ഡീന്‍ എല്‍ഗാര്‍ റാഞ്ചി ടെസ്റ്റില്‍ കളിക്കില്ല, കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ട് ആയി ത്യൂണിസ് ഡി ബ്രൂയിന്‍

ടെസ്റ്റ് ക്രിക്കറ്റില്‍ വീണ്ടുമൊരു കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ട്. രണ്ടാം ഇന്നിംഗ്സില്‍ പരിക്കേറ്റ് പിന്മാറിയ ഡീന്‍ എല്‍ഗാര്‍ ഇനി മത്സരിക്കില്ലെന്നും പകരം കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ടായി ത്യൂണിസ് ഡി ബ്രൂയിനാവും ദക്ഷിണാഫ്രിക്കയ്ക്കായി ബാറ്റിംഗിനിറങ്ങുകയെന്നാണ് ഇപ്പോള്‍ അറിയുവാന്‍ കഴിയുന്നത്. ഈ മാറ്റത്തെ മാച്ച് റഫറി അംഗീകരിച്ചിട്ടുണ്ട്.

ഉമേഷ് യാദവിന്റെ പന്തിലാണ് താരത്തിന്റെ ഹെല്‍മെറ്റില്‍ പന്ത് കൊണ്ടത്. താരം സ്വയം എണീറ്റാണ് ഗ്രൗണ്ടിന് പുറത്തേക്ക് പോയതെങ്കിലും പിന്നീടുള്ള പരിശോധനയില്‍ പകരം താരത്തെ ഉപയോഗിക്കുവാന്‍ ടീം മാനേജ്മെന്റ് തീരുമാനിക്കുകയായിരുന്നു.

ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യന്‍ സ്പിന്നര്‍മാര്‍, അഞ്ച് വിക്കറ്റ് നഷ്ടം

ഇന്ത്യ എയുടെ 417 എന്ന ഒന്നാം ഇന്നിംഗ്സ് സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ ദക്ഷിണാഫ്രിക്ക എ യ്ക്ക് രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടം. 159 റണ്‍സാണ് ദക്ഷിണാഫ്രിക്ക തങ്ങളുടെ രണ്ടാം ഇന്നിംഗ്സില്‍ ഇതുവരെ നേടിയത്. രണ്ടാം വിക്കറ്റില്‍ എയ്ഡന്‍ മാര്‍ക്രവും ത്യൂണിസ് ഡി ബ്രൂയിനും ചേര്‍ന്ന് മികച്ച നിലയിലേക്ക് സന്ദര്‍ശകരെ നയിച്ചുവെങ്കിലും ഇന്ത്യന്‍ സ്പിന്നര്‍മാരായ ഷഹ്ബാസ് നദീമും കുല്‍ദീപ് യാദവും കനത്ത പ്രഹരങ്ങള്‍ ഏല്പിക്കുകയായിരുന്നു.

83 റണ്‍സുമായി എയ്ഡന്‍ മാര്‍ക്രം ഒരറ്റത്ത് നിലയുറപ്പിച്ചിട്ടുണ്ടെങ്കിലും മറുവശത്ത് ഇന്ത്യന്‍ സ്പിന്നര്‍മാര്‍ തിരിച്ചടി നല്‍കി. ഷഹ്ബാസും കുല്‍ദീപും രണ്ട് വീതം വിക്കറ്റാണ് നേടിയത്. ത്യൂണിസ് ഡി ബ്രൂയിന്‍ 41 റണ്‍സ് നേടി പുറത്തായപ്പോള്‍ രണ്ടാം ദിവസം സ്റ്റംപ്സിന് പിരിയുമ്പോള്‍ വിയാന്‍ മുള്‍ഡര്‍ 9 റണ്‍സുമായി മാര്‍ക്രത്തിന് കൂട്ടായി നിലകൊള്ളുന്നു.

ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിന് 258 റണ്‍സ് പിന്നിലായാണ് ദക്ഷിണാഫ്രിക്ക ഇപ്പോള്‍ സ്ഥിതി ചെയ്യുന്നത്.

