പാകിസ്ഥാന് വീണ്ടും തോൽവി, ഏവരെയും ഞെട്ടിച്ച് ടി20 പരമ്പര ശ്രീലങ്കക്ക്

ടി20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള പാകിസ്ഥാനെതിരെയുള്ള ടി20 പരമ്പര സ്വന്തമാക്കി ശ്രീലങ്ക. രണ്ടാം ടി20 മത്സരത്തിൽ പാകിസ്ഥാനെ 35 റൺസിന് തോൽപ്പിച്ചാണ് ശ്രീലങ്ക ഏവരെയും ഞെട്ടിച്ച്കൊണ്ട് പരമ്പര സ്വന്തമാക്കിയത്. തീവ്രവാദി ആക്രമണ ഭീഷണിയെ തുടർന്ന് പത്തോളം പ്രമുഖ താരങ്ങൾ ഇല്ലാതെയാണ് ശ്രീലങ്ക പാകിസ്ഥാനിൽ പരമ്പര സ്വന്തമാക്കിയത്. നേരത്തെ ലാഹോറിൽ നടന്ന ആദ്യ ടി20 64 റൺസിന് ശ്രീലങ്ക ജയിച്ചിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 182 റൺസാണ് എടുത്തത്. 48 പന്തിൽ 77 റൺസ് എടുത്ത രാജപക്ഷയും 28 പന്തിൽ 34 റൺസ് എടുത്ത ജയസൂര്യയും 15 പന്തിൽ പുറത്താവാതെ 27 റൺസ് എടുത്ത ശനകയുമാണ് ശ്രീലങ്കൻ നിരയിൽ തിളങ്ങിയത്.

തുടർന്ന് ബാറ്റ് ചെയ്ത പാകിസ്ഥാൻ ഹസരംഗയുടെ സ്പിൻ ബൗളിങ്ങിന് മുൻപിൽ തകരുകയായിരുന്നു. പാകിസ്ഥാൻ നിരയിൽ 29 പന്തിൽ 47 റൺസ് എടുത്ത ഇമാദ് വസിം മാത്രമാണ് കുറച്ചെങ്കിലും പൊരുതി നോക്കിയത്. ഒരു ഓവറിൽ ഹസരംഗ വീഴ്ത്തിയ മൂന്ന് വിക്കറ്റുകൾ പാകിസ്താന്റെ നടുവൊടിക്കുകയായിരുന്നു. ശ്രീലങ്കക്ക് വേണ്ടി നുവാൻ പ്രദീപ് നാല് വിക്കറ്റും ഉദാന രണ്ട് വിക്കറ്റും വീഴ്ത്തി.

പാകിസ്ഥാനെതിരെ ശ്രീലങ്കൻ യുവ നിരക്ക് വമ്പൻ ജയം

പാക്കിസ്ഥാനെതിരായ ആദ്യ ടി20 മത്സരത്തിൽ ഉജ്ജ്വല ജയം നേടി ശ്രീലങ്ക. 64 റൺസിനാണ് പരമ്പരയിലെ ആദ്യ മത്സരം ശ്രീലങ്ക സ്വന്തമാക്കിയത്. നേരത്തെ നടന്ന ഏകദിന പരമ്പര 2-0ന് പാകിസ്ഥാൻ ജയിച്ചിരുന്നു. എന്നാൽ യുവ നിരയുമായി ഇറങ്ങിയ ശ്രീലങ്കക്ക് മുൻപിൽ ടി20യിലെ ഒന്നാം റാങ്കിൽ ഉള്ള പാകിസ്ഥാൻ തോൽക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ട്ടത്തിൽ 165 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാൻ 17.4 ഓവറിൽ വെറും 101 റൺസിന് എല്ലാവരും ഓൾ ഔട്ട് ആവുകയായിരുന്നു. ശ്രീലങ്കക്ക് വേണ്ടി 38 പന്തിൽ 57 റൺസ് എടുത്ത ഗുണത്തിലാകയാണ് തിളങ്ങിയത്. 33 റൺസ് എടുത്ത ഫെർണാണ്ടോയും 32 രാജപക്ഷയും മികച്ച പിന്തുണയും നൽകി.

