ജയ്പൂരിൽ ന്യൂസിലാണ്ടിന്റെ അടിയോടടി, ഗപ്ടിലിനും ചാപ്മാനും അര്‍ദ്ധ ശതകങ്ങള്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയ്ക്കെതിരെ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ടിന് മികച്ച സ്കോര്‍. ഇന്നിംഗ്സിലെ ആദ്യ ഓവറിൽ ഡാരിൽ മിച്ചലിനെ നഷ്ടമായ ശേഷം 109 റൺസ് കൂട്ടുകെട്ട് നേടി മാര്‍ട്ടിന്‍ ഗപ്ടിലും മാര്‍ക്ക് ചാപ്മാനും കസറിയപ്പോള്‍ ന്യൂസിലാണ്ട് 6 വിക്കറ്റ് നഷ്ടത്തിൽ 164 റൺസാണ് നേടിയത്.

50 പന്തിൽ 63 റൺസ് നേടിയ ചാപ്മാനെ പുറത്താക്കി അശ്വിന്‍ ആണ് കൂട്ടുകെട്ട് തകര്‍ത്തത്. ചാപ്മാനെ പുറത്താക്കിയ അതേ ഓവറിൽ അശ്വിന്‍ ഗ്ലെന്‍ ഫിലിപ്പ്സിനെയും പുറത്താക്കിയപ്പോള്‍ ന്യൂസിലാണ്ട് 110/1 എന്ന നിലയിൽ നിന്ന് 110/3 എന്ന നിലയിലേക്ക് വീണു.

ഈ രണ്ട് വിക്കറ്റുകളും വീണ ശേഷവും അടി തുടര്‍ന്ന ഗപ്ടിൽ 18ാം ഓവറിൽ പുറത്താകുമ്പോള്‍ ന്യൂസിലാണ്ട് 150 റൺസാണ് നേടിയത്. 42 പന്തിൽ 70 റൺസാണ് ഗപ്ടിൽ നേടിയത്. 4 സിക്സാണ് താരം സ്വന്തമാക്കിയത്.

പടുകൂറ്റന്‍ സ്കോറിലേക്ക് നീങ്ങുമെന്ന കരുതിയ ന്യൂസിലാണ്ടിനെ 164 റൺസിൽ ഒതുക്കുവാനായി എന്നത് ഇന്ത്യയുടെ ബൗളര്‍മാരുടെ നേട്ടമായി കാണാം. അശ്വിനും ഭുവനേശ്വര്‍ കുമാറും രണ്ട് വീതവും ദീപക് ചഹാറും മുഹമ്മദ് സിറാജും ഓരോ വിക്കറ്റും ഇന്ത്യയ്ക്കായി നേടി.