വിറ്റ് പോകാതെ വിഷ്ണു വിനോദ്, യശസ്വി ജൈസ്വാളിനെയും അനുജ് റാവത്തിനെയും സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്

മലയാളിത്താരം വിഷ്ണു വിനോദിന് ഐപിഎലില്‍ ആവശ്യക്കാരില്ല. അതേ സമയം യുവ താരം യശസ്വ ജൈസ്വാളിന് 2.40 കോടി രൂപ നല്‍കി രാജസ്ഥാന്‍ റോയല്‍സ്. മുംബൈ ഇന്ത്യന്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, കിംഗ്സ് ഇലവന്‍ പഞ്ചാബ് എന്നിവരായിരുന്നു 20 ലക്ഷം അടിസ്ഥാന വിലയുള്ള താരത്തെ സ്വന്തമാക്കുവാന്‍ ആദ്യം ലേലത്തിലുണ്ടായിരുന്നതെങ്കിലും അവസാനത്തോടെ 2.40 കോടി രൂപയ്ക്ക് താരത്തെ രാജസ്ഥാന്‍ സ്വന്തമാക്കി.

കൊല്‍ക്കത്തയുടെ വെല്ലുവിളി അതിജീവിച്ചാണ് രാജസ്ഥാന്‍ 80 ലക്ഷത്തിന് അനുജ് റാവത്തിനെ സ്വന്തമാക്കിയത്. മറ്റൊരു മലയാളി താരം മിഥുന്‍ എസിനും ആവശ്യക്കാരുണ്ടായിരുന്നില്ല.

വ്യക്തമായ ആധിപത്യത്തോടെ ഇന്ത്യ, രണ്ടാം മത്സരവും അധികം താമസമില്ലാതെ സ്വന്തമാക്കും

ദക്ഷിണാഫ്രിക്കയെ 152 റണ്‍സിനു പുറത്താക്കിയ ശേഷം ഒന്നാം ദിവസം 112/2 എന്ന നിലയില്‍ അവസാനിപ്പിച്ച ഇന്ത്യ രണ്ടാം ദിവസം ബാറ്റിംഗ് ആരംഭിച്ച് യശസ്വി ജൈസ്വാലിന്റെയും വൈഭവ് കാണ്ട്പാലിന്റെയും ശതകങ്ങളുടെ ബലത്തില്‍ 395 റണ്‍സ് എന്ന വലിയ സ്കോര്‍ നേടുകയും മത്സരത്തില്‍ 243 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡും നേടുകയായിരുന്നു.

യശസ്വി 173 റണ്‍സ് നേടി വലിയ സ്കോറിലേക്ക് ടീമിനെ നയിച്ചപ്പോള്‍ 120 റണ്‍സ് നേടിയ വൈഭവ് ഇന്ത്യന്‍ ഇന്നിംഗ്സിലെ അവസാന വിക്കറ്റായാണ് പുറത്തായത്. അന്‍ഷുല്‍ കാംബോജ് 30 റണ്‍സ് നേടി പുറത്തായി. ദക്ഷിണാഫ്രിക്കയ്ക്കായി ലിഫി എന്റാന്‍സി മനാലും മാത്യൂ മോണ്ടോഗോമറി മൂന്നും വിക്കറ്റഅ നേടി. ആന്‍ഡിലെ മോഗാകാനേയ്ക്ക് രണ്ട് വിക്കറ്റ് ലഭിച്ചു.

രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്ക 50/2 എന്ന നിലയിലാണ്. ക്യാപ്റ്റന്‍ മാത്യൂ മോണ്ടോഗോമറിയും(34*) ആന്‍ഡിലെ മോഗോകാനേയും(10*) ആണ് ക്രീസില്‍ നില്‍ക്കുന്ന താരങ്ങള്‍. റെക്സ്, മനീഷി എന്നിവര്‍ ഇന്ത്യയ്ക്കായി ഓരോ വിക്കറ്റുകള്‍ നേടി. ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കുവാന്‍ 193 റണ്‍സ് കൂടി ദക്ഷിണാഫ്രിക്ക നേടേണ്ടതുണ്ട്.

അടിച്ച് തകര്‍ത്ത് ഇന്ത്യ, ശ്രീലങ്കയ്ക്കെതിരെ ഫൈനലില്‍ കൂറ്റന്‍ സ്കോര്‍

ശ്രീലങ്കയ്ക്കെതിരെയുള്ള ഏഷ്യ കപ്പ് ഫൈനലില്‍ 304 റണ്‍സ് നേടി ഇന്ത്യ. നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇന്ത്യന്‍ താരങ്ങള്‍ പുറത്തെടുത്ത വെടിക്കെട്ട് ബാറ്റിംഗാണ് മത്സരഗതിയെ മാറ്റി മറിച്ചത്. ഇന്ത്യയുടെ കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്ന് കിരീടമുയര്‍ത്തുക എന്ന ശ്രമകരമായ ദൗത്യമാണ് ശ്രീലങ്കയെ കാത്തിരിക്കുന്നത്.

ടോപ് ഓര്‍ഡര്‍ ബാറ്റിംഗിന്റെ മികവിലാണ് ഇന്ത്യ ഈ കൂറ്റന്‍ സ്കോര്‍ നേടിയത്. അവസാന 10 ഓവറിലേക്ക് ഇന്ത്യന്‍ ഇന്നിംഗ്സ് കടക്കുമ്പോള്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സാണ് ടീം നേടിയിരുന്നത്. അവസാന പത്തോവറില്‍ നിന്ന് 113 റണ്‍സാണ് ഇന്ത്യ അടിച്ചുകൂട്ടിയത്. മൂന്ന് വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് മത്സരത്തില്‍ നഷ്ടമായത്.

ഓപ്പണര്‍മാരായ യശസ്വി ജൈസ്വാല്‍(85), അനുജ് റാവത്ത്(57) എന്നിവര്‍ക്കൊപ്പം ദേവദത്ത് പടിക്കല്‍(31), പ്രഭ്സിമ്രാന്‍ സിംഗ്(65*), ആയുഷ് ബഡോനി(52*) എന്നിവരും കൂടി ചേര്‍ന്നാണ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചത്. ബഡോണിയും പ്രഭ്സിമ്രാന്‍ സിംഗും കൂടി ചേര്‍ന്നാണ് മത്സരത്തില്‍ ഇന്ത്യയെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്.

14 സിക്സുകള്‍ പിറന്ന മത്സരത്തില്‍ പ്രഭ്സിമ്രാന്‍സിംഗ് നാലും ആയുഷ് ബഡോനി അഞ്ചും സിക്സുകളാണ് നേടിയത്. വെറും 37 പന്തില്‍ നിന്ന് സിംഗ് 65 റണ്‍സ് നേടിയപ്പോള്‍ ബോനി 28 പന്തുകളില്‍ നിന്ന് 52 റണ്‍സ് നേടി. 110 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ നേടിയത്. ശ്രീലങ്കയ്ക്കായി കല്‍ഹാര സേനാരത്നേ, കലന പെരേര, ദുലിത് വെല്ലാലാഗെ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

Exit mobile version