തകര്‍ന്നടിഞ്ഞ് പാക്കിസ്ഥാന്‍, പ്രതീക്ഷ ബാബര്‍ അസമില്‍ മാത്രം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

17/2 എന്ന നിലയില്‍ ജോഹാന്നസ്ബര്‍ഗിലെ രണ്ടാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച പാക്കിസ്ഥാനു മൂന്ന് വിക്കറ്റുകള്‍ കൂടി നഷ്ടം. ഇമാം ഉള്‍ ഹക്ക്, ബാബര്‍ അസം എന്നിവരുടെ ചെറുത്ത്നില്പിന്റെ ബലത്തിലാണ് പാക്കിസ്ഥാന്‍ ആദ്യ സെഷന്‍ അവസാനിച്ചപ്പോള്‍ 111/5 എന്ന നിലയില്‍ എത്തി നില്‍ക്കുന്നത്. വെറോണ്‍ ഫിലാന്‍ഡര്‍ 43 റണ്‍സ് നേടിയ ഇമാമിനെ പുറത്താക്കിയപ്പോള്‍ വാലറ്റക്കാരന്‍ മുഹമ്മദ് അബ്ബാസിനെയും(11) റണ്ണെടുക്കാതെ അസാദ് ഷഫീക്കിനെയും ഡുവാനെ ഒളിവിയര്‍ പുറത്താക്കി

41 റണ്‍സുമായി ബാബര്‍ അസവും 8 റണ്‍സ് നേടി സര്‍ഫ്രാസ് അഹമ്മദുമാണ് ക്രീസില്‍ നില്‍ക്കുന്നത്. 151 റണ്‍സ് പിന്നിലായാണ് പാക്കിസ്ഥാന്‍ നിലവില്‍ സ്ഥിതി ചെയ്യുന്നത്.