സയാക തകാഷിയോട് തോല്‍വി, റുത്വിക പുറത്ത്, പുരുഷ ഡബിള്‍സില്‍ ഇന്ത്യന്‍ ജോഡിയ്ക്ക് ജയം

സിംഗപ്പൂര്‍ ഓപ്പണ്‍ പ്രീക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായി റുത്വിക ശിവാനി. ജപ്പാന്റെ സയാക തകാഷിയോട് നേരിട്ടുള്ള ഗെയിമുകളിലാണ് പരാജയം ഏറ്റുവാങ്ങിയത്. 8-21, 5-21 എന്ന സ്കോറിനായിരുന്നു മത്സരത്തില്‍ തോല്‍വി. യാതൊരുവിധ ചെറുത്ത് നില്പും ഇന്ത്യന്‍ താരത്തില്‍ നിന്നുണ്ടാകാതെ വന്നപ്പോള്‍ മത്സരം 26 മിനുട്ടില്‍ അവസാനിച്ചു.

ഇന്തോനേഷ്യയുടെ യൂലിയ യോസെഫൈന്‍ സുശാന്തോയോട് മൂന്ന് ഗെയിം പോരാട്ടത്തില്‍ കീഴടങ്ങി ഋതുപര്‍ണ്ണ ദാസും ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്തായി. ആദ്യ ഗെയിം വിജയിച്ച ശേഷമാണ് ഇന്ത്യന്‍ താരത്തിന്റെ പരാജയം. 21-15, 13-21, 16-21 എന്ന സ്കോറിനു 59 മിനുട്ട് നീണ്ട മത്സരത്തിനൊടുവിലാണ് ഇന്ത്യന്‍ താരത്തിന്റെ പരാജയം.

അതേ സമയം പുരുഷ ഡബിള്‍സില്‍ സിംഗപ്പൂരിന്റെ ജോഡികളെ പരാജയപ്പെടുത്തി ഇന്ത്യയുടെ സാത്വിക്സായിരാജ് റാങ്കിറെഡ്ഢി-ചിരാഗ് ഷെട്ടി കൂട്ടുകെട്ട് രണ്ടാം റൗണ്ടില്‍ കടന്നു. 21-16, 24-22 എന്ന സ്കോറിനാണ് ഇന്ത്യന്‍ കൂട്ടുകെട്ടിന്റെ ജയം. 41 മിനുട്ടാണ് മത്സരം നീണ്ടത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സിംഗപ്പൂര്‍ ഓപ്പണ്‍ ആദ്യ റൗണ്ട് വിജയം സ്വന്തമാക്കി റുത്വിക ശിവാനി

ലോക 44ാം നമ്പര്‍ താരത്തെ വീഴ്ത്തി ഇന്ത്യയുടെ റുത്വിക ശിവാനി ഗാഡേ സിംഗപ്പൂര്‍ ഓപ്പണ്‍ രണ്ടാം റൗണ്ടില്‍. മൂന്ന് ഗെയിം പോരാട്ടത്തിനൊടുവിലാണ് ഇന്ത്യന്‍ താരം ലിന്‍ഡ സെച്ചിരിയെ പരാജയപ്പെടുത്തി രണ്ടാം റൗണ്ടിലേക്ക് കടന്നത്. സ്കോര്‍: 21-15, 17-21, 21-16. ആദ്യ ഗെയിം നേടിയെങ്കിലും രണ്ടാം ഗെയിം റുത്വിക നഷ്ടപ്പെടുത്തി. മൂന്നാം ഗെയിമില്‍ മികച്ച തിരിച്ചുവരവ് നടത്തി ഇന്ത്യന്‍ താരം ലക്ഷ്യം നേടുകയായിരുന്നു. 47 മിനുട്ട് നീണ്ട പോരാട്ടത്തിലാണ് ഇന്ത്യന്‍ താരത്തിന്റെ ജയം.

രണ്ടാം റൗണ്ടില്‍ കടുത്ത മത്സരമാണ് റുത്വികയെ കാത്തിരിക്കുന്നത്. അഞ്ചാം സീഡ് സയാക തകാഷിയാണ് റുത്വികയുടെ എതിരാളി. അതേ സമയം പുരുഷ വിഭാഗത്തില്‍ സൗരഭ് വര്‍മ്മയ്ക്ക് ആദ്യ റൗണ്ടില്‍ വാക്ക്ഓവര്‍ ലഭിച്ചു. മറ്റൊരു ഇന്ത്യന്‍ താരം പാരുപള്ളി കശ്യപുമായായിരുന്നു സൗരഭിന്റെ മത്സരം. കശ്യപിനു പരിക്കേറ്റതാണോ കാരണമെന്ന് വ്യക്തമല്ല.

മറ്റൊരു ഇന്ത്യന്‍ താരം ഋതുപര്‍ണ ദാസും രണ്ടാം റൗണ്ടിലേക്ക് കടന്നിട്ടുണ്ട്. മത്സരത്തില്‍ നിന്ന് എതിരാളി ആദ്യ ഗെയിമിനിടെ പിന്മാറിയതിനാലാണ് താരത്തിനു അടുത്ത റൗണ്ടിലേക്ക് പ്രവേശനം ലഭിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version