണ് ലങ്കയ്ക്ക് ഈ തിരിച്ചടി നേരിടേണ്ടി വന്നത്. ലഞ്ചിന് പിരിയുമ്പോള്‍ ശ്രീലങ്ക 144/6 എന്ന നിലയിലാണ്.

നേരത്തെ ട്രെന്റ് ബോള്‍ട്ട് രണ്ട് വിക്കറ്റുകള്‍ നേടി തലേ ദിവസത്തെ സ്കോറില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ആഞ്ചലോ മാത്യൂസിനെ പുറത്താക്കി. ഏതാനും പന്തുകള്‍ക്ക് ശേഷം കുശല്‍ പെരേരയെയും അതേ ഓവറില്‍ പൂജ്യത്തിന് ബോള്‍ട്ട് പുറത്താക്കിയപ്പോള്‍ 93/2 എന്ന നിലയില്‍ നിന്ന് 93/4 എന്ന നിലയിലേക്ക് ശ്രീലങ്ക വീണു.

ധനന്‍ജയ ഡിസില്‍വയിലാണ് ലങ്കയുടെ ഇപ്പോളത്തെ അവസാന പ്രതീക്ഷ. 32 റണ്‍സാണ് ധനന്‍ജയ ഡിസില്‍വ നേടിയിരിക്കുന്നത്.കൂട്ടിന് അഞ്ച് റണ്‍സുമായി ദില്‍രുവന്‍ പെരേരയും ഉണ്ട്.