ഇമ്രാന്‍ താഹിറിനു ദേശീയ കരാറില്ല, ഡുമിനിയ്ക്കും തിരിച്ചടി

റീസ ഹെന്‍ഡ്രിക്സിനും ത്യൂണിസ് ഡി ബ്രൂയിനും മുഴുവന്‍ സമയ ദേശീയ കരാര്‍ നല്‍കി ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക. 2019-20 സീസണുകളിലേക്കുള്ള കരാറില്‍ എന്നാല്‍ ജെപി ഡുമിനിയും ലെഗ് സ്പിന്നര്‍ ഇമ്രാന്‍ താഹിറിനും ഇടം ലഭിയ്ക്കാനായില്ല. കഴിഞ്ഞ വര്‍ഷം 413 ഏകദിന റണ്‍സ് നേടിയ ഹെന്‍ഡ്രിക്സിനും ടെസ്റ്റില്‍ ചില മത്സരങ്ങളില്‍ കളിച്ച് ശതകം ഉള്‍പ്പെടെ നേടിയതാണ് ത്യൂണിസ് ഡി ബ്രൂയിനും തുണയായത്.

അതേ സമയം ഡുമിനി പരിക്ക് മൂലം കുറേ കാലമായി ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കളിയ്ക്കുന്നില്ല. താഹിറിനു 2018ല്‍ വെറും 15 വിക്കറ്റാണ് ഏകദിനത്തില്‍ നിന്ന് നേടാനായത്. നേരത്തെ ഡുവാന്നെ ഒളിവിയറിനു കേന്ദ്ര കരാറുണ്ടാകുമെന്ന സൂചനയുണ്ടായിരുന്നുവെങ്കിലും താരം കോല്‍പക് കരാര്‍ ഏറ്റെടുത്തതോടെ താരത്തിനെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യുകയായിരുന്നു.

16 പുരുഷ താരങ്ങള്‍ക്കും 14 വനിത താരങ്ങള്‍ക്കുമാണ് കരാര്‍ ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡ് കരാര്‍ നല്‍കിയിരിക്കുന്നത്.

CSA contracted men’s players: Hashim Amla, Temba Bavuma, Theunis de Bruyn, Quinton de Kock, Faf du Plessis, Dean Elgar, Reeza Hendricks, Keshav Maharaj, Aiden Markram, David Miller, Lungi Ngidi, Andile Phehlukwayo, Vernon Philander, Kagiso Rabada, Tabraiz Shamsi, Dale Steyn

CSA contracted women’s players: Trisha Chetty, Mignon du Preez, Shabnim Ismail, Marizanne Kapp, Ayabonga Khaka, Masabata Klaas, Lizelle Lee, Sune Luus, Zintle Mali, Raisibe Ntozakhe, Tumi Sekhukhune, Chloe Tryon, Dane van Niekerk, Laura Wolvaardt

അവസാന സെഷനില്‍ വീണത് 9 വിക്കറ്റ്, ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ട് പാക്കിസ്ഥാന്‍, പാക്കിസ്ഥാന്റെയും തുടക്കം പാളി

ജോഹാന്നസ്ബര്‍ഗിലെ മൂന്നാം ടെസ്റ്റില്‍ ആദ്യ ദിവസം വീണത് 12 വിക്കറ്റ്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ 262 റണ്‍സിനു പാക്കിസ്ഥാന്‍ എറിഞ്ഞിട്ട ശേഷം മറുപടി ബാറ്റിംഗിനിറങ്ങിയ ടീമിനു 17 റണ്‍സ് നേടുന്നതിനിടയില്‍ രണ്ട് വിക്കറ്റ് നഷ്ടമായി. ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗാറിനെ നഷ്ടമായെങ്കില്‍ ദക്ഷിണാഫ്രിക്ക മികച്ച സ്കോര്‍ നേടുമെന്ന പ്രതീതിയാണ് പിന്നീടുള്ള സെഷനുകള്‍ കണ്ടത്. എയ്ഡന്‍ മാര്‍ക്രവും ഹാഷിം അംലയും ടീമിനു വേണ്ടി രണ്ടാം വിക്കറ്റില്‍ 126 റണ്‍സ് നേടി മുന്നോട്ട് നയിക്കുകയായിരുന്നു.

