റണ്ണടിച്ച് കൂട്ടി റോയിയും സാള്‍ട്ടും, ഇംഗ്ലണ്ടിന് രണ്ടാം വിജയം

Sports Correspondent

Philipsalt
Download the Fanport app now!
Appstore Badge
Google Play Badge 1

നെതര്‍ലാണ്ട്സിനെതിരെ രണ്ടാം ഏകദിനത്തിലും വിജയം നേടി ഇംഗ്ലണ്ട്. 41 ഓവറായി മഴ കാരണം ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ 7 വിക്കറ്റ് നഷ്ടത്തിൽ 235 റൺസാണ് നേടിയത്. ലക്ഷ്യം ഇംഗ്ലണ്ട് 36.1 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ മറികടന്ന് പരമ്പരയിൽ 2-0ന് മുന്നിലെത്തി.

Jasonroy

ഓപ്പണര്‍മാരായ ജേസൺ റോയിയും ഫിലിപ്പ് സാള്‍ട്ടും മികച്ച രീതിയിൽ ബാറ്റ് വീശിയപ്പോള്‍ ഒന്നാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് 139 റൺസാണ് നേടിയത്. 73 റൺസ് നേടിയ ജേസം റോയി ആണ് ആദ്യം പുറത്തായത്. 77 റൺസ് നേടി ഫിലിപ്പ് സാള്‍ട്ടും പുറത്തായപ്പോള്‍ ഇരുവരെയും പുറത്താക്കിയത് ആര്യന്‍ ദത്ത് ആയിരുന്നു.

മോയിന്‍ അലിയും ദാവിദ് മലനും ചേര്‍ന്ന് അഞ്ചാം വിക്കറ്റിൽ അപരാജിതരായി നിന്ന് 62 റൺസ് കൂടി നേടിയാണ് ഇംഗ്ലണ്ടിന്റെ വിജയം എളുപ്പമാക്കിയത് മോയിന്‍ അലി 42 റൺസും ദാവിദ് മലന്‍ 36 റൺസുമാണ് നേടിയത്.

78 റൺസ് നേടിയ സ്കോട്ട് എഡ്വേര്‍ഡ്സ് ആണ് നെതര്‍ലാണ്ട്സിനായി ടോപ് സ്കോറര്‍ ആയത്. ബാസ് ഡി ലീഡ് 34 റൺസും വാന്‍ ബീക് 30 റൺസും നേടി പുറത്താകാതെ നിന്നു. 7 വിക്കറ്റ് നഷ്ടത്തിൽ 235 റൺസാണ് 41 ഓവറിൽ നെതര്‍ലാണ്ട്സ് നേടിയത്. ഇംഗ്ലണ്ടിനായി ഡേവിഡ് വില്ലിയും ആദിൽ റഷീദും രണ്ട് വീതം വിക്കറ്റ് നേടി.