മുഹമ്മദ് അമീറിന്റെ റിട്ടയര്‍മെന്റ് പാക്കിസ്ഥാന്‍ ക്രിക്കറ്റിന്റെ പ്രതിച്ഛായയെ ബാധിക്കും

Sports Correspondent

പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം മുഹമ്മദ് അമീര്‍ അടുത്തിടെയാണ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. ടീം മാനേജ്മെന്റിന്റ് മാനസ്സിക സമ്മര്‍ദ്ദം സൃഷ്ടിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് താരം റിട്ടയര്‍ ചെയ്തത്. താരത്തിന്റെ ഈ തീരുമാനം പാക്കിസ്ഥാന്‍ ക്രിക്കറ്റിന്റെ ഇമേജിനെ ബാധിക്കുമെന്നാണ് മുന്‍ ക്യാപ്റ്റനും സെലക്ടറുമായിരുന്ന ഇന്‍സമാം ഉള്‍ ഹക്ക് പറയുന്നത്. തന്റെ 28ാം വയസ്സിലാണ് താരം ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

മുഖ്യ കോച്ച് മിസ്ബ ഉള്‍ ഹക്ക്, ബൗളിംഗ് കോച്ച് വഖാര്‍ യൂനിസ് എന്നിവരാണ് തന്റെ റിട്ടയര്‍മെന്റിന് പിന്നിലെന്നാണ് അമീര്‍ വ്യക്തമാക്കിയത്. അമീര്‍ ഇത്തരത്തില്‍ വിരമിക്കല്‍ തീരുമാനിച്ചതിന് മുമ്പ് ഒരു വട്ടം പാക്കിസ്ഥാന്‍ ബോര്‍ഡുമായി സംസാരിക്കണമായിരുന്നവെന്നും ഇന്‍സമാം ഉള്‍ ഹക്ക് സൂചിപ്പിച്ചു.

ഇനി ഇത്തരം സാഹചര്യങ്ങള്‍ ഇനി ഉണ്ടാകരുതെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഇന്‍സമാം വ്യക്തമാക്കി.