പാകിസ്ഥാന് വേണ്ടി യുവതാരം മുഹമ്മദ് ഹസ്നൈൻ മത്സരത്തിൽ ഹാട്രിക് നേടി. ടി20 യിൽ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് ഹസ്നൈൻ. തുടർന്ന് മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാൻ നിരയെ നുവാൻ പ്രദീപും ഇസുരു ഉദനയും ചേർന്ന് ചുരുട്ടി കെട്ടുകയായിരുന്നു. ഇരുവരും മൂന്ന് വിക്കറ്റ് വീതം നേടിയപ്പോൾ ഡി സിൽവ രണ്ട് വിക്കറ്റ് വീഴ്ത്തി. 24 റൺസ് എടുത്ത സർഫറാസും 25 റൺസ് എടുത്ത ഇഫ്തികാറും മാത്രമാണ് കുറച്ചെങ്കിലും പൊരുതിയത്. പരമ്പരയിലെ അടുത്ത മത്സരം അടുത്ത തിങ്കളാഴ്ച ലാഹോറിൽ വെച്ച് നടക്കും.

അപ്രതീക്ഷിത മഴ, പാകിസ്ഥാൻ – ശ്രീലങ്ക പോരാട്ടം ഒരു ദിവസത്തേക്ക് നീട്ടിവെച്ചു

കറാച്ചിയിൽ പെഴ്ത അപ്രതീക്ഷിത മഴ മൂലം ആദ്യ ഏകദിനം നടക്കാതിരുന്നതിന് പുറമെ പാകിസ്ഥാനും  ശ്രീലങ്കയും തമ്മിലുള്ള ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഒരു ദിവസത്തേക്ക് നീട്ടിവെച്ചു. നേരത്തെ സെപ്തംബർ 29നാണ് മത്സരം നടക്കേണ്ടിയിരുന്നത്. എന്നാൽ മഴയെ തുടർന്ന് മത്സരം സെപ്റ്റംബർ 30നെക്കാണ് മാറ്റി വെച്ചിരിക്കുന്നത്. ഗ്രൗണ്ട് മത്സരത്തിന് യോഗ്യമാക്കാൻ ചുരുങ്ങിയത് രണ്ട് ദിവസമെങ്കിലും ഗ്രൗണ്ട് സ്റ്റാഫിന് വേണ്ടിവരുമെന്ന് വന്നതോടെയാണ് മത്സരം ഒരു ദിവസം മാറ്റിവെക്കാൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചത്.

ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡുമായി ആലോചിച്ചതിന് ശേഷമാണ് മത്സരം മാറ്റിയതെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി. ഇന്ന് നടക്കേണ്ടിയിരുന്ന പാകിസ്ഥാൻ ശ്രീലങ്ക പരമ്പരയിലെ ആദ്യ ഏകദിനം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിക്കുകയായിരുന്നു. പത്ത് വർഷത്തിന് ശേഷമാണ് പാകിസ്ഥാനിൽ ഒരു ഏകദിന മത്സരം നടക്കുന്നത്.

സുരക്ഷാ ആശങ്കകൾക്കിടയിൽ ശ്രീലങ്കൻ ടീം പാകിസ്ഥാനിലേക്ക് യാത്ര തിരിച്ചു

സുരക്ഷാ ആശങ്കകൾക്കിടയിൽ പാകിസ്ഥാൻ പര്യടനത്തിനായി ശ്രീലങ്കൻ ക്രിക്കറ്റ് ടീം പുറപ്പെട്ടു. തീവ്രവാദികൾ ശ്രീലങ്കൻ ടീമിനെ ലക്ഷ്യം വെക്കാൻ സാധ്യതയുണ്ടെന്ന വർത്തകൾക്കിടയിലാണ് ശ്രീലങ്കൻ ടീം പാകിസ്ഥാൻ പര്യടനത്തിന് പുറപ്പെട്ടത്. തീവ്രവാദ ഭീഷണിയെ തുടർന്ന് പത്തോളം ശ്രീലങ്കൻ താരങ്ങൾ പരമ്പരയിൽ നിന്ന് വിട്ട് നിന്നിരുന്നു.

2009ൽ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ ബസ് തീവ്രവാദികൾ ആക്രമിച്ചിരുന്നു. തുടർന്ന് പാകിസ്ഥാനിൽ അന്തർദേശീയ മത്സരങ്ങൾ ഒന്നും നടന്നിരുന്നില്ല. പാകിസ്ഥൻ ക്രിക്കറ്റ് ടീമിന്റെ ഹോം മത്സരങ്ങൾ എല്ലാം യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ വെച്ചാണ് നടന്നിരുന്നത്. കഴിഞ്ഞ ആഴ്ചയാണ് പാകിസ്ഥാനിൽ പരമ്പര കളിയ്ക്കാൻ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന് ശ്രീലങ്കൻ പ്രതിരോധ മന്ത്രാലയം അനുമതി നൽകിയത്.

