മെർട്ടൻസിനെ അട്ടിമറിച്ചു കരോളിൻ ഗാർസിയ നാലാം റൗണ്ടിൽ, ബെർട്ടൻസും അവസാന പതിനാറിൽ

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ഫ്രഞ്ച് ഓപ്പണിൽ മൂന്നാം റൗണ്ടിൽ പതിനാറാം സീഡ് ബെൽജിയം താരം എൽസി മെർട്ടൻസിനെ അട്ടിമറിച്ചു ഫ്രഞ്ച് താരം കരോളിൻ ഗാർസിയ. ആദ്യ സെറ്റിൽ തീർത്തും കളിമറന്ന 45 റാങ്കുകാരി ആയ ഗാർസിയ ആദ്യ സെറ്റ് 6-1 നു നഷ്ടമായ ശേഷം ആണ് മത്സരത്തിൽ ജയം കണ്ടത്. രണ്ടാം സെറ്റിൽ 2 തവണ എതിരാളിയെ ബ്രൈക്ക് ചെയ്ത ഗാർസിയ ഒരു ബ്രൈക്ക് വഴങ്ങിയെങ്കിലും 6-4 നു സെറ്റ് സ്വന്തമാക്കി മത്സരത്തിൽ ഒപ്പമെത്തി. മൂന്നാം സെറ്റിൽ നിർണായക ബ്രൈക്ക് കണ്ടത്തിയ ഫ്രഞ്ച് താരം 7-5 നു സെറ്റ് നേടി മത്സരം സ്വന്തം പേരിൽ കുറിക്കുക ആയിരുന്നു. മത്സരത്തിൽ ആറു തവണ ഏസുകൾ ഉതിർത്ത ഗാർസിയ 4 തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും 5 തവണയാണ് എതിരാളിയെ ബ്രൈക്ക് ചെയ്തത്.

കത്രീന സിനിയകോവയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത അഞ്ചാം സീഡ് കിക്കി ബെർട്ടൻസും ഫ്രഞ്ച് ഓപ്പൺ അവസാന പതിനാറിൽ എത്തി. എതിരാളിയെ 5 തവണ ബ്രൈക്ക് ചെയ്ത ബെർട്ടൻസ് 6-2, 6-2 എന്ന സ്കോറിന് ആണ് ജയം കണ്ടത്. അതേസമയം 20 സീഡ് ഗ്രീക്ക് താരം മരിയ സക്കാരിയെ സീഡ് ചെയ്യാത്ത ഇറ്റാലിയൻ താരം മാർട്ടിന ട്രെവിസിയാൻ അട്ടിമറിച്ചു. ആദ്യ സെറ്റ് 6-1 നു നേടിയ ശേഷം രണ്ടാം സെറ്റ് ടൈബ്രേക്കറിൽ മത്സരം സ്വന്തമാക്കാൻ അവസരം കിട്ടിയ ശേഷം ആണ് സക്കാരി തോൽവി വഴങ്ങിയത്. എതിരാളിയെ 9 തവണ ബ്രൈക്ക് ചെയ്‌തെങ്കിലും 6-3 നു മൂന്നാം സെറ്റ് കൈവിട്ട സക്കാരി മത്സരം അടിയറവ് പറയുക ആയിരുന്നു. സെറ്റാന പിരങ്കോവയെ 5-7, 6-4, 6-3 എന്ന സ്കോറിന് തോൽപ്പിച്ച ബാർബോറ ക്രജികോവയും ഫ്രഞ്ച് ഓപ്പൺ അവസാന പതിനാറിൽ എത്തി.