സ്മിത്ത് നയിച്ചു, എംസിജിയില്‍ മികച്ച നിലയില്‍ ഓസ്ട്രേലിയ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

മെല്‍ബേണില്‍ ഇന്നാരംഭിച്ച രണ്ടാം ടെസ്റ്റില്‍ ന്യൂസിലാണ്ടിനെതിരെ 4 വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സ് നേടി ഓസ്ട്രേലിയ. ആദ്യ ഓവറില്‍ ജോ ബേണ്‍സിനെ ട്രെന്റ് ബോള്‍ട്ട് പുറത്താക്കിയ ശേഷം ഡേവിഡ് വാര്‍ണര്‍-മാര്‍നസ് ലാബൂഷാനെ കൂട്ടുകെട്ട് 60 റണ്‍സ് രണ്ടാം വിക്കറ്റില്‍ നേടി ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു. 41 റണ്‍സ് നേടിയ വാര്‍ണറെ വാഗ്നര്‍ പുറത്താക്കുകയായിരുന്നു.

പിന്നീട് സ്മിത്ത് ലാബൂഷാനെയ്ക്ക് കൂട്ടായി എത്തി മൂന്നാം വിക്കറ്റില്‍ 83 റണ്‍സ് കൂടി നേടി. കോളിന്‍ ഡി ഗ്രാന്‍ഡോമിനാണ് 63 റണ്‍സ് നേടിയ ലാബൂഷാനെയുടെ വിക്കറ്റ്. 72 റണ്‍സ് സ്മിത്ത്-മാത്യു വെയ്ഡ് കൂട്ടുകെട്ട് നാലാം വിക്കറ്റില്‍ നേടിയപ്പോള്‍ ഗ്രാന്‍ഡോം 38 റണ്‍സ് നേടിയ വെയ്ഡിനെ പുറത്താക്കി.

തുടര്‍ന്ന് അപരാജിതമായ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ സ്മിത്തും ട്രാവിസ് ഹെഡും ചേര്‍ന്ന് ഓസ്ട്രേലിയയെ ഒന്നാം ദിവസം കൂടുതല്‍ വിക്കറ്റ് നഷ്ടമില്ലാതെ മുന്നോട്ട് നയിച്ചു. 41 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയിട്ടുള്ളത്. സ്മിത്ത് 77 റണ്‍സും ഹെഡ് 25 റണ്‍സുമാണ് നേടിയിരിക്കുന്നത്.