പാകിസ്ഥാനിൽ ശ്രീലങ്ക മൂന്ന് ഏകദിന മത്സരങ്ങളും മൂന്ന് ടി20 മത്സരങ്ങളും കളിക്കും. പരമ്പരയിലെ ആദ്യ ഏകദിന മത്സരം സെപ്റ്റംബർ 27ന് കറാച്ചിയിൽ വെച്ച് നടക്കും.

ശ്രീലങ്കയുടെ പാകിസ്ഥാൻ പര്യടനത്തിന് മുൻപ് ഐ.സി.സിയുടെ സുരക്ഷ അവലോകനം

ഈ മാസം അവസാനത്തോടെ പാകിസ്ഥാനത്തിൽ പര്യടനം നടത്തുന്ന ശ്രീലങ്കയുടെ മത്സരങ്ങൾക്ക് പാകിസ്ഥാൻ ഏർപ്പെടുത്തിയ സുരക്ഷാ ക്രമീകരണങ്ങൾ ഐ.സി.സി പരിശോധിക്കും. മാച്ച് റഫറിമാരെയും അമ്പയർമാരെയും നിയമിക്കുന്നതിന് മുൻപ് സുരക്ഷാ ക്രമീകരണങ്ങൾ പരിശോധിക്കാനാണ് ഐ.സി.സി. തീരുമാനം. പാകിസ്ഥാൻ ദിനപത്രത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

നേരത്തെ 2015ൽ സിംബാബ്‌വെ പാകിസ്ഥാനിൽ പര്യടനം നടത്തിയ സമയത്ത് ഐ.സി.സി നേരിട്ട് മാച്ച് റഫറിമാരെയും അമ്പയർമാരെയും നിയമിച്ചിരുന്നില്ല. എന്നാൽ ഇത്തവണ ഐ.സി.സി. എന്ത് നിലപാട് എടുക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ശ്രീലങ്കൻ പ്രധാന മന്ത്രിയുടെ ഓഫീസിൽ ലഭിച്ച വിവര പ്രകാരം പാകിസ്ഥാൻ ക്രിക്കറ്റ് ടീമിനെതിരെ തീവ്രവാദി ആക്രമണം ഉണ്ടായേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

തുടർന്ന് പാകിസ്ഥാൻ പര്യടനത്തിനുള്ള ശ്രീലങ്കൻ ക്രിക്കറ്റ് ടീമിൽ നിന്ന് പ്രമുഖ താരങ്ങൾ അടക്കം പത്തോളം പേർ വിട്ടുനിൽക്കുകയും ചെയ്തിരുന്നു. അതെ സമയം ശ്രീലങ്കയുടെ പാകിസ്ഥാൻ പര്യടനം അവിടെ നിന്ന് മാറ്റി മറ്റൊരു നിഷ്പക്ഷ വേദിയിൽ നടത്താൻ പാകിസ്ഥാൻ ഉദ്ദേശിക്കുന്നില്ലെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ മാസം 27ന് തുടങ്ങുന്ന പരമ്പരയിൽ മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളും ഉൾപെടുന്നുണ്ട്.

സുരക്ഷാ ഭീഷണി; 10 ശ്രീലങ്കൻ താരങ്ങൾ പാകിസ്ഥാനിലേക്കില്ല

പാകിസ്ഥാനെതിരെയുള്ള ശ്രീലങ്കയുടെ പര്യടനത്തിൽ നിന്ന് ശ്രീലങ്കയുടെ പത്തോളം താരം പങ്കെടുക്കില്ല. സുരക്ഷാ ഭീഷണിയെ തുടർന്നാണ് പ്രമുഖ താരങ്ങൾ ടീമിൽ നിന്ന് വിട്ട് നിൽക്കുന്നത്.  ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് ദേശീയ ടീമുമായി നടത്തിയ ചർച്ചകളെ തുടർന്നാണ് താരങ്ങൾ പരമ്പരയിൽ വിട്ട് നിൽക്കുന്നത്.

