ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ലുംഗി ഡാന്‍സിന് ശേഷം പഞ്ചാബ് പ്രതീക്ഷകള്‍ കാത്ത് ദീപക് ഹൂഡ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

പഞ്ചാബിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ കാത്ത് സൂക്ഷിച്ച് ദീപക് ഹൂഡയുടെ ഇന്നിംഗ്സ്. ഓപ്പണര്‍മാര്‍ നല്‍കിയ മികച്ച തുടക്കത്തിന് ശേഷം തുടരെ വിക്കറ്റുകള്‍ വീഴ്ത്തി ചെന്നൈ മത്സരത്തില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയെങ്കിലും ദീപക് ഹുഡയുടെ ഇന്നിംഗ്സിന്റെ ബലത്തില്‍ പഞ്ചാബ് 6 വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സിലേക്ക് എത്തുകയായിരുന്നു.

48/0 എന്ന നിലയില്‍ നിന്ന് 72/4 എന്ന നിലയിലേക്ക് കിംഗ്സ് ഇലവന്‍ പഞ്ചാബ് വീഴുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. എന്ന നിലയിലേക്കും പിന്നീട് 113/6 ലേക്കും പഞ്ചാബ് വീഴുകയായിരുന്നുവെങ്കിലും ദീപക് ഹൂഡയുടെ തകര്‍പ്പന്‍ അര്‍ദ്ധ ശതകം ടീമിന് പ്രതീക്ഷ നല്‍കുന്ന സ്കോറിലേക്ക് എത്തിച്ചു.

ഹൂഡ 30 പന്തില്‍ നിന്ന് 62 റണ്‍സാണ് നേടിയത്. പഞ്ചാബ് ബൗളര്‍മാര്‍ക്ക് പൊരുതി നോക്കുവാനുള്ള സ്കോറിലേക്ക് ഹൂഡ ടീമിനെ എത്തിച്ചുവെങ്കിലും പ്ലേ ഓഫ് ഉറപ്പിക്കുവാന്‍ പഞ്ചാബിന്റെ ബൗളര്‍മാരില്‍ നിന്ന് തകര്‍പ്പന്‍ പ്രകടനം വരേണ്ടതുണ്ട്.

Lungisaningidi

ഓപ്പണര്‍മാര്‍ നല്‍കിയ മികച്ച തുടക്കത്തിന് ശേഷം തകര്‍ച്ച നേരിട്ട് കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ ബാറ്റിംഗ് നിര. ഏതാനും മത്സരങ്ങള്‍ പുറത്തിരുന്ന ശേഷം തിരികെ ടീമിലേക്ക് എത്തിയ മയാംഗും ലോകേഷ് രാഹുലും ചേര്‍ന്ന് പതിവ് ശൈലിയിലാണ് പഞ്ചാബിന് വേണ്ടി ബാറ്റ് വീശിയത്.

Klrahul

ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ നേടിയ 48 റണ്‍സിന്റെ ബലത്തില്‍ വലിയ സ്കോറിലേക്ക് പഞ്ചാബ് നീങ്ങുമെന്ന് തോന്നിപ്പിച്ചുവെങ്കിലും ഇരുവരെയും പുറത്താക്കി ലുംഗിസാനി ഗിഡി പഞ്ചാബിന്റെ തകര്‍ച്ചയുടെ തുടക്കം കുറിച്ചു.മയാംഗ് അഗര്‍വാല്‍ 15 പന്തില്‍ 26 റണ്‍സും ലോകേഷ് രാഹുല്‍ 27 റണ്‍സുമാണ് നേടിയത്.

നിക്കോളസ് പൂരനെ(2) ശര്‍ദ്ധുല്‍ താക്കൂര്‍ ധോണിയുടെ കൈകളിലെത്തിച്ചപ്പോള്‍ യൂണിവേഴ്സ് ബോസ് ക്രിസ് ഗെയിലിനെ(12) വിക്കറ്റിന് മുന്നില്‍ കുടുക്കി ഇമ്രാന്‍ താഹിറും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

അഞ്ചാം വിക്കറ്റില്‍ ദീപക് ഹുഡയും മന്‍ദീപ് സിംഗും ചേര്‍ന്നാണ് കിംഗ്സ് ഇലവന്റെ ഇന്നിംഗ്സിനെ മുന്നോട്ട് നയിച്ചത്. എന്നാല്‍ ഈ കൂട്ടുകെട്ടിനും അധികം ആയുസ്സുണ്ടായിരുന്നില്ല. 14 റണ്‍സ് നേടിയ മന്‍ദീപിനെ പുറത്താക്കി രവീന്ദ്ര ജഡേജ 36 റണ്‍സ് കൂട്ടുകെട്ടിനെ തകര്‍ത്തപ്പോള്‍ പഞ്ചാബ് 16.2 ഓവറില്‍ 108/5 എന്ന നിലയിലായി.