കേരളത്തിനെതിരെ ബംഗാളിനു മൂന്ന് വിക്കറ്റ് നഷ്ടം

രഞ്ജി ട്രോഫിയില്‍ തങ്ങളുടെ മൂന്നാമത്തെയും ആദ്യത്തെ എവേ മത്സരത്തിലും കേരളത്തിനു മികച്ച ആദ്യ സെഷന്‍. ആദ്യ സെഷന്‍ പിന്നിടുമ്പോള്‍ കേരളത്തിനെതിരെ ആദ്യം ബാറ്റ് ചെയ്ത ബംഗാള്‍ 3 വിക്കറ്റ് നഷ്ടപ്പെട്ട് 77 റണ്‍സാണ് നേടിയിട്ടുള്ളത്. സന്ദീപ് വാര്യര്‍ രണ്ടും ബേസില്‍ തമ്പി ഒരു വിക്കറ്റും നേടിയ മത്സരത്തില്‍ തുടക്കത്തില്‍ പ്രതിരോധത്തിലായ ശേഷം അഭിഷേക് കുമാര്‍ രാമന്‍(40)-മനോജ് തിവാരി(22*) കൂട്ടുകെട്ട് നേടിയ 46 റണ്‍സിന്റെ ബലത്തിലാണ് മത്സരത്തിലേക്ക് ബംഗാള്‍ തിരികെ എത്തുന്നത്.

മത്സരത്തില്‍ ടോസ് നേടിയ കേരളം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നിലവില്‍ നായകന്‍ മനോജ് തിവാരിയ്ക്കൊപ്പം 7 റണ്‍സുമായി അനുസ്തുപ് മജുംദാര്‍ ആണ് ക്രീസില്‍ നില്‍ക്കുന്നത്.

ആന്ധ്രയെ 190 റണ്‍സിനു പുറത്താക്കി കേരളം

വിജയ് ഹസാരെ ട്രോഫിയില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ മികച്ച തുടക്കവുമായി കേരളം. ഇന്ന് ആന്ധ്രയ്ക്കെതിരെ എലൈറ്റ് ഗ്രൂപ്പ് ബി മത്സരത്തില്‍ കേരളം എതിരാളികളെ 19 റണ്‍സിനു ഓള്‍ഔട്ട് ആക്കുകയായിരുന്നു. ന്യൂ ഡല്‍ഹിയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ആന്ധ്ര ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 16 റണ്‍സിനിടെ 2 വിക്കറ്റ് നഷ്ടമായ ആന്ധ്ര പിന്നിട് മത്സരത്തില്‍ കരകയറാനാകാതെ ബുദ്ധിമുട്ടുകയായിരുന്നു.

79 റണ്‍സ് നേടിയ സുമന്ത് ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ രവി തേജ 44 റണ്‍സ് നേടി. കേരളത്തിനായി മിഥുന്‍ മൂന്നും സച്ചിന്‍ ബേബി, അക്ഷയ് ചന്ദ്രന്‍, സന്ദീപ് വാര്യര്‍ എന്നിവര്‍ രണ്ട് വിക്കറ്റും ബേസില്‍ തമ്പി ഒരു വിക്കറ്റും വീഴ്ത്തി.

സന്ദീപ് വാര്യര്‍ക്ക് 5 വിക്കറ്റ്, ബാറ്റിംഗില്‍ കേരളം പൊരുതുന്നു

തിമ്മപ്പയ്യ ട്രോഫിയില്‍ ചത്തീസ്ഗഢിനെതിരെ കേരളം പൊരുതുന്നു. ചത്തീസ്ഗഢിനെ ഒന്നാം ഇന്നിംഗ്സില്‍ 376 റണ്‍സിനു പുറത്താക്കിയ ശേഷം ബാറ്റിംഗ് ആരംഭിച്ച കേരളം രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ 128/3 എന്ന നിലയിലാണ്. 248 റണ്‍സ് പിന്നിലായാണ് കേരളം ഇപ്പോള്‍ സ്ഥിതി ചെയ്യുന്നത്. കേരളത്തിനായി നായകന്‍ സച്ചിന്‍ ബേബി(24*), സല്‍മാന്‍ നിസാര്‍(7*) എന്നിവരാണ് ക്രീസില്‍ നില്‍ക്കുന്നത്. സഞ്ജു സാംസണ്‍(41), വിഎ ജഗദീഷ്(40), വിഷ്ണു വിനോദ്(7) എന്നിവരാണ് പുറത്തായ താരങ്ങള്‍.

നേരത്തെ തലേ ദിവസത്തെ സ്കോറായ 245/4 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ചത്തീസ്ഗഢിനെ സന്ദീപ് വാര്യറുടെ ബൗളിംഗ് ആണ് 376 റണ്‍സിനു ഓള്‍ഔട്ട് ആക്കുവാന്‍ സഹായിച്ചത്. 127.3 ഓവറുകള്‍ നീണ്ട ഇന്നിംഗ്സ് 376 റണ്‍സില്‍ അവസാനിക്കുമ്പോള്‍ വിശാല്‍ കുശ്‍വ 51 റണ്‍സ് നേടി തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി.