താരങ്ങൾക്ക് പരമ്പരയിൽ നിന്ന് വിട്ട് നിൽക്കാനുള്ള സ്വാതന്ത്ര്യം ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് നൽകിയിരുന്നു. തുടർന്നാണ് താരങ്ങൾ ടീമിൽ നിന്ന് വിട്ട് നിൽക്കുന്നത്. കരുണരത്നെ, മലിംഗ, ആഞ്ചെലോ മാത്യൂസ്, സുരംഗ ലക്മൽ, ദിനേശ് ചന്ദിമൽ, തിസാര പെരേര, അഖില ധനഞ്ജയ, ധനഞ്ജയ ഡി സിൽവ, കുശാൽ പെരേര, ഡിക്ക്വെല്ല എന്നിവരാണ്  ടീമിൽ നിന്ന് വിട്ടുനിൽക്കുന്നത്.

ശ്രീലങ്ക പാകിസ്ഥാനിൽ മൂന്ന് ഏകദിന മത്സരങ്ങളും മൂന്ന് ടി20 മത്സരങ്ങളും കളിക്കാനാണ് നേരത്തെ തീരുമാനിച്ചത്. പരമ്പരക്കുള്ള ശ്രീലങ്കൻ ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ശ്രീലങ്കയിൽ സുരക്ഷാ ആശങ്കകൾ ഇല്ലെന്ന് തമീം ഇക്ബാൽ

ശ്രീലങ്കയിൽ സുരക്ഷാ പ്രശ്നങ്ങൾ ഇല്ലെന്നും തങ്ങൾക്ക് ശ്രീലങ്കയിൽ ഏർപ്പെടുത്തിയ സുരക്ഷാ ക്രമീകരണങ്ങൾ വളരെ മികച്ചതാണെന്നും ബംഗ്ളദേശ് ക്യാപ്റ്റൻ തമീം ഇക്ബാൽ. കഴിഞ്ഞ ഏപ്രിൽ 21ന് ഉണ്ടായ ചർച്ച് ആക്രമണങ്ങൾക്ക് ശേഷം ശ്രീലങ്കയിൽ പര്യടനം നടത്തുന്ന ആദ്യ ക്രിക്കറ്റ് ടീം ആണ് ബംഗ്ളദേശ്. അന്ന് ഉണ്ടായ തീവ്രവാദി ആക്രമണത്തിൽ 258 ആൾക്കാർ കൊല്ലപ്പെട്ടിരുന്നു.

താനും മറ്റു ബംഗ്ളദേശ് താരങ്ങളും ശ്രീലങ്കകയിൽ വളരെ സുരക്ഷിതരാണെന്നും തങ്ങളുടെ ശ്രദ്ധ മുഴുവൻ അടുത്ത ദിവസം തുടങ്ങാനിരിക്കുന്ന മത്സരത്തിൽ ആണെന്നും തമീം ഇക്‌ബാൽ പറഞ്ഞു. കുറച്ച് വർഷങ്ങൾക്ക് മുൻപ് ബംഗ്ളദേശും ഇതേ പോലുള്ള അവസ്ഥയിൽ ആയിരുന്നെന്നും ശ്രീലങ്ക അതിന് ശേഷം ബംഗ്ളദേശിൽ വന്ന് പരമ്പര കളിച്ച കാര്യവും തമീം സൂചിപ്പിച്ചു.

ജൂലൈ 26നാണ് ശ്രീലങ്കയും ബംഗ്ളദേശും തമ്മിലുള്ള ആദ്യ ഏകദിന മത്സരം.  അതെ സമയം ശ്രീലങ്കയിൽ തുടർന്ന് വരുന്ന അടിയന്തരാവസ്ഥ അധികൃതർ ഓഗസ്റ്റ് 22 വരെ നീട്ടിയിട്ടുണ്ട്.

കനത്ത സുരക്ഷയിൽ ബംഗ്ളദേശ് ടീം ശ്രീലങ്കയിൽ

കനത്ത സുരക്ഷ ഒരുക്കി ബംഗ്ളദേശ് ക്രിക്കറ്റ് ടീം ശ്രീലങ്കയിൽ എത്തി. ഈസ്റ്റർ ദിനത്തിൽ ഉണ്ടായ തീവ്രവാദി ആക്രമണങ്ങൾക്ക് ശേഷം രാജ്യത്ത് എത്തുന്ന ആദ്യ വിദേശ ടീം ആണ് ബംഗ്ളദേശ്. ശ്രീലങ്കയിൽ മൂന്ന് ഏകദിന മത്സരങ്ങളാണ് ബംഗ്ളദേശ് കളിക്കുക. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ ജൂലൈ 26, 28, 31 തിയ്യതികളിലാണ് ഏകദിന മത്സരം നടക്കുക.

