CricketFeatured

ഇന്ത്യാ-പാക് സംഘർഷ ഭീതി നിലനിൽക്കെയും ഐപിഎൽ 2025 ഷെഡ്യൂൾ പ്രകാരം തുടരും



ന്യൂഡൽഹി: ഇന്ത്യും പാകിസ്ഥാനും തമ്മിലുള്ള സംഘർഷ സാഹചര്യത്തിലും ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2025 ഷെഡ്യൂൾ പ്രകാരം തന്നെ മുന്നോട്ട് പോകുമെന്ന് ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു. ഇതുവരെ 74 മത്സരങ്ങളിൽ 56 എണ്ണം പൂർത്തിയായി. ഫൈനൽ ഉൾപ്പെടെ 14 മത്സരങ്ങൾ അടുത്ത മൂന്നാഴ്ചയ്ക്കുള്ളിൽ നടക്കും. മെയ് 25ന് കൊൽക്കത്തയിലാണ് ഫൈനൽ.

Picsart 25 05 06 23 45 33 880


ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെത്തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം വർധിച്ച പശ്ചാത്തലത്തിലാണ് ഈ തീരുമാനം. ഇതിന് മറുപടിയായി ഇന്ത്യ ‘ഓപ്പറേഷൻ സിന്ദൂർ’ ഇന്നലെ നടത്തി. പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകര ക്യാമ്പുകൾ ലക്ഷ്യമിട്ടുള്ളതായിരുന്നു ഇത്. ലഷ്കർ-ഇ-തൊയ്ബയുടെ മറവിൽ പ്രവർത്തിക്കുന്ന ദി റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) ആണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്.


ദേശീയ സുരക്ഷയുടെയും രാജ്യത്തോടുള്ള ഐക്യദാർഢ്യത്തിന്റെയും താൽപ്പര്യങ്ങൾക്കനുസരിച്ചായിരിക്കും ഏതൊരു തീരുമാനവും എടുക്കുക എന്നും ഐപിഎൽ ചെയർമാൻ അരുൺ ധുമാൽ പറഞ്ഞു.


ഇന്ത്യയുടെ സുരക്ഷാ സംവിധാനങ്ങളിൽ വിശ്വാസമുണ്ടെന്നും ടൂർണമെന്റിൽ പങ്കെടുക്കുന്ന വിദേശ കളിക്കാരോ കമന്റേറ്റർമാരോ അവരുടെ സുരക്ഷയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിട്ടില്ലെന്നും ഇതിഹാസ ക്രിക്കറ്റ് താരം സുനിൽ ഗാവസ്കറും അഭിപ്രായപ്പെട്ടു.