അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഉപുൽ തരംഗ

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ശ്രീലങ്കൻ ഓപ്പണർ ഉപുൽ തരംഗ. 36കാരനായ തരംഗ 2019ലെ ശ്രീലങ്കയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലാണ് അവസാനമായി ശ്രീലങ്കക്ക് വേണ്ടി കളിച്ചത്. എല്ലാ മികച്ച കാര്യങ്ങൾക്കും ഒരു അവസാനം ഉണ്ടാവുമെന്ന് പറഞ്ഞാണ് ഉപുൽ തരംഗ ക്രിക്കറ്റിൽ നിന്നുള്ള തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്.

ഏകദിന ക്രിക്കറ്റിൽ ശ്രീലങ്കക്ക് വേണ്ടി 235 മത്സരങ്ങൾ കളിച്ച ഉപുൽ തരംഗ 33.74 ആവറേജോടെ 6951 റൺസ് നേടിയിട്ടുണ്ട്. 15 സെഞ്ച്വറികളും 37 അർദ്ധ സെഞ്ച്വറികളും ഇതിൽ ഉൾപെടും. ടെസ്റ്റ് ക്രിക്കറ്റിൽ ശ്രീലങ്കക്ക് വേണ്ടി 31 മത്സരങ്ങൾ കളിച്ച താരം 1754 റൺസും നേടിയിട്ടുണ്ട്. ശ്രീലങ്കക്ക് വേണ്ടി ടി20 26 മത്സരങ്ങൾ കളിച്ച ഉപുൽ തരംഗ 407 റൺസും ടി20യിൽ നേടിയിട്ടുണ്ട്.

നരൈന്റെ മികവില്‍ ധാക്കയ്ക്ക് തുടര്‍ച്ചയായ രണ്ടാം വിജയം

സുനില്‍ നരൈന്റെ ഓള്‍റൗണ്ട് പ്രകടനത്തിന്റെ ബലത്തില്‍ ധാക്ക ഡൈനാമൈറ്റ്സിനു വിജയം. ചിറ്റഗോംഗ് വൈക്കിംഗ്സിനെതിരെ 6 വിക്കറ്റിന്റെ വിജയമാണ് ധാക്ക സ്വന്തമാക്കിയത്. മാന്‍ ഓഫ് ദി മാച്ചായ സുനില്‍ നരൈന്‍ 4 വിക്കറ്റും 31 റണ്‍സും നേടി നടത്തിയ ഓള്‍റൗണ്ട് പ്രകടനമാണ് ടീമിനു തുണയായി മാറിയത്. ആദ്യം ബാറ്റ് ചെയ്ത വൈക്കിംഗ്സ് 135/8 എന്ന സ്കോര്‍ നേടിയപ്പോള്‍ 16.4 ഓവറില്‍ ധാക്ക 4 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

മൊസ്ദേക്ക് ഹൊസൈന്‍(40), കാമറൂണ്‍ ഡെല്‍പോര്‍ട്ട്(36), ശദ്മാന്‍ ഇസ്ലാം(24) എന്നിവരുടെ പ്രകടനത്തിലൂടെയാണ് ചിറ്റഗോംഗ് വൈക്കിംഗ്സ് 135/8 എന്ന സ്കോര്‍ നേടിയത്. സുനില്‍ നരൈന്‍ നാല് വിക്കറ്റും റൂബല്‍ ഹൊസൈന്‍, ഖാസി ഒനിക് എന്നിവര്‍ ഓരോ വിക്കറ്റും ടീമിനായി നേടി.