നേരത്തെ കഴിഞ്ഞ ഏപ്രിൽ 21ന് രാജ്യത്ത് നടന്ന തീവ്രവാദി ആക്രമണത്തിൽ 250ൽ പരം ആൾക്കാർ കൊല്ലപ്പെട്ടിരുന്നു.  ബംഗ്ളദേശിന് പുറമെ അടുത്ത മാസം ന്യൂസിലാൻഡ് ക്രിക്കറ്റ് ടീമും പര്യടനത്തിനായി ശ്രീലങ്ക സന്ദര്ശിക്കുന്നുണ്ട്. രണ്ട് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ടി20 മത്സരങ്ങളുമാണ് ശ്രീലങ്കയിൽ ന്യൂസിലാൻഡ് കളിക്കുക.

ഓഗസ്റ്റ് 14നാണ് ആദ്യ ടെസ്റ്റ് മത്സരം. ഓഗസ്റ്റ് 22ന് രണ്ടാം ടെസ്റ്റും ഓഗസ്റ്റ് 31, സെപ്റ്റംബർ 2. 6 തിയ്യതികളിൽ ടി20 മത്സരവും നടക്കും.

അന്ന് തങ്ങളെ രക്ഷിച്ചത് ദില്‍ഷന്‍

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചൊരു സംഭവം നടന്നിട്ട് ഇന്ന് പത്ത് വര്‍ഷം പിന്നിടുന്ന വേളയില്‍ അന്ന് ലോഹോറില്‍ തങ്ങളുടെ ബസ്സിനു നേരെ തീവ്രവാദി ആക്രമണം നടന്നത് ഓര്‍ത്തെടുക്കുകയാണ് നിലവിലെ ഇഗ്ലണ്ട് കോച്ച് ട്രെവര്‍ ബെയിലിസ്സ്. ഇന്നത്തെ ഇംഗ്ലണ്ട് കോച്ച് ട്രെവര്‍ ബെയിലിസ്സും ഉപ പരിശീലകന്‍ പോള്‍ ഫാര്‍ബ്രേസും അന്ന് ശ്രീലങ്കയുടെ കോച്ചിംഗ് സ്റ്റാഫുകളായിരുന്നു. മാര്‍ച്ച് 3 2009ല്‍ ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിനു പുറത്ത് 12 തോക്കുധാരികളാണ് ശ്രീലങ്കന്‍ ടീമിന്റെ ബസ്സിനു നേരെ നിറയൊഴിച്ചത്.

ആറ് പോലീസുകാരും മാച്ച് ഒഫീഷ്യലുകളുടെ ഡ്രൈവറും അന്നത്തെ ആക്രമണത്തില്‍ മരിച്ച് വീഴുകയായിരുന്നു. റൈഫിലുകളും റോക്കറ്റ് ലോഞ്ചറുകളും ഗ്രനേഡുകളുമായാണ് അന്ന് ആ തീവ്രവാദികള്‍ തങ്ങളെ ആക്രമിച്ചതെന്ന് ഇന്ന് ആ സംഭവം ഓര്‍ത്തെടുത്ത് ട്രെവര്‍ ബെയില്ലിസ് പറയുകയായിരുന്നു. തലവേദനയായിരുന്നതിനാല്‍ താന്‍ പാതി മയക്കത്തിലായിരുന്നുവെന്നും ഒരു പൊട്ടിത്തെറി കേട്ടാണ് താന്‍ ഉണരുന്നതെന്നുമാണ് ബെയിലിസ്സ് പറഞ്ഞത്. ബസ്സില്‍ പലരുടെ ദേഹത്തും ഗ്രനേഡിന്റെ ചിന്തുകള്‍ തറച്ചിരുന്നുവെന്നും ഫാര്‍ബ്രേസിന്റെ കൈയ്യിലും അത്തരത്തില്‍ വസ്തുക്കള്‍ തറച്ചത് തന്റെ ശ്രദ്ധയില്‍ പെട്ടുവെന്ന് ബെയിലിസ്സ് പറഞ്ഞു.

