ഗബ്രിയേലിന്റെയും അല്‍സാരി ജോസഫിന്റെയും നാലാം ദിവസത്തെ അവസാന സെഷനിലെ ബൗളിംഗ് പ്രകടനമാണ് മത്സരം മാറ്റിയത്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഷാനണ്‍ ഗബ്രിയേലും അല്‍സാരി ജോസഫും നാലാം ദിവലത്തെ അവസാന സെഷനില്‍ നടത്തിയ ബൗളിംഗ് പ്രകടനത്തെ പ്രശംസിച്ച് ടീം കോച്ച് ഫില്‍ സിമ്മണ്‍സ്. ഇവരുവരും ഒപ്പം ചേര്‍ന്ന് എറിഞ്ഞ സ്പെല്ലാണ് നാലാം ദിവസം വലിയ സ്കോറിലേക്ക് കുതിയ്ക്കുകയായിരുന്നു ഇംഗ്ലണ്ടിനെ ചെറുത്ത് നിര്‍ത്തിയത്. വളരെ പെട്ടെന്ന് 5 വിക്കറ്റുകളാണ് ഇരുവരും ചേര്‍ന്ന് വീഴ്ത്തിയത്. അതോടെ വിന്‍ഡീസിന് 200 റണ്‍സെന്ന ചെറിയ വിജയലക്ഷ്യം നേടിയാല്‍ മതിയെന്ന സ്ഥിതി വരികയായിരുന്നു.

ആ സെഷനിലെ ഇരുവരുടെയും പ്രകടനം കാണുവാന്‍ ആനന്ദകരമായ കാര്യമാണെന്ന് സിമ്മണ്‍സ് വ്യക്തമാക്കി. പരിക്കില്‍ നിന്ന് തിരികെ എത്തി ഇത്തരത്തില്‍ ഒരു പ്രകടനം പുറത്തെടുത്ത ഷാനണ്‍ ഗബ്രിയേലിന്റെ പ്രകടനം ഏറെ പ്രശംസനീയമാണെന്നും ഫില്‍ സിമ്മണ്‍സ് വ്യക്തമാക്കി.

ഇതെല്ലാം ഇവരുടെ കഠിന പ്രയത്നത്തെയാണ് കാണിക്കുന്നതെന്നും വെസ്റ്റ് ഇന്‍ഡീസ് കോച്ച് അഭിപ്രായപ്പെട്ടു.