90 റണ്‍സ് നേടിയ മാര്‍ക്രം ആണ് ആദ്യം പുറത്താകുന്നത്. 41 റണ്‍സ് നേടിയ അംല പുറത്തായ ശേഷം ത്യൂനിസ് ഡി ബ്രൂയിന്‍(49) സുബൈര്‍ ഹംസ(41) എന്നിവര്‍ ചേര്‍ന്ന് ടീമിനെ 229/3 എന്ന നിലയില്‍ എത്തിച്ച ശേഷമാണ് പാക്കിസ്ഥാന്‍ ശക്തമായ തിരിച്ചുവരവ് അവസാന സെഷനില്‍ നടത്തിയത്. 33 റണ്‍സ് നേടുന്നതിനിടെ ദക്ഷിണാഫ്രിക്കയുടെ ഏഴ് വിക്കറ്റുകളാണ് പാക്കിസ്ഥാന്‍ ബൗളര്‍മാര്‍ വീഴ്ത്തിയത്.

ഫഹീം അഷ്റഫ് 3 വിക്കറ്റ് നേടിയപ്പോള്‍ മുഹമ്മദ് അമീര്‍, മുഹമ്മദ് അബ്ബാസ്, ഹസന്‍ അലി എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

വെറോണ്‍ ഫിലാന്‍ഡറിന്റെ ബൗളിംഗിനു മുന്നിലാണ് പാക്കിസ്ഥാന്റെ തുടക്കം പാളിയത്.

ഏഴാം റാങ്കിലേക്ക് ഉയര്‍ന്ന് കരുണാരത്നേ, ധനന്‍ജയയ്ക്കും നേട്ടം

ശ്രീലങ്കന്‍ താരങ്ങളായ ദിമുത് കരുണാരത്നേയ്ക്കും ധനന്‍ജയ ഡിസില്‍വയ്ക്കും ടെസ്റ്റ് റാങ്കിംഗില്‍ മുന്നേറ്റം. കരുണാരത്നേ ശ്രീലങ്കയുടെ ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് റാങ്കിംഗുള്ള താരമെന്ന ബഹുമതി കൂടിയാണ് ഏഴാം റാങ്ക് സ്വന്തമാക്കിയത് വഴി നേടിയത്. ദിനേശ് ചന്ദിമല്‍ പരമ്പരയിലില്ലാത്തതും എയ്ഡന്‍ മാര്‍ക്രം ഡീന്‍ എല്‍ഗാന്‍ എന്നിവരുടെ മോശം പ്രകടനവുമാണ് കരുണാരത്നേയ്ക്ക് തുണയായത്.

ഏഴാം സ്ഥാനത്തെത്തിയ കരുണാരത്നേ ചന്ദിമലിനെക്കാള്‍ 21 പോയിന്റ് മുന്നിലാണ്. ഡീന്‍ എല്‍ഗാര്‍ എട്ടാം സ്ഥാനത്തും(30 പോയിന്റ് പിന്നില്‍) എയ്ഡന്‍ മാര്‍ക്രം പത്താം സ്ഥാനത്തുമാണ്(51 പോയിന്റ് പിന്നില്‍). ഗുണതിലക 36 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 73ാം റാങ്കിലേക്ക് ഉയര്‍ന്നിട്ടുണ്ട്. 43 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്‍ ത്യൂണിസ് ഡി ബ്രൂയിനാണ് ഏറ്റവും വലിയ നേട്ടം കൈവരിച്ച താരം. 105ാം റാങ്കിലാണ് തന്റെ കന്നി ശതകം നേടിയ ഡി ബ്രൂയിന്‍ നിലവില്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ദക്ഷിണാഫ്രിക്കയുടെ ടെസ്റ്റ് ദുരിതത്തിനു അവസാനം, കൊളംബോ ടെസ്റ്റും ജയിച്ച് ശ്രീലങ്ക