തങ്ങളുടെ സംഘത്തില്‍ ആര്‍ക്കും മരണം സംഭവിച്ചില്ലെങ്കിലും ആറ് പോലീസുകാരും ഒരു ഡ്രൈവറും സംഭവത്തില്‍ മരിച്ചത് ഏറെ ദുഖകരമായ അവസ്ഥയായിരുന്നു. ഗ്രൗണ്ടിലെത്തിയ ശേഷം ആദ്യ സ്ഥിതിയില്‍ നിന്ന് ഏറെ സുരക്ഷിതരായി തങ്ങള്‍ക്ക് തോന്നിയെങ്കിലും ഏവരും മറ്റുള്ളവരുടെ മുറിവുകളെക്കുറിച്ച് അന്വേഷി്ക്കുന്ന തിരക്കായിരുന്നു. പാക്കിസ്ഥാന്‍ അധികാരികള്‍ പിന്നീട് എത്തിയപ്പോള്‍ തന്നെ പല താരങ്ങളും ദേഷ്യത്തോടെയാണ് അവരെ വരവേറ്റതെന്നും ട്രെവര്‍ ബെയിലിസ്സ് ഓര്‍ത്തു പറഞ്ഞു.

അന്നത്തെ ശ്രീലങ്കന്‍ ടീമിലെ അംഗങ്ങള്‍ ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ പലപ്പോഴായി കണ്ടിട്ടുള്ളതാണ്. ശ്രീലങ്കയില്‍ അന്ന് ആഭ്യന്തര കലഹത്തിന്റെ നാളുകളായിരുന്നു. അതിനാല്‍ തന്നെ അവര്‍ ബസ്സില്‍ തന്നെ തറയില്‍ കുനിഞ്ഞിരിക്കുകയായിരുന്നുവെന്ന് ബെയിലിസ്സ് പറഞ്ഞു.

തന്നോട് മറ്റുള്ളവര്‍ ആവശ്യപ്പെട്ടപ്പോളാണ് ഇത്തരത്തിലാണ് ആക്രമത്തില്‍ നിന്ന് രക്ഷപ്പെടുവാന്‍ ചെയ്യേണ്ടതെന്ന് പോലും തനിക്ക് മനസ്സിലാകുന്നതെന്ന് പോള്‍ ഫാര്‍ബ്രേസ് പറഞ്ഞു. ഗ്രനേഡില്‍ നിന്നുള്ള പരിക്കും ചോരയില്‍ കുളിച്ച് നിന്ന താരങ്ങള്‍ക്കിടയിലും ഏവരും നിശബ്ദരായി ഇരിക്കുമ്പോള്‍ ബസ്സ് ഡ്രൈവറുടെ തൊട്ട് പുറകെയുണ്ടായിരുന്ന ദില്‍ഷന്‍ ഡ്രൈവറോട് വണ്ടി റിവേഴ്സ് ചെയ്യുവാന്‍ ആവശ്യപ്പെടുന്നത് മാത്രമാണ് അപ്പോള്‍ ബസ്സില്‍ മുഴങ്ങിയിരുന്നതെന്ന് ബെയിലിസ്സ് പറഞ്ഞു. ബസ്സില്‍ വന്ന് പതിക്കുന്ന ബുള്ളറ്റുകളുടെ ശബ്ദം വ്യക്തമായി കേള്‍ക്കുന്നതില്‍ നിന്ന് തീവ്രവാദികള്‍ ഞങ്ങളെ ആക്രമിക്കുന്നത് തുടരുകയായിരുന്നുവെന്ന് വ്യക്തമായിരുന്നുവെന്ന് പറഞ്ഞ ഫാര്‍ബ്രേസ് ദില്‍ഷന്റെ ഇടപെടലിനെ വാനോളം പുകഴ്ത്തുകയായിരുന്നു.

ഡ്രൈവര്‍ ആക്രമത്തില്‍ നിന്ന് രക്ഷപ്പെടുവാന്‍ സ്റ്റിയറിംഗിനു കീഴിലിരുന്ന ബസ്സ് നിയന്ത്രിച്ചപ്പോള്‍ ദില്‍ഷനാണ് അപകടത്തെ വകവയ്ക്കാതെ തലയുയര്‍ത്തി ബസ്സിന്റെ ദിശ നിശ്ചയിക്കുവാന്‍ വേണ്ടിയുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. ഞങ്ങളെ ആ സാഹചര്യത്തില്‍ നിന്ന് രക്ഷിച്ചതിനു ഡ്രൈവറെ ഏവരും പ്രശംസിച്ചിരുന്നു പിന്നീട്, അദ്ദേഹം തീര്‍ച്ചയായും അതിനു അര്‍ഹനാണ്, അത് പോലെ തന്നെ അന്ന് ദില്‍ഷനും ഞങ്ങളെ പോലെ അവിടെ നിശബ്ദനായി കിടന്നിരുന്നുവെങ്കില്‍ ഇന്ന് ഞങ്ങളിലാരും രക്ഷപ്പെടുമെന്ന് തോന്നുന്നില്ലെന്നും തനിക്ക് തോന്നുന്നു എന്ന് പോള്‍ ഫാര്‍ബ്രേസ് പറഞ്ഞു.

