സിഡ്നി സിക്സേഴ്സിന് 25000 ഡോളര്‍ പിഴ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

പ്രധാന സ്ക്വാഡില്‍ അംഗമല്ലാത്ത താരമായ ഹെയ്‍ലി സില്‍വര്‍-ഹോംസിനെ ടീം ഷീറ്റില്‍ ഉള്‍പ്പെടുത്തിയതിന് വനിത ബിഗ് ബാഷ് ഫ്രാഞ്ചൈസിയായ സിഡ്നി സിക്സേഴ്സിന് കനത്ത പിഴ വിധിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ. അഡ്മിനിസ്ട്രേറ്റീവ് പിഴവ് സംഭവിച്ചുവെന്ന് സിഡ്നി മെല്‍ബേണ്‍ റെനഗേഡ്സുമായുള്ള മത്സരം ആരംഭിച്ച ശേഷം മാത്രമാണ് മനസ്സിലാക്കിയത്.

സില്‍വര്‍-ഹോംസിന്റെ പരിക്ക് റെനഗേഡ്സിനെതിരായ മത്സരത്തിന് മുമ്പ് മാറിയെങ്കിലും താരത്തിനെ തിരികെ പ്രൈമറി സ്ക്വാഡില്‍ ഉള്‍പ്പെടുത്തുവാനുള്ള തീരുമാനം വനിത ബിഗ് ബാഷ് ടെക്നിക്കല്‍ കമ്മിറ്റിയുടെ പരിഗണനയിലായിരുന്നു. എന്നാല്‍ ഇതിന് മുമ്പ് തന്നെ താരത്തെ അവസാന ഇലവനില്‍ ഉള്‍പ്പെടുത്തി.

സില്‍വര്‍-ഹോംസിന് മത്സരത്തില്‍ ബാറ്റ് ചെയ്യുവാന്‍ അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍ ആദ്യ ഇന്നിംഗ്സ് കഴിഞ്ഞ ശേഷം തെറ്റ് മനസ്സിലാക്കിയ ടീം മാനേജ്മെന്റ് കുറ്റം സമ്മതിച്ചതോടെ ഒരു ബൗളര്‍ കുറവായി മത്സരത്തില്‍ സിക്സേഴ്സ് പന്തെറിയേണ്ടി വന്നു.

സിക്സേഴ്സില്‍ നിന്നുള്ള ഈ പിഴവ് വളരെ ഗൗരവമേറിയതാണെന്നു 25000 ഡോളര്‍ പിഴ വിധിക്കുവാന്‍ ബോര്‍ഡ് തീരുമാനിച്ചുവെന്നും ഈ വിഷയം അന്വേഷിച്ച ശേഷം ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിക്കുകയായിരുന്നു.