ടോപ് ഓര്‍ഡറില്‍ ഉപുല്‍ തരംഗയും സുനില്‍ നരൈനും കൂടി നല്‍കിയ തുടക്കമാണ് ധാക്കയുടെ വിജയത്തിനു അടിത്തറയായി മാറിയത്. നരൈന്‍ 16 പന്തില്‍ 31 റണ്‍സ് നേടി പുറത്തായപ്പോള്‍ ഉപുല്‍ തരംഗ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി. 51 റണ്‍സ് നേടിയാണ് താരം പുറത്തായത്. റോണി താലുക്ദാര്‍, നുരൂള്‍ ഹസന്‍(20*) എന്നിവരും ശ്രദ്ധേയമായ പ്രകടനം നടത്തി. ഖലീല്‍ അഹമ്മദ് മൂന്ന് വിക്കറ്റ് നേടി ചിറ്റഗോംഗ് ബൗളര്‍മാരില്‍ തിളങ്ങി.

ഒന്നാം വിക്കറ്റില്‍ പഴങ്കഥയായത് ശ്രീലങ്കന്‍ റെക്കോര്‍ഡ്

ഇമാം-ഉള്‍-ഹക്കും ഫകര്‍ സമനും ഇന്ന് സിംബാബ്‍വേ ബൗളര്‍മാര്‍ക്കെതിരെ ഒന്നാം വിക്കറ്റില്‍ 304 റണ്‍സ് നേടിയപ്പോള്‍ പഴങ്കഥയായത് ഒരു ശ്രീലങ്കന്‍ റെക്കോര്‍ഡാണ്. ഒന്നാം വിക്കറ്റില്‍ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ട് എന്നത് ഇതുവരെ ശ്രീലങ്കന്‍ ഓപ്പണിംഗ് ജോഡികളായ സനത് ജയസൂര്യ-ഉപുല്‍ തരംഗ എന്നിവരുടെ പേരിലായിരുന്നു.

286 റണ്‍സ് നേടിയാണ് തരംഗ-ജയസൂര്യ കൂട്ടുകെട്ട് 2006ല്‍ ലീഡ്സില്‍ ഇംഗ്ലണ്ടിനെതിരെ നേടിയത്. 109 റണ്‍സ് നേടിയ തരംഗ പുറത്തായപ്പോളാണ് അന്ന് കൂട്ടുകെട്ട് തകര്‍ന്നത്. ഏറെ വൈകാതെ ജയസൂര്യയും പുറത്തായെങ്കിലും 99 പന്തില്‍ നിന്ന് 152 റണ്‍സ് നേടിയ ശേഷമാണ് ലങ്കയുടെ വെടിക്കെട്ട് ബാറ്റ്സ്മാന്‍ വിടവാങ്ങിയത്.

ഇന്ന് 113 റണ്‍സ് നേടിയ ഇമാം ഉള്‍ ഹക്ക് പുറത്തായപ്പോളാണ് കൂട്ടുകെട്ട് തകര്‍ന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പത്ത് വിക്കറ്റ് ജയവുമായി ശ്രീലങ്ക

ബംഗ്ലാദേശിനെ 82 റണ്‍സിനു പുറത്താക്കിയ ശ്രീലങ്കയ്ക്ക് 10 വിക്കറ്റ് ജയം. ധനുഷ്ക ഗുണതിലകയും ഉപുല്‍ തരംഗയും ബംഗ്ലാദേശ് ബാറ്റ്സ്മാന്മാര്‍ നിലയുറപ്പിക്കുവാന്‍ ബുദ്ധിമുട്ടിയ പിച്ചില്‍ അനായാസം ബാറ്റ് വീശിയപ്പോള്‍ ലങ്ക 11.5 ഓവറില്‍ വിജയം നേടി. വിജയത്തോടെ ഫൈനലില്‍ കടന്ന ലങ്ക ബംഗ്ലാദേശിനെയാവും നേരിടുക. ഉപുല്‍ തരംഗ 39 റണ്‍സും ധനുഷ്ക ഗുണതില 35 റണ്‍സുമാണ് നേടിയത്.

ജനുവരി 27 ഇന്ത്യന്‍ സമയം 11.30നാണ് ധാക്കയിലെ ഷേറെ ബംഗള നാഷണല്‍ സ്റ്റേയിഡത്തില്‍ ഫൈനല്‍ നടക്കുക. സിംബാബ്‍വേ ആയിരുന്നു പരമ്പരയിലെ മൂന്നാമത്തെ ടീം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version