ആംബുലന്‍സില്‍ തങ്ങളെ ആശുപത്രിയില്‍ എത്തിക്കുവാന്‍ പാക്കിസ്ഥാന്‍ അധികൃതര്‍ തുനിഞ്ഞുവെങ്കിലും ഞങ്ങളാരും തന്നെ അതിനു തയ്യാറായിരുന്നില്ല. അതേ സമയം പരിക്ക് ഗുരുതരമായായിരുന്നു തിലന്‍ സമരവീരയെയും തരംഗ പരണവിതാനയെയും മാറ്റാതെ വേറെ നിവൃത്തിയില്ലാത്തതിനാല്‍ അധികാരികള്‍ അവരെ ആംബുലന്‍സില്‍ തന്നെ നീക്കം ചെയ്തു.

ഇവര്‍ പോയ ശേഷം ടീവിയില്‍ ആംബുലന്‍സ് തകര്‍ന്ന ചിത്രങ്ങള്‍ എത്തിയപ്പോള്‍ താരങ്ങള്‍ കണ്ടപ്പോള്‍ പലരും തകരുന്ന കാഴ്ചയായിരുന്നു കാരണം നമ്മുടെ താരങ്ങള്‍ ആശുപത്രിയിലേക്ക് യാത്രയായ ആംബുലന്‍സ് ആണ് അതെന്നാണ് തങ്ങള്‍ കരുതിയത്. എന്നാല്‍ അല്പ സമയം കഴിഞ്ഞ് ഇത് വേറെ ആംബുലന്‍സ് ആയിരുന്നവെന്ന് സ്ഥിതീകരിക്കപ്പെടുകയായിരുന്നു. അത് ഏറെ ആശ്വാസം പകരുന്ന കാഴ്ചയായിരുന്നു.

മാച്ച് ഒഫീഷ്യലുകളുടെ സ്ഥിതിയായിരുന്നു കൂടുതല്‍ അപകടകരമെന്നും മാച്ച് റഫറി ക്രിസ് ബ്രോഡ് ചോരയില്‍ കുളിച്ച് നില്‍ക്കുന്ന കാഴ്ച ഇന്നും തനിക്ക് ഓര്‍മ്മയുണ്ടെന്ന് പോള്‍ പറഞ്ഞു. അവരുടെ ഡ്രൈവറാണ് കൊല്ലപ്പെട്ടത്. അവരുടെ വാഹനം ചെറിയതായിരുന്നതിനാല്‍ തന്നെ നാലാം ഒഫീഷ്യല്‍ അഹ്സാന്‍ റാസയ്ക്ക് വെടിയും കൊണ്ടു. ഡ്രൈവര്‍ മരിച്ചതിനാല്‍ ഒരു പോലീസുകാരന്‍ ആ വാനിലുള്ളിലെത്തിയാണ് അവരെ സംഭവ സ്ഥലത്ത് നിന്ന് മാറ്റി അവരുടെ ജീവന്‍ രക്ഷിച്ചതെന്ന് പിന്നീടാണ് അറിയുവാന്‍ കഴിഞ്ഞത്.

ഏഷ്യ കപ്പ് : ബംഗ്ളാദേശ് ആദ്യം ബാറ്റ് ചെയ്യും

ഏഷ്യ കപ്പിന്റെ ആദ്യ മത്സരത്തിൽ ബംഗ്ളാദേശ് ആദ്യം ബാറ്റ് ചെയ്യും. ശ്രീലങ്കക്കെതിരെ ടോസ് നേടിയ ബംഗ്ളാദേശ് ക്യാപ്റ്റൻ മഷ്റഫെ മുസ്തഫ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. ശ്രീലങ്ക നിരയിൽ ഫസ്റ്റ് ബൗളർ മലിംഗ ടീമിൽ ഇടം നേടിയിട്ടുണ്ട്.