തലേ ദിവസം ക്രീസിലുണ്ടായിരുന്ന അമന്‍ദീപ് 7 റണ്‍സ് കൂടി നേടുന്നതിനിടെ പുറത്തായി. സുമിത് റൂയിക്കര്‍ 38 റണ്‍സ് നേടി പവലിയനിലേക്ക് മടങ്ങി. സന്ദീപ് വാര്യര്‍ അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ മിഥുന്‍ എസ്, അക്ഷയ് ചന്ദ്രന്‍ എന്നിവര്‍ രണ്ട് വിക്കറ്റും ശേഷിക്കുന്ന ഒരു വിക്കറ്റ് ആസിഫ് കെഎമ്മും സ്വന്തമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ബൗളര്‍മാരുടെ മികവില്‍ ലീഡ് നേടി കേരളം, ഹിമാച്ചലിനെതിരെ 137 റണ്‍സിനു മുന്നില്‍

തിമ്മപ്പയ്യ ട്രോഫിയില്‍ കേരളത്തിനു ലീഡ്. രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ കേരളം 137 റണ്‍സിന്റെ ലീഡാണ് നേടിയിട്ടുള്ളത്. 312 റണ്‍സിനു തങ്ങളുടെ ഒന്നാം ഇന്നിംഗ്സില്‍ ഓള്‍ഔട്ട് ആയ കേരളം ഹിമാച്ചല്‍ പ്രദേശിനെ 175 റണ്‍സിനു പുറത്താക്കിയാണ് ലീഡ് നേടിയത്. 260/8 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച കേരളം 52 റണ്‍സ് കൂടി ഒന്നാം ഇന്നിംഗ്സില്‍ നേടി.

മിഥുന്‍ 65 റണ്‍സുമായി പുറത്താകാതെ നിന്നു. നേരത്തെ സച്ചിന്‍ ബേബി(125), സല്‍മാന്‍ നിസാര്‍(79) എന്നിവര്‍ കേരളത്തിനായി തിളങ്ങിയിരുന്നു. ഹിമാച്ചലിനു വേണ്ടി ഗുരീന്ദര്‍ സിംഗ്, മയാങ്ക് ഡാഗര്‍ എന്നിവര്‍ നാല് വീതം വിക്കറ്റ് നേടി.

കേരളത്തിനായി അക്ഷയ് ചന്ദ്രന്‍, മിഥുന്‍ എസ് എന്നിവര്‍ മൂന്നും സന്ദീപ് വാര്യര്‍, ജലജ് സക്സേന എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി. നിഖില്‍ ഗാണ്ട 46 റണ്‍സ് നേടി ഹിമാച്ചലിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ അങ്കുഷ് ബൈന്‍സ് 40 റണ്‍സ് നേടി. 75.4 ഓവറിലാണ് ഹിമാച്ചല്‍ 175 റണ്‍സിനു ഓള്‍ഔട്ട് ആയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ബംഗാളിനെ സമനിലയില്‍ കുടുക്കി കേരളം, മനോജ് തിവാരി പുറത്താകാതെ 73 റണ്‍സ്

വിജയ് ഹസാരെ ട്രോഫിയില്‍ കേരളം ബംഗാള്‍ മത്സരം സമനിലയില്‍. ഇന്ന് കേരളം നേടിയ 235 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ബംഗാള്‍ 50 ഓവറില്‍ 235/8 എന്ന നിലയില്‍ അവസാനിക്കുകയായിരുന്നു. അവസാന ഓവറില്‍ 6 റണ്‍സ് വേണ്ടിയിരുന്ന ബംഗാളിനു പക്ഷേ വിജയം ഉറപ്പിക്കാനായില്ല. 73 റണ്‍സ് നേടി മനോജ് തിവാരി പുറത്താകാതെ നിന്നു.

മനോജ് തിവാരിയ്ക്ക് പുറമേ ഋത്തിക് ചാറ്റര്‍ജ്ജി(35), ശ്രീവത്സ് ഗോസ്വാമി(26), സുമന്‍ ഗുപ്ത(23), അനുസ്തുപ മജൂംദാര്‍(24) എന്നിവരാണ് ടീമിന്റെ പ്രകടനത്തില്‍ നിര്‍ണ്ണായകമായ സംഭാവന നടത്തിയത്. 170/5 എന്ന നിലയില്‍ ആറാം വിക്കറ്റില്‍ മനോജ് തിവാരി-സുമന്‍ ഗുപ്ത കൂട്ടുകെട്ട് നേടിയ 47 റണ്‍സ് ബംഗാളിനെ വിജയത്തിലേക്ക് നയിക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും കൂട്ടുകെട്ട് തകര്‍ത്ത് കേരളം വീണ്ടും മത്സരത്തിലേക്ക് തിരികെ വരികയായിരുന്നു.

കേരളത്തിനായി അക്ഷയ് കെസി, സന്ദീപ് വാര്യര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ അഭിഷേക് മോഹന്‍ ഒരു വിക്കറ്റും വീഴ്ത്തി. നേരത്തെ ജലജ് സക്സേനയുടെ ശതകത്തിന്റെ ബലത്തില്‍ കേരളം 235/6 എന്ന നിലയിലേക്ക് എത്തുകയായിരുന്നു. അവസാന ഓവറുകളിലെ പ്രകടനമാണ് ഈ സ്കോര്‍ നേടാന്‍ കേരളത്തെ സഹായിച്ചത്. തുടക്കത്തില്‍ കേരള ഇന്നിംഗ്സ് ഇഴഞ്ഞ് നീങ്ങുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version