നിലവിൽ ഏറ്റവും മികച്ച മിഡ്ഫീൽഡർ ഡിബ്രൂയ്നെ തന്നെയെന്ന് സാവി

നിലവിൽ ലോക ഫുട്ബോളിലെ ഏറ്റവും മികച്ച മിഡ്ഫീൽഡർ മാഞ്ചസ്റ്റർ സിറ്റി താരം ഡിബ്രൂയ്നെ ആണെന്ന് മുൻ ബാഴ്‌സലോണ താരം സാവി. ഡിബ്രൂയ്നെ തന്റെ എതിരാളികളേക്കാൾ ഒരുപാട് മുൻപിലാണെന്നും ഖത്തറിലെ അൽ സാദ് ടീമിന്റെ പരിശീലകൻ കൂടിയായ സാവി പറഞ്ഞു.

കഴിഞ്ഞ പ്രീമിയർ ലീഗ് സീസണിൽ മികച്ച പ്രകടനം പുറത്തെടുത്ത ഡിബ്രൂയ്നെ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌ക്കാരവും സ്വന്തമാക്കിയിരുന്നു. കൂടാതെ മുൻ ബാഴ്‌സലോണ പരിശീലകനായ പെഗ് ഗ്വാർഡിയോള ലോകത്തിലെ ഏറ്റവും മികച്ച പരിശീലകൻ ആണെന്നും സാവി പറഞ്ഞു. ഫുട്ബോളിൽ വിപ്ലവം സൃഷ്ട്ടിച്ച പരിശീലകനാണ് പെപ് ഗ്വാർഡിയോളയെന്നും സാവി കൂട്ടിച്ചേർത്തു.

വിടവാങ്ങൽ മത്സരത്തിൽ തോൽവിയോടെ ചാവിയുടെ ഫുട്‌ബോൾ കരിയറിന് അവസാനം

ഫുട്‌ബോൾ കരിയറിലെ അവസാന മത്സരത്തിന് ഇറങ്ങിയ സ്പാനിഷ് ഇതിഹാസം ചാവി ഹെർണാണ്ടസിന് തോൽവി. ഖത്തർ ആമിർ കപ്പ് ഫൈനലിൽ 4-1 നാണ് മുൻ ബാഴ്സ താരത്തിന്റെ ടീം തോറ്റത്. 2022 ലോകകപ്പ് മത്സരങ്ങൾ നടക്കുന്ന അൽ വക്ര സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ മത്സരം എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിന് ഉണ്ടായിരുന്നു.

39 വയസുകാരനായ ചാവിയാണ് മത്സരത്തിൽ അൽ സാദ് ടീമിനെ നയിച്ചത്. പക്ഷെ അൽ ദുഹൈൽ ടീമിനെതിരെ സ്വന്തം ടീമിനെ ജയത്തിൽ എത്തിക്കാൻ ചാവിക്കായില്ല. ബാഴ്സക്കും, സ്പെയിനിനും ഒപ്പം നിരവധി കിരീടങ്ങൾ നേടിയ താരത്തിന്റെ ട്രോഫി ക്യാബിനിലേക് അവസാനമായി ഒരു കിരീടം കൂടെ എത്തിക്കാനുള്ള അവസരം ഇതോടെ നഷ്ടമായി.

ഫിഫ പ്രസിഡന്റ് ഇൻഫാന്റിനോ, സാമുവൽ ഏറ്റൂ, റൂഡ് ഗുളിറ്റ് എന്നുവരും മത്സരം കാണാൻ എത്തിയിരുന്നു.

ഫുട്ബോൾ ലോകം കണ്ട മികച്ച താരം മെസ്സിയെന്ന് സാവി

ഫുട്ബോൾ ലോകം കണ്ട ഏറ്റവും മികച്ച താരമാണ് ലയണൽ മെസ്സിയെന്ന് മുൻ ബാഴ്‌സലോണ താരം സാവി. കഴിഞ്ഞ ദിവസം റയൽ ബെറ്റിസിനെതിരെ ഹാട്രിക് നേടിയ മെസ്സി ബാഴ്‌സലോണക്ക് വേണ്ടി 476 വിജയങ്ങൾ എന്ന സാവിയുടെ റെക്കോർഡ് മറികടന്നിരുന്നു. ഇത് കൂടാതെ 674 മത്സരങ്ങൾ കളിച്ച ഇനിയേസ്റ്റയുടെ റെക്കോർഡിനൊപ്പവും മെസ്സി എത്തിയിരുന്നു.

എല്ലാ ദിവസവും മെസ്സി മികച്ച താരമാണെന്നും തന്റെ അഭിപ്രായത്തിൽ മെസ്സി ഫുട്ബോൾ ചരിത്രം കണ്ട ഏറ്റവും മികച്ച താരമാണെന്നും സാവി പറഞ്ഞു. എല്ലാ മത്സരങ്ങളിലും മെസ്സി തന്റെ വ്യത്യാസം അറിയിക്കുന്നുണ്ടെന്നും മെസ്സിയുടെ കൂടെ കളിച്ച ആളെന്ന നിലക്ക് മെസ്സിയുടെ കഴിവുകൾ അസാമാന്യമാണെന്ന് തനിക്ക് അറിയാമെന്നും സാവി പറഞ്ഞു.

2015 മുതൽ ഖത്തർ ക്ലബായ അൽ സാദ് ക്ലബ്ബിന്റെ താരമാണ് സാവി. ബാഴ്‌സലോണ ജേഴ്സിയിൽ 14 വർഷം കളിച്ചതിന് ശേഷമാണു സാവി അൽ സാദിൽ എത്തുന്നത് .

Exit mobile version