Bangladesh: Tamim, Liton, Shakib, Mahmudullah, Mushfiqur, Mithun, Mosaddek, Mehidy, Rubel, Mustafizur

Sri Lanka: Tharanga, Dhananjaya, K Perera, K Mendis, Thisara, Shanaka, Malinga, Lakmal, Aponso, Dilruwan

അരങ്ങേറ്റത്തിൽ ഹാട്രിക് നേടി മധുശങ്ക, ബംഗ്ലാദേശിനെ ചുരുട്ടിക്കെട്ടി ശ്രീലങ്കക്ക് ജയം

ബംഗ്ലാദേശിന്റെ എറിഞ്ഞിട്ട് ശ്രീലങ്കക്ക് ത്രിരാഷ്ട്ര ക്രിക്കറ്റ് കിരീടം. 79 റൺസിനാണ് ശ്രീലങ്ക ജയം സ്വന്തമാക്കിയത്. ശ്രീലങ്ക ഉയർത്തിയ 221 റൺസ് എന്ന ചെറിയ ലക്‌ഷ്യം മറികടക്കാൻ ബംഗ്ലാദേശിനായില്ല. 142 റൺസിന് ബംഗ്ലാദേശ് ഓൾ ഔട്ട് ആവുകയായിരുന്നു. അരങ്ങേറ്റത്തിൽ ശ്രീലങ്കക്ക് വേണ്ടി ഹാട്രിക് നേടിയ മധുശങ്കയുടെ പ്രകടനം ശ്രീലങ്കയുടെ വിജയം എളുപ്പമാക്കി.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 50 ഓവറിൽ 221 റൺസിൽ ഓൾ ഔട്ട് ആവുകയായിരുന്നു. തരംഗയുടെ 56 റൺസും മധ്യനിരയിൽ 42 റൺസ് എടുത്ത ഡിക്ക്‌വെല്ലയുടെയും 45 റൺസ് എടുത്ത ചാന്ദിമലിന്റെയും പ്രകടനമാണ് ശ്രീലങ്കൻ സ്കോർ 200 കടത്തിയത്.

തുടർന്ന് ബാറ്റിംഗ് ആരംഭിച്ച ബംഗ്ലാദേശ്  42മത്തെ ഓവറിൽ 142 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു. ബംഗ്ലാദേശ് നിരയിൽ മഹ്മൂദുല്ലാഹ് മാത്രമാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. 92 പന്തിൽ 76 റൺസ് എടുത്ത മഹ്മൂദുല്ലാഹ് അവസാനമാണ് പുറത്തായത്. ശ്രീലങ്കൻ നിരയിൽ അരങ്ങേറ്റത്തിൽ ഹാട്രിക് നേടിയ മധുശങ്കക്ക് പുറമെ ചമീരയും ധനഞ്ജയയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പത്ത് വിക്കറ്റ് ജയവുമായി ശ്രീലങ്ക

ബംഗ്ലാദേശിനെ 82 റണ്‍സിനു പുറത്താക്കിയ ശ്രീലങ്കയ്ക്ക് 10 വിക്കറ്റ് ജയം. ധനുഷ്ക ഗുണതിലകയും ഉപുല്‍ തരംഗയും ബംഗ്ലാദേശ് ബാറ്റ്സ്മാന്മാര്‍ നിലയുറപ്പിക്കുവാന്‍ ബുദ്ധിമുട്ടിയ പിച്ചില്‍ അനായാസം ബാറ്റ് വീശിയപ്പോള്‍ ലങ്ക 11.5 ഓവറില്‍ വിജയം നേടി. വിജയത്തോടെ ഫൈനലില്‍ കടന്ന ലങ്ക ബംഗ്ലാദേശിനെയാവും നേരിടുക. ഉപുല്‍ തരംഗ 39 റണ്‍സും ധനുഷ്ക ഗുണതില 35 റണ്‍സുമാണ് നേടിയത്.

ജനുവരി 27 ഇന്ത്യന്‍ സമയം 11.30നാണ് ധാക്കയിലെ ഷേറെ ബംഗള നാഷണല്‍ സ്റ്റേയിഡത്തില്‍ ഫൈനല്‍ നടക്കുക. സിംബാബ്‍വേ ആയിരുന്നു പരമ്പരയിലെ മൂന്നാമത്തെ ടീം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version