ദക്ഷിണാഫ്രിക്കയുടെ മറക്കാനാഗ്രഹിക്കുന്ന ലങ്കന്‍ ടെസ്റ്റ് പരമ്പരയ്ക്ക് അവസാനം. ഇന്ന് കൊളംബോ ടെസ്റ്റിന്റെ നാലാം ദിവസം 290 റണ്‍സിനു പുറത്താകുമ്പോള്‍ ത്യൂണിസ് ഡി ബ്രൂയിന്‍ പൊരുതി നേടിയ ശതകം മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ഊറ്റം കൊള്ളാവുന്ന പ്രകടനം. 139/5 എന്ന നിലയില്‍ നാലാം ദിവസം ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്ക ആറാം വിക്കറ്റില്‍ സ്കോര്‍ 236 വരെ എത്തിച്ചിരുന്നു.

123 റണ്‍സാണ് ത്യൂണിസ്-ബാവുമ കൂട്ടുകെട്ട് നേടിയത്. 63 റണ്‍സ് നേടിയ ടെംബ ബാവുമയെ പുറത്താക്കി രംഗന ഹെരാത്ത് ആണ് മത്സരത്തില്‍ ശ്രീലങ്ക കാത്തിരുന്ന ബ്രേക്ക് നല്‍കിയത്. അതിനു ശേഷം ക്വിന്റണ്‍ ഡിക്കോക്കിനെയും ഹെരാത്ത് മടക്കിയപ്പോള്‍ ലങ്കന്‍ ജയം ഉറപ്പാകുകയായിരുന്നു. കാഗിസോ റബാഡയുമായി(18) ചേര്‍ന്ന് ത്യൂണിസ് ഡി ബ്രൂയിന്‍ പൊരുതി നോക്കിയെങ്കിലും ശതകം പൂര്‍ത്തിയാക്കിയ ഉടനെ ഡി ബ്രൂയിനെ ഹെരാത്ത് മടക്കി. മൂന്ന് പന്തുകള്‍ക്കപ്പുറം റബാഡയുടെ ചെറുത്ത്നില്പിനെ ദില്‍രുവന്‍ പെരേരയും അവസാനിപ്പിച്ചു. 86.5 ഓവറില്‍ 290 റണ്‍സ് നേടിയാണ് ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്സ് അവസാനിച്ചത്. മത്സരത്തില്‍ ശ്രീലങ്ക 199 റണ്‍സിനു വിജയിച്ചു.

ശ്രീലങ്കയ്ക്കായി രംഗന ഹെരാത്ത് ആറും ദില്‍രുവന്‍ പെരേര അകില ധനന്‍ജയ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

5 വിക്കറ്റുകള്‍ അകലെ ശ്രീലങ്കന്‍ ജയം

കൊളംബോയില്‍ അഞ്ച് വിക്കറ്റകലെ ശ്രീലങ്കന്‍ ജയം. 490 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്ക മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ 139/5 എന്ന നിലയിലാണ്. രംഗന ഹെരാത്ത്, അകില ധനന്‍ജയ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടിയപ്പോള്‍ ദില്‍രുവന്‍ പെരേരയ്ക്ക് ഒരു ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് ലഭിച്ചു.

ഒന്നാം വിക്കറ്റ് വീണ ശേഷം ഇറങ്ങിയ ത്യൂണിസ് ഡി ബ്രൂയിന്‍ ആണ് ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സിനെ മുന്നോട്ട് നയിക്കുന്നത്. 45 റണ്‍സുമായി ക്രീസില്‍ നില്‍ക്കുന്ന താരത്തിനു കൂട്ടായി 14 റണ്‍സുമായി ടെംബ ബാവുമയും ക്രീസില്‍ നില്‍ക്കുന്നു. ഡീന്‍ എല്‍ഗാര്‍ 37 റണ്‍സ് നേടി പുറത്തായി.

351 റണ്‍സ് പിന്നിലായി നില്‍ക്കുന്ന ദക്ഷിണാഫ്രിക്കയുടെ മുന്നില്‍ തോല്‍വിയുടെ ആഘാതം കുറയ്ക്കുക എന്ന ലക്ഷ്യം മാത്രമാവുമുണ